മുഖ്യനിലൂടെ തകരുന്ന പ്രസ്ഥാനം...... സഖാവ് പിണറായിക്ക് ഓസ്‌ക്കാര്‍ അവാര്‍ഡ്... പിണറായി ഗ്രാമം ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്നു
ഇടതുമുന്നണിയക്ക് ഇനി അസ്വസ്ഥതയുടെ നാളുകളാണ്.ശിവശങ്കർ സ്വന്തം നിലയ്ക്ക് ചെയ്ത കുറ്റകൃത്യമായ തിനാൽ, സർക്കാരിനെയോ മുഖ്യമന്ത്രിയെയോ ബാധിക്കുന്നതല്ലെന്ന വിശദീകരണം പൊതു സമൂഹത്തെ എത്രമാത്രം ബോധ്യപ്പെടുത്താനാകുമെന്നതാണ് സി പി എം നെ അലോസരപ്പെടുത്തുന്നത്.ശിവശങ്കർ പദവി ദുരുപയോഗപ്പെടുത്തിയപ്പോൾ നിയന്ത്രിക്കാനാകാത്ത മുഖ്യമന്ത്രിയുടേത് വീഴ്ചയല്ലേയെന്ന ചോദ്യത്തിന് മറുപടി നൽകുക പ്രയാസമാകും.
സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസിന് നേർക്കുന്നയിച്ച ചോദ്യം അതേ നിലയിൽ തിരിച്ചടിക്കുന്ന നില' ശിവശങ്കറിനെ നിയന്ത്രിക്കുന്നതിൽ സൂക്ഷമത ക്കുറവുണ്ടായെന്ന സന്ദേഹം ഇടതു കേന്ദ്രങ്ങളിൽ ഉയരുന്നുണ്ടെങ്കിലും, പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിനെ പ്രതിരോധിക്കുകയെന്ന ദൗത്യമാണ് പാർട്ടിയും മുന്നണിയും ഏറ്റെടുക്കുന്നത്. പിണറായി ഇപ്പോൾ എൽ ഡി എഫിനും CPM നും ബാധ്യതയാകുന്നു. ഇന്ത്യയിലെ അവശേഷിക്കുന്ന ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പാർട്ടിക്ക് നാണക്കേട് വരുത്തിവെച്ചതിൽ അണികൾ മാത്രമല്ല നേതാക്കളും അമർഷത്തിലാണ്. എല്ലാവരെയും അച്ചടക്കത്തിൻ്റെ മുൾമുനയിൽ കൊണ്ടു നിർത്തുന്ന പിണറായിക്ക് സ്വയം ചെയ്തു കൂട്ടുന്ന അച്ചടക്കരാഹിത്യങ്ങൾ ബാധകമാകില്ലേയെന്ന ചോദ്യവും ഉയരുന്നു' ഒരു ബിംബം ഇവിടെ ഉടഞ്ഞു വീഴുകയാണ്. പാർട്ടി യിലെന്ന പോലെ മന്ത്രി സദയിലും നിലപാടുകൾ കാർക്കശ്യമാക്കിയപ്പോൾ മന്ത്രി സദയിലെ രണ്ടാമനായിരുന്ന ഇ.പി.ജയരാജനെ ബന്ധു നിയമനത്തിൻ്റെ പേരിൽ മന്ത്രി സ്ഥാനത്തു നിന്നും മാറ്റി വരെ നിർത്തി മിടുക്ക് കാട്ടി. വിശുദ്ധനാണെന്ന് തെളിയിച്ച ശേഷമാണ് ജയരാജൻ വീണ്ടും മന്ത്രിയായത്.
എന്നാൽ ബന്ധു നിയമനത്തിൽ മാത്രമല്ല അന്തരാഷ്ട്ര സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനും നയതന്ത്ര ചട്ടങ്ങൾ ലംഘിക്കുകയും ചെയ്ത പാർട്ടിക്കാരനല്ലാത്ത മന്ത്രി കെ.ടി.ജലീലിനെ സംരക്ഷിക്കുകയും ചെയ്തു.ഇതേ ചൊല്ലി പാർട്ടിയിൽ തന്നെ മുറുമുറുപ്പ് നടക്കുകയാണ്. ഘടകകക്ഷികളും വിയോജിപ്പ് പ്രകടിപ്പിച്ചു തുടങ്ങി
പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ കണ്ണിലെ കരടായ നേതാക്കൾക്കെതിരെ ചെയ്തു തീർക്കാൻ സാധിക്കാത്തത് മുഖ്യമന്ത്രി ആയപ്പോൾ പിണറായി പകരം വീട്ടിയിരുന്നു. സി പി എം പിൻസീറ്റ് ഡ്രൈവിങ്ങിനെ പിണറായി പുകച്ച് പുറത്ത് ചാടിച്ചു. തന്നെക്കാളും ഉയരുന്നുവെന്ന് മനസ്സിലാക്കിയ പി.ജയരാജനെ കണ്ണർ ജില്ലാ പാർട്ടി സെക്രട്ടറി സ്ഥാനം രാജിവയ്പ്പിച്ച് ലോക് സഭ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് തോൽപ്പിച്ചു.പാർട്ടിയിൽ നിന്നും മുഖ്യ മന്ത്രിയുടെ ഓഫീസ് കാര്യങ്ങൾ നോക്കാൻ പറഞ്ഞു വിട്ട എം - വി ജയരാജനെ ഓഫീസിൽ നിന്നും മാറ്റി.
പി.ബി.പോലും പിണറായിയുടെ വാക്കിലാണ് നിൽക്കുന്നത്. ആരും ചോദിക്കാൻ ഇല്ലാത്ത ഈ അപ്രമാദിത്വമാണ് പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്ന വഴിവിട്ട പ്രവർത്തനങ്ങൾക്ക് ഇടയാക്കിയതെന്ന് അണികൾ പറയുന്നു.മുഖ്യമന്ത്രിയുടെ മകളുടെ ഐടി വ്യാപരം മുതൽ സ്വർണക്കടത്തു കേസിൽ വരെ പിണറായി ആരോപണ വിധേയനായപ്പോൾ തന്നെ പാർട്ടി യിലും സർക്കാരിലും അസ്വാരസ്യം ഉയർന്നിരുന്നു. ഇപ്പോൾ ലാവ്ലിൻ കേസ് വരെ അണികൾ പറഞ്ഞു തുടങ്ങി. പാർട്ടി ഫണ്ടിലെ കോടികൾ ചെലവഴിച്ച് പിണറായിക്കു വേണ്ടി കേസ് പറയേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് പോലും പാർട്ടിയിൽ ചിന്തിക്കാൻ തുടങ്ങി'
ഇപ്പോൾ ശിവശങ്കറിനെ തള്ളിപ്പറയുമ്പോഴും ആള ദ്യോഗസ്ഥൻ്റെ കയ്യിലാണ് തൻ്റെ ഭാവിയെന്ന് മുഖ്യമന്ത്രിക്ക് നന്നായറിയാം. ശിവശങ്കറിൻ്റെ ഒറ്റ വാചകത്തിൽ പിണറായിയുടെ ലോകം ഇടിഞ്ഞു പൊളിഞ്ഞു വീഴും. ഇനി അണിയറക്കഥകൾ ഒന്നൊന്നായി പുറത്തു വരും' അപ്പോൾ ആരാണ് നല്ല അഭിനേതാവ് എന്ന് വ്യക്തമാകും. അതിലൂടെ ഉണ്ടാകുന്ന ജന രോഷത്തിൽ എല്ലാം ഒലിച്ചു പോകും.
"https://www.facebook.com/Malayalivartha