Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ട്വിസ്റ്റ് പോകുന്ന പോക്ക്... ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിന്റെ ശബ്ദം എടുത്ത് പ്രചരിപ്പിച്ചവനെ പൂട്ടാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ്; ഇഡിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഓഡിയോയുടെ ഉറവിടം കണ്ടത്താന്‍ കേന്ദ്ര ഇന്റലിജന്‍സിന്റെ സഹായം തേടുന്നു; സ്വപ്നയെ നിമിഷ നേരം കൊണ്ട് കണ്ടെത്തിയ അതേ ഐബി വീണ്ടും കളം നിറയും

20 NOVEMBER 2020 07:48 AM IST
മലയാളി വാര്‍ത്ത

ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിന്റെ ശബ്ദം എടുത്ത് പ്രചരിപ്പിച്ചവര്‍ ആരായാലും പൊക്കാനിരിക്കുകയാണ് എന്‍പോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബോധപൂര്‍വമാണ് ശബ്ദം പുറത്താക്കിയതെന്നാണ് കരുതുന്നത്. ജയില്‍ ഡിഐജി ഇത് സ്വപ്നയുടെ ശബ്ദമാണെന്ന് നിമിഷ നേരം കൊണ്ട് തെളിയിച്ചതും പോലീസ് കേസെടുക്കാന്‍ നിയമോപദേശം തേടിയതുമെല്ലാം ഇഡി അറിഞ്ഞിട്ടുണ്ട്. പക്ഷെ അതെല്ലാം മുഖവിലയ്‌ക്കെടുക്കാതെ കേന്ദ്ര ഇന്റലിജന്‍സായ ഐബിയുടെ സഹായം തോടുകയാണ് ഇഡി. സ്വപ്ന ബംഗളുരുവില്‍ ഒളിച്ചപ്പോള്‍ നിമിഷ നേരം കൊണ്ട് കണ്ടുപിടിച്ചത് ഐബിയാണ്. സ്വപ്ന ഫോണ്‍ ഓണ്‍ചെയ്തതും പിടികൂടിയതും വളരെ പെട്ടന്നാണ്. സംസ്ഥാന സൈബര്‍ സെല്ലിനെക്കാളും പതിന്മടങ്ങ് സൗകര്യമുള്ള ഐബിയ്ക്ക് വളരെ വേഗത്തില്‍ ആര് റെക്കോര്‍ഡ് ചെയ്‌തെന്നും എങ്ങനെ പുറത്ത് പോയെന്നും അറിയാന്‍ സാധിക്കും. ഇതോടെ ശബ്ദം പുറത്ത് വിട്ട പോര്‍ട്ടല്‍ ഉള്‍പ്പെടെ എല്ലാവരും വെട്ടിലാകും.

അതേസമയം മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി നിര്‍ബന്ധിക്കുന്നതായി സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശം പുറത്തായതിനു പിന്നാലെ, ആ ശബ്ദം തന്റേതു തന്നെയെന്ന് സ്വപ്ന പറഞ്ഞത് രാഷ്ട്രീയ യുദ്ധങ്ങള്‍ക്കു വഴിതുറക്കുന്നു. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്ന ശബ്ദരേഖയ്ക്കു പിന്നില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളാണെന്ന് സി.പി.എമ്മും, എല്ലാം മുഖ്യമന്ത്രിയുടെ തിരക്കഥയെന്ന് ബി.ജെ.പിയും ആരോപിക്കുകയും, സ്വര്‍ണക്കടത്ത് പ്രതികളും മുഖ്യമന്ത്രിയുമായുള്ള ഗാഢബന്ധത്തിനു തെളിവാണ് ശബ്ദരേഖയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിക്കുകയും ചെയ്തതോടെ തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് പുതിയ വിവാദങ്ങള്‍ക്ക് തട്ടകമൊരുങ്ങി.

എഡിറ്റ് ചെയ്തതെന്നു കരുതപ്പെടുന്ന സ്വപ്നയുടെ ശബ്ദസന്ദേശം ബുധനാഴ്ച രാത്രിയാണ് സ്വകാര്യ വാര്‍ത്താ പോര്‍ട്ടല്‍ പുറത്തുവിട്ടത്. ദക്ഷിണ മേഖലാ ജയില്‍ ഡി.ഐ.ജി അജയകുമാര്‍ സ്വപ്നയെ പാര്‍പ്പിച്ചിരിക്കുന്ന അട്ടക്കുളങ്ങര ജയിലിലെത്തി ഇന്നലെ നടത്തിയ അന്വേഷണത്തില്‍ ശബ്ദം സ്വപ്നയുടേതു തന്നെയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇക്കാര്യം സ്വപ്ന സമ്മതിച്ചതായി ഡി.ഐ.ജി വെളിപ്പെടുത്തുകയായിരുന്നു. എന്നാല്‍, സന്ദേശം റെക്കാര്‍ഡ് ചെയ്തത് എന്നാണെന്നോ ആരാണെന്നോ അറിയില്ലെന്നാണ് സ്വപ്നയുടെ മൊഴി. ഇക്കാര്യങ്ങള്‍ വ്യക്തമാകാന്‍ സൈബര്‍ അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തു നല്‍കുകയും ചെയ്തു.

