Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ശക്തമായ മഴ തുടരും.... ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്...


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...


'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..


വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..

വിജയ് പി നായർ കോടതിയിൽ കട്ടയ്ക്ക് ...കോടതി അത് പറഞ്ഞു ഭാഗ്യലക്ഷ്മി രക്ഷപെട്ടു! വിജയ് പി നായർക്ക് കടുത്ത നിരാശ!

30 OCTOBER 2020 08:02 PM IST
മലയാളി വാര്‍ത്ത

വീണ്ടും നിരാശയാണ് ഫലം..ഭാഗ്യലക്ഷ്മിയുടെ വിധി വരാൻ ഇനിയും കാത്തിരിക്കേണ്ട അവസ്ഥ.യുട്യൂബർ വിജയ് പി നായരെ മർദ്ദിച്ച കേസിൽ പ്രതിസ്ഥാനത്തുള‌ള ഡബ്ബിംഗ് ആർടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി, ആക്‌ടിവിസ്‌റ്റുകളായ ദിയ സന, ശ്രീലക്ഷ്‌മി അറയ്‌ക്കൽ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി.എന്നാൽ വിധി പറയാനായി ഹൈക്കോടതി മാ‌റ്റിവച്ചു എന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്..ഭാഗ്യലക്ഷ്മിക്കെതിരെ വിജയ് പി നായർ കട്ടയ്ക്ക് തന്നെയാണ് കോടതിയിൽ നിന്നത്.

തന്നെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ വന്നതെന്ന് മർദ്ദനത്തിന് ഇരയായ വിജയ്.പി നായർ കോടതിയിൽ തുറന്നടിച്ചു.മാത്രമല്ല തന്റെ കയ്യിൽ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പും മൊബൈൽ ഫോണിൽ മാത്രമാണ് തിരികെ നൽകിയതെന്നും എന്നാൽ ഹെഡ് സെറ്റും മൈക്കും തിരികെ നൽകിയിട്ടില്ലെന്നും അതിനാൽ തന്നെ ഇത് മോഷണശ്രമം തന്നെയാണെന്ന് വിജയ പി നായർ കോടതിയെ ബോധിപ്പിച്ചു.മാത്രമല്ല തൻ ഷേണിച്ചിട്ടല്ല ഇവർ വീട്ടിൽ കടന്നു കയറിയത്.തന്റെ അനുവാദം കൂടാതെയായിരുന്നുവെന്നും വിജയ് പി നായർ പറഞ്ഞു.

സമൂഹത്തിന് വേണ്ടി നല്ല ഉദ്ദേശത്തോടെയാണ് ഇങ്ങനെ ചെയ്തതെങ്കിൽ വരാൻ പോകുന്ന ഭവിഷ്യത്തും അനുഭവിക്കാൻ തയ്യാറാകണമെന്ന് കോടതി ഭാഗത്തിലെക്ഷ്മിയോടും കൂട്ടരോടും പറഞ്ഞു .കടുത്ത ഭാഷയിൽ തന്നെയാണ് കോടതി ഭാഗ്യലക്ഷ്മിയോടും കൂട്ടാളികളോടും പ്രതികരിച്ചത്.

മുൻകൂർ ജാമ്യാപേക്ഷ വിധി പറയും മുൻപ് തന്റെ ഭാഗം കേൾക്കണമെന്ന് ആവശ്യപ്പെട്ട് വിജയ് പി നായർ കോടതിയെ സമീപിച്ചതാണ് ഭാഗ്യലക്ഷ്മിക്ക് വിനയായത്.എന്നാൽ വിജയ്.പി.നായരുടെ ചെയ്‌തികളിൽ പ്രതികരിക്കുക മാത്രമാണ് ചെയ്‌തതെന്ന് ഭാഗ്യലക്ഷ്‌മി അറിയിച്ചു. നിയമ വഴി ഉപയോഗിക്കേണ്ടതിന് പകരം പ്രതികൾ നിയമം കൈയിലെടുത്തെന്ന് കോടതി പറഞ്ഞു. സമൂഹ മാദ്ധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് തെ‌റ്റല്ലേയെന്ന് പ്രതികളോട് കോടതി ചോദിച്ചു. പൊതുജനങ്ങൾക്ക് തെ‌റ്റായ സന്ദേശം നൽകുകയല്ലേ പ്രതികൾ ചെയ്‌തതെന്നും കോടതി ചോദിച്ചു.

