Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

രഹസ്യമൊഴി ഞെട്ടിക്കും... എക്കാലവും സ്വപ്നയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ട് നിന്ന സന്ദീപ് നായര്‍ കാലുമാറിയത് സ്വപ്നയെ ഞെട്ടിപ്പിച്ചു; കൂട്ടുപ്രതികളെ കൂട്ടകുരുക്കിക്കിലാക്കി സന്ദീപിന്റെ മൊഴി; സന്ദീപിന്റെ രഹസ്യമൊഴിയുടെ സൂചന ലഭിച്ചതോടെ സരിത്തും സ്വപ്നയും നല്‍കിയ ജാമ്യ ഹര്‍ജി പിന്‍വലിച്ചു

16 OCTOBER 2020 08:05 AM IST
മലയാളി വാര്‍ത്ത

എന്‍ഐഎ കോടതിയില്‍ നിന്നും സ്വപ്ന സുരേഷിന് ഉടന്‍ ജാമ്യം ലഭിക്കുമെന്ന് സകലരും പ്രതീക്ഷിച്ചതാണ്. അത് കണ്ടുള്ള നീക്കങ്ങളാണ് സ്വപ്നയും കൂട്ടരും നടത്തിയത്. എന്നാല്‍ എല്ലാം മാറ്റി മറിയ്ക്കുന്നതായിരുന്നു സന്ദീപ് നായരുടെ രഹസ്യമൊഴി. അതോടെ തലയില്‍ കൈവച്ച് പോയിരിക്കുകയാണ് സ്വപ്നയും സരിത്തും.

സ്വര്‍ണക്കടത്ത് കേസില്‍ കൂട്ടുപ്രതികളെ കുരുക്കുന്നതാണ് സന്ദീപ് നായരുടെ രഹസ്യമൊഴി. പ്രതികളുടെ തീവ്രവാദ ബന്ധത്തിലേക്കു വിരല്‍ ചൂണ്ടിക്കാട്ടിയതും സന്ദീപാണ്. അഞ്ചാംപ്രതി കെ.ടി. റമീസിന്റെ ഇടപാടുകള്‍ ദുരൂഹമാണെന്നും പല ഉന്നതരുമായും റമീസിനു ബന്ധമുണ്ടെന്നും മജിസ്‌ട്രേറ്റിനു മുന്നില്‍ സന്ദീപ് നല്‍കിയ മൊഴിയിലുണ്ടെന്നാണു വിവരം.

സന്ദീപിന്റെ മൊഴിയില്‍ പരാമര്‍ശമുള്ള ഏഴ്, 12, 13 പ്രതികള്‍ക്കാണു ജാമ്യം നിഷേധിച്ചത്. സന്ദീപിന്റെ കുറ്റസമ്മത മൊഴിയില്‍ പറയുന്നവര്‍ക്കു ജാമ്യം ലഭിക്കാനിടയില്ലെന്ന വിലയിരുത്തലിലാണു ഒന്നാം പ്രതി പി.എസ്. സരിത്ത്, രണ്ടാം പ്രതി സ്വപ്‌ന സുരേഷ് എന്നിവര്‍ എന്‍.ഐ.എ. കോടതിയിലെ ജാമ്യ ഹര്‍ജി ഇന്നലെ പിന്‍വലിച്ചത്.

സ്വര്‍ണക്കടത്ത് കമ്മീഷനായി കിട്ടേണ്ട വന്‍തുക നല്‍കാതെ റമീസ് കബളിപ്പിച്ചുവെന്നും സന്ദീപിന്റെ മൊഴിയില്‍ പറയുന്നു. സ്വര്‍ണക്കടത്ത് പ്രതികളെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി റമീസാണെന്നും സ്വര്‍ണക്കടത്തുകാരെയും പണം മുടക്കിയവരെയും ജൂവലറിക്കാരെയും ബന്ധിപ്പിക്കുന്നതു റമീസാണെന്നും സന്ദീപ് വെളിപ്പെടുത്തി. സ്വപ്‌നയ്ക്കും സരിത്തിനും തനിക്കും ഇവരെ നേരിട്ടു പരിചയമില്ല. പല രാജ്യാന്തരസംഘങ്ങളുമായും റമീസിനു ബന്ധമുണ്ട്.

