Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീട്ടിലെത്തിയ ഉടൻ ആവശ്യപ്പെട്ടത് തനിക്ക് മാറ്റാനുള്ള വസ്ത്രങ്ങളും ആവശ്യത്തിനുള്ള പണവും എടുക്കണമെന്നാണ്... പാലത്ത് സ്വദേശിനിയായ 26കാരിയെ കൊലപ്പെടുത്തിയ വൈശാഖനെ പൊലീസ് വീട്ടിലടക്കമെത്തിച്ച് തെളിവെടുത്തു...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെഅതിജീവിത സുപ്രീം കോടതിയിൽ..മറ്റൊരു നീക്കവുമായി അതിജീവിത..അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് അതിജീവിതയുടെ തടസ്സഹർജി ഫയൽചെയ്തത്..


ശബരിമല സ്വർണക്കൊള്ളക്കേസ്... ജാമ്യം തേടി സുപ്രീം കോടതി സമീപിച്ച് ജുവലറി ഉടമ ഗോവര്‍ദ്ധന്‍


കിരീടം വയ്ക്കാത്ത രാജാവ്... റോയിയുടെ മരണത്തില്‍ ഞെട്ടി കേരളം, ബിസിനസ് വിപുലീകരിക്കാൻ പാർട്ടി, അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍; കേന്ദ്ര ഏജൻസികൾ റോയിയെ എന്തിന് പിന്തുടർന്നു?


കൊച്ചിയിൽ നിന്നെത്തിയ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും...കോൺഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും, ഡോ. സി ജെ റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും, അന്വേഷണ ചുമതല ബംഗളൂരു സെൻട്രൽ ഡിസിപിക്ക്

നിയമം കയ്യിലെടുത്താല്‍ നടപടി ഉണ്ടാകും... ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികള്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

30 OCTOBER 2020 07:55 PM IST
മലയാളി വാര്‍ത്ത

നിയമം കയ്യിലെടുക്കുന്നവര്‍ നടപടി നേരിടേണ്ടി വരുമെന്ന് ഭാഗ്യലക്ഷ്മിയ്ക്കും സംഘത്തിനും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വിവാദ യുട്യൂബര്‍ വിജയ് പി.നായരെ തല്ലിയ കേസിലാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികള്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം നേരിട്ടത്. നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലാത്തത് കൊണ്ടാണോ പ്രതികള്‍ നിയമം കയ്യിലെടുത്തത് എന്ന് കോടതി ചോദിച്ചു. സ്ത്രീകള്‍ക്കതിരെ മോശം പരാമര്‍ശങ്ങളടങ്ങിയ വീഡിയോകള്‍ ചെയ്ത വിജയ് പി.നായരുടെ നടപടിയെയും ജസ്റ്റിസ് അശോക് മേനോന്‍ വിമര്‍ശിച്ചു.വിജയ് പി.നായരെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്മിയടക്കം മൂന്നു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്‌ബോഴായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ഒരാളെ വീട്ടില്‍ കയറി മര്‍ദിച്ച്, ലാപ്‌ടോപ്പും ഫോണും എടുത്തു കൊണ്ട് പോയ നടപടി എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുക എന്ന് കോടതി ചോദിച്ചു. ഭാഗ്യലക്ഷ്മിയുടെയും മറ്റ് മൂന്നു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. തങ്ങളുടെ പ്രവര്‍ത്തി തെറ്റായ സന്ദേശം നല്‍കില്ലെന്നും സമൂഹത്തിന്റെ മാറ്റത്തിനു വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നുമായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി. മാറ്റത്തിന് വേണ്ടി നിയമം കയ്യിലെടുക്കുന്നവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാനും തയാറാകണം എന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമവ്യവസ്ഥയെ വിശ്വാസമില്ലാത്തത് കൊണ്ടാണോ നിയമം കയ്യിലെടുത്തത് എന്നും ജസ്റ്റിസ് അശോക് മേനോന്‍ ചോദിച്ചു.

തന്റെ മുറിയില്‍ കടന്നു കയറി ആക്രമിച്ചത് സ്വാതന്ത്ര്യത്തിലുളള കടന്നു കയറ്റമാണെന്ന് വാദിച്ച വിജയ് പി.നായരും കോടതിയുടെ മൂര്‍ച്ച അറിഞ്ഞു. സ്ത്രീകളെ കുറിച്ച് മോശം വീഡിയോകള്‍ തയാറാക്കുന്നതാണോ സ്വാതന്ത്ര്യം എന്നായിരുന്നു മറുചോദ്യം. മുറിയില്‍ അതിക്രമിച്ച് കയറി, തന്ന മര്‍ദിച്ച് ലാപ്പ് ടോപ്പും മറ്റും എടുത്തു കൊണ്ട് പോയത് കവര്‍ച്ചയും ഭവനഭേദനവുമാണെന്നായിരുന്നു വിജയ് പി,നായരുടെ വാദം. എന്നാല്‍ വിജയ് പി.നായരെ ആക്രമിച്ചിട്ടില്ലന്നും ലാപ് ടോപ്പ് എടുത്തത് പൊലീസിന് കൈമാറാനാണെന്നും ഭാഗ്യലക്ഷ്മി വിശദീകരിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർഷകൻ ജീവനൊടുക്കി..  (6 minutes ago)

കുരുക്കിൽ പിടഞ്ഞ് ഭാര്യ മരിക്കുമ്പോൾ ശിവദാസൻ മാറി നിൽക്കുകയായിരുന്നു...  (21 minutes ago)

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി... ഇപ്പോള്‍ പഠിക്കുന്ന സിലബസിനേക്കാള്‍ 25 ശതമാനം കുറയുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം  (31 minutes ago)

ട്രെയിനിൽനിന്ന് ചാടിയ യുവാവ് ആശുപത്രിയിലെത്തിയപ്പോൾ പിടിയിൽ  (44 minutes ago)

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം  (47 minutes ago)

വൈശാഖനെ പൊലീസ് വീട്ടിലടക്കമെത്തിച്ച് തെളിവെടുത്തു  (1 hour ago)

  കോഴിക്കോട് മലാപ്പറമ്പിൽ പോസ്റ്റിൽ നിന്ന് റോഡിലേക്ക് വീണ കേബിളിൽ കുരുങ്ങി യുവാവിന് പരുക്ക്  (1 hour ago)

C J Roy അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍;  (1 hour ago)

പവന് 6,320 രൂപയുടെ കുറവ്  (1 hour ago)

Supreme-Court അതിജീവിത സുപ്രീം കോടതിയിൽ;  (1 hour ago)

ജാമ്യം തേടി സുപ്രീം കോടതി സമീപിച്ച് ജുവലറി ഉടമ ഗോവര്‍ദ്ധന്‍  (2 hours ago)

തൃശൂർ സ്വദേശി ഷാജിദ് മസ്‌കറ്റിൽ അന്തരിച്ചു...  (2 hours ago)

  ആദായനികുതി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയ് മരിച്ച സംഭവത്തിൽ അന്വേഷണം കർണാടക സർക്കാർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്‍റിന് (സി.ഐ.ഡി) കൈമാറി...  (2 hours ago)

സൗഹൃദത്തിനുമപ്പുറമുള്ള ബന്ധമായിരുന്നു റോയ്‌യുമായി ഉണ്ടായിരുന്നതെന്ന് മോഹൻലാൽ  (3 hours ago)

കേരളവും സർവീസസുമായുള്ള മത്സരം മാറ്റിവെച്ചു  (3 hours ago)

Malayali Vartha Recommends