അതേസമയം, ശബ്ദം തന്റേതു തന്നെയെന്ന് സ്വപ്ന സമ്മതിച്ച സാഹചര്യത്തില്‍ കുറ്റകൃത്യമായി കരുതാനാകില്ലെന്നത് കേസെടുത്ത് അന്വേഷണം നടത്തുന്നതില്‍ പൊലീസിനു തടസ്സമായേക്കും. കേസ് സാദ്ധ്യമാണോ എന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടും. രാഷ്ട്രീയ ആക്ഷേപങ്ങള്‍ക്ക് മൂര്‍ച്ച കൂടിയതോടെ ശബ്ദരേഖയുടെ ഉറവിടത്തെക്കുറിച്ച് ഇ.ഡിയും അന്വേഷണം തുടങ്ങി. സ്വര്‍ണക്കടത്ത് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍ അന്വേഷണം വഴി തെറ്റിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണോ ശബ്ദരേഖ പുറത്തുവന്നത് എന്നും ഇ.ഡി സംശയിക്കുന്നു.

ഒക്ടോബര്‍ 14 നാണ് സ്വപ്നയെ കൊച്ചിയില്‍ നിന്ന് അട്ടക്കുളങ്ങര ജയിലിലെത്തിച്ചത്. കൊഫെപോസ ചുമത്തിയതിനാല്‍ ഇതുവരെ പുറത്തു കൊണ്ടുപോയിട്ടില്ല. നവംബര്‍ രണ്ടിന് വിജിലന്‍സും മൂന്നിനും പത്തിനും ഇ.ഡിയും 18 ന് കസ്റ്റംസും ചോദ്യം ചെയ്തു. ബുധനാഴ്ച മാത്രമാണ് സന്ദര്‍ശകരെ അനുവദിച്ചിട്ടുള്ളത്. അമ്മ, സഹോദരന്‍, ഭര്‍ത്താവ്, രണ്ടു മക്കള്‍ എന്നിവര്‍ക്ക് കസ്റ്റംസ്, ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ മാത്രമാണ് കാണാനാവുക. കഴിഞ്ഞ മൂന്ന് ബുധനാഴ്ചകളിലും ബന്ധുക്കള്‍ സ്വപ്നയെ കണ്ടിട്ടുണ്ട്. സന്ദര്‍ശകരുടെ മൊബൈല്‍ ഫോണുകള്‍ ജയില്‍ കവാടത്തിനപ്പുറത്തേക്ക് അനുവദിക്കില്ല. ഇതിനിടെ ജയിലിനുള്ളില്‍ വച്ച് ആര്, എങ്ങനെ സ്വപ്നയുടെ സന്ദേശം റെക്കാര്‍ഡ് ചെയ്തുവെന്നതാണ് ദുരൂഹം.

വിളിക്കാവുന്നത് മൂന്ന് നമ്പരിലേക്ക് ഫോണ്‍ ചെയ്യാന്‍ സ്വപ്‌നയ്ക്ക് അനുമതിയുള്ളത് ഭര്‍ത്താവ്, അമ്മ, മകള്‍ എന്നിവരുടെ നമ്പറുകളിലേക്കു മാത്രം. കാളുകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തും. സെല്ലില്‍ സ്വപ്നയ്‌ക്കൊപ്പം ഒരു തടവുകാരിയുണ്ട്. മുഴുവന്‍ സമയവും കാവലുമുണ്ട്. നിരീക്ഷണത്തിന് സിസി ടിവി ക്യാമറയുണ്ട്. സെല്ലിലേക്ക് ഫോണോ റെക്കാര്‍ഡറോ എത്തിക്കാനാവില്ല. അങ്ങനെയുള്ളപ്പോള്‍ ഇതെങ്ങനെ റെക്കോര്‍ഡ് ചെയ്ത് പുറത്തെത്തിച്ച. എല്ലാത്തിനും ഉത്തരം ഐബി കണ്ടെത്തിക്കോളും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (46 minutes ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (1 hour ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (1 hour ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (1 hour ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (10 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (10 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (10 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (11 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (11 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (11 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (12 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (12 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (14 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (14 hours ago)

Malayali Vartha Recommends