റമീസ് പലതവണ ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 13ാം പ്രതി ഷറഫുദ്ദീനൊപ്പമാണ് ഇയാള്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ പോയത്. ഇവര്‍ ഒന്നിച്ചുനില്‍ക്കുന്ന ചിത്രവും എന്‍.ഐ.എ. ഹാജരാക്കിയിട്ടുണ്ട്. അവിടെ രത്‌നവ്യാപാരത്തിനു ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചിട്ടില്ലെന്നും റമീസ് മൊഴിനല്‍കിയിരുന്നു. സ്വര്‍ണം, ലഹരി, രത്‌നം, ആയുധം എന്നിവ റമീസ് പലപ്പോഴായി കടത്തിയിട്ടുണ്ടെന്ന് തനിക്കറിയാമെന്നും സന്ദീപിന്റെ മൊഴിയില്‍ പറയുന്നു.

പ്രതികളില്‍ ചിലരുടെ മൊബൈലുകളില്‍നിന്നും മറ്റും ദേശവിരുദ്ധ പ്രസിദ്ധീകരണങ്ങളുടെ പകര്‍പ്പ് ലഭിച്ചിട്ടുണ്ട്. മതപ്രഭാഷകരുടെ പടങ്ങളും ലഘുലേഖകളും ചില കത്തുകളും ലാപ്‌ടോപ്പില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഇവയില്‍ ചിലതിന്റെ വിശദാംശങ്ങള്‍ ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

ബംഗളുരുവില്‍നിന്നു സന്ദീപും സ്വപ്‌നയും പിടിയിലാകുമ്പോള്‍ സന്ദീപിന്റെ കൈവശമുണ്ടായിരുന്ന ബാഗിന്റെ താക്കോല്‍ സ്വപ്‌നയുടെ കൈയിലായിരുന്നു. ഈ ബാഗില്‍നിന്നു ലാപ്‌ടോപ്പും ഏതാനും സിം കാര്‍ഡുകളും കണ്ടെടുത്തിട്ടുണ്ട്. ഇതിനുള്ളില്‍ ഒരാളുടെ ഫോട്ടോയും ഉണ്ടായിരുന്നതായാണ് സന്ദീപിന്റെ മൊഴി. ഫോട്ടോ ഒരു മതപ്രഭാഷകന്റേതാണെന്നു മാത്രമാണു സന്ദീപിന് അറിയാവുന്നത്. സ്വപ്‌നയുടെയും ചില രേഖകള്‍ ബാഗിലുണ്ടായിരുന്നു. എന്നാല്‍ ഫോട്ടോ സ്വപ്‌നയുടെ മൊബൈല്‍ ഫോണില്‍ നിന്നും കിട്ടിയതാണെന്നാണ് എന്‍.ഐ.എ. ഇന്നലെ കോടതിയില്‍ പറഞ്ഞത്. കൂടാതെ ഈ ബാഗില്‍ നിരവധി അറബി ഭാഷയിലുള്ള കത്തുകളും ഉണ്ടായിരുന്നു.

അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിലെ പത്ത് പ്രതികള്‍ക്ക് എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചു. മുഹമ്മദ് ഷാഫി, കെ.ടി ഷറഫുദീന്‍, മുഹമ്മദ് അലി എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഈ സമയത്താണ് കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന, സരിത് എന്നിവര്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ചത്. എല്ലാത്തിനും കാരണം സന്ദീപിന്റെ രഹസ്യമൊഴിയത്രെ.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (23 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (2 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (3 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends