16 ജിബി ഡേറ്റ 160 രൂപയ്ക്ക് ഒരു മാസത്തേക്ക് ഉപയോഗിക്കാന്‍ നല്‍കുന്നത് ഒരിക്കലും കമ്ബനിക്ക് താങ്ങാന്‍ സാധിക്കുന്നതല്ല ; ആറു മാസത്തിനുള്ളില്‍ മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂടിയേക്കുമെന്ന സൂചന

എയര്‍ടെല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഗോപാല്‍ വിത്തലിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി എയര്‍ടെല്‍ ഉപഭോക്താക്കൾ.ആറു മാസത്തിനുള്ളില്‍ മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂടിയേക്കുമെന്ന സൂചന യാണ് കിട്ടുന്നത് . 16 ജിബി ഡേറ്റ 160 രൂപയ്ക്ക് ഒരു മാസത്തേക്ക് ഉപയോഗിക്കാന്‍ നല്‍കുന്നത് ഒരിക്കലും കമ്ബനിക്ക് താങ്ങാന്‍ സാധിക്കുന്നതല്ലെന്നാണ് സിഇഒ പറയുന്നത്. അല്ലെങ്കില്‍ കൂടുതല്‍ നിരക്ക് തരാന്‍ തയാറാകണമെന്നതാണ് എയര്‍ടെല്‍ മേധാവി പറയുന്നത്. എന്നാല്‍ നിരക്കു വര്‍ധന എപ്പോഴുണ്ടാകുമെന്നു വ്യക്തമാക്കിയിട്ടില്ലെങ്കിലും ഭാവിയില്‍ എല്ലാ കമ്ബനികളും ഈ തീരുമാനത്തിലെത്തുമെന്നാണ് ഗോപാല്‍ വിത്തല്‍ വ്യക്തമാക്കിയത്. ഓഗസ്റ്റില്‍ ഇക്കാര്യം സൂചിപ്പിച്ച് എയര്‍ടെല്‍ മേധാവി സുനില്‍ മിത്തലും രംഗത്ത് എത്തിയിരുന്നു.
കഴിഞ്ഞ ദിവസം നടത്തിയഎയര്‍ടെല്‍ പോസ്റ്റ് -എണിംഗ് കോണ്‍ഫറന്‍സ് കോളില്‍ വിശകലന വിദഗ്ധരെ അഭിസംബോധന ചെയ്ത ഗോപാല്‍ വിത്തല്‍ താരിഫ് വര്‍ധനവ് സംബന്ധിച്ച് എപ്പോള്‍ നടപ്പിലാക്കും എന്ന കാര്യം വ്യക്തമാക്കിയില്ല. ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം 200 മുതല്‍ 300 രൂപയാണ് എയര്‍ടെല്‍ ലക്ഷ്യമിടുന്നതെന്ന് വിത്തല്‍ പറഞ്ഞു.ഗുണനിലവാരമുള്ള സേവനത്തിലൂടെ 4 ജി ഉപഭോക്താക്കളെ സേവിക്കുന്നതില്‍ ടെലികോം ഓപ്പറേറ്റര്‍ തുടര്‍ന്നും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വിത്തല്‍ പറഞ്ഞു. സെപ്റ്റംബര്‍ പാദത്തിലും ഇത് കാണപ്പെടുന്നു. ഈ കാലയളവില്‍ എയര്‍ടെല്‍ 4 ജി ഉപയോക്താക്കളുടെ എണ്ണത്തില്‍ 14.4 ദശലക്ഷത്തില്‍ നിന്ന് 152.7 ദശലക്ഷമായി വളര്‍ച്ച നേടി. മുന്‍ വര്‍ഷത്തേക്കാള്‍ 48 ശതമാനം വര്‍ധനയാണിത്.
https://www.facebook.com/Malayalivartha





