ജാമ്യത്തെ എതിർത്ത് മെൻസ് റൈറ്റ്സ് ഓഫ് ഇന്ത്യ ഭാരവാഹി അഡ്വ.നെയ്യാറ്റിൻകര. പി.നാഗരാജ് ഹൈക്കോടതിയിൽ കൗണ്ടർ ഹർജി സമർപ്പിച്ചു.അതേ സമയം സർക്കാർ ഫെമിനിസ്റ്റുകളായ പ്രതികളുമായി ഒത്ത് കളിച്ച് ജാമ്യാപേക്ഷയെ എതിർത്തില്ല. യൂടൂബറുടെ മുറിയിൽ പ്രതികൾ അതിക്രമിച്ചു കടന്നില്ലെന്നും മോഷണ കുറ്റം നടന്നിട്ടില്ലെന്നും സർക്കാർ വാദിച്ചു. ജാമ്യമില്ലാ വകുപ്പുകളായ 452 , 392 എന്നിവ കുറവു ചെയ്തതായും വാദിച്ചു. ആഭ്യന്തര മന്ത്രി പിണറായി വിജയൻ്റെ ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരമാണ് സർക്കാർ പ്രതികൾക്കനുകൂലമായ നിലപാടെടുത്തതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഫെഫ്കയുടെ ശക്തമായ ഇടപെടലാണ് സ്വാധീനത്തിന് പിന്നിലെന്നും പറയപ്പെടുന്നു.

വീട്ടില്‍ കയറി ചെകിടത്തടിച്ച് മുണ്ട് പറിച്ച് ചൊറിയണം തേച്ച് കരിയോയില്‍ ഒഴിച്ച് ഫോണും ലാപ്‌ടോപ്പും മോഷ്ടിച്ച് വീഡിയോയെടുത്ത് മാപ്പ് പറയിപ്പിച്ച് ലൈവിട്ടതാണ് ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും വിനയായത്. രണ്ടടി കൊടുത്തെങ്കില്‍ ആരും അറിയില്ലായിരുന്നു. പക്ഷെ ലൈവിട്ടതോടെ എല്ലാം ജനമറിഞ്ഞു. ഇതോടെ സഹായിക്കുമെന്ന് പ്രതീക്ഷിച്ച സകലരും കൈമലര്‍ത്തി. സര്‍ക്കാരാകട്ടെ നിയമം നിയമത്തിന്റെ വഴിക്ക് വിട്ടു. മാത്രമല്ല തമ്പാനൂര്‍ പോലീസ് ജാമ്യമില്ലാ കേസുമെടുത്തു.

പൊലീസ് ചുമത്തിയ ഭവനഭേദന, മോഷണക്കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നാണ് ഭാഗ്യലക്ഷ്മിയുടേയും മറ്റ് പ്രതികളുടെയും പ്രധാനവാദം. വിജയ് പി നായരുമായി പ്രശ്‌നം പറഞ്ഞു തീര്‍ക്കുന്നതിനാണ് ലോഡ്ജില്‍ പോയതെന്നും പ്രതികള്‍ അറിയിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിക്കിലും തിരക്കിലുംപെട്ട്‌ നിരവധി പേർക്ക് പരുക്ക്  (29 minutes ago)

അവസരം നൽകണമെന്ന് കോടതി  (43 minutes ago)

മകളുടെ മുന്നിൽ വച്ച് അതിക്രൂര കൊലപാതകം....  (58 minutes ago)

തീര്‍ഥാടകരുടെ എണ്ണം ആറര ലക്ഷം ...  (1 hour ago)

കർണാടകയില്‍ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി  (1 hour ago)

ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത...  (1 hour ago)

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ  (12 hours ago)

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ  (12 hours ago)

ഭീഷണിപ്പെടുത്തുന്നുവെന്ന് വി ഡി സതീശൻ  (12 hours ago)

കാഞ്ചീപുരത്ത് കത്തിക്കയറി വിജയ്  (12 hours ago)

Al-Falah അൽ ഫലാഹ് "അടച്ചുപൂട്ടില്ല  (13 hours ago)

RAIN ALERT രണ്ട് ചക്രവാതച്ചുഴികളും കറങ്ങുന്നു  (13 hours ago)

Gurugram നരബലിയുടെ നടുക്കുന്ന വാര്‍ത്ത പിന്നെയും  (13 hours ago)

KOCHI പോലീസ് പറയുന്നത് ഇങ്ങനെ..  (13 hours ago)

പോറ്റി ആദ്യം കൊടുത്ത മൊഴിയിൽ കടകംപ്പള്ളിയുടെയും വാസവൻറെയും പേര് ഉണ്ടായിരുന്നു;കേരള ഹൈക്കോടതിയെ പ്രത്യേക അന്വേഷണ സംഘം കബളിപ്പിക്കുന്നു; ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  (13 hours ago)

Malayali Vartha Recommends