ക്ഷേത്രത്തിലേക്കെത്തുന്ന വീട്ടമ്മയുമായി പൂജാരിയുടെ അവിഹിതം... വീട്ടിലെത്താൻ തുടങ്ങിയതോടെ വ്യാജ പൂജാരിയുടെ കണ്ണിലുടക്കിയത് 11കാരി മകളെ... ഭര്‍ത്താവ് വീട്ടിലില്ലാത്ത നേരത്ത് യുവതിയുടെ സഹായത്തോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം തനി സ്വഭാവം പുറത്തെടുത്തു... പെണ്‍കുട്ടി വിവരങ്ങള്‍ തന്റെ പിതാവിനെ അറിയിച്ചതോടെ സംഭവിച്ചത്...

പതിനൊന്ന് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ പീഡനത്തിരയാക്കിയ പൂജാരി പൊലീസ് പിടിയില്‍. കൊല്ലം, ആലപ്പാട് വില്ലേജില്‍ ചെറിയഴിക്കല്‍ കക്കാത്തുരത്ത് ഷാന്‍ നിവാസില്‍ ഷാന്‍ (37) ആണ് അറസ്റ്റിലായത്. കിളിമാനൂര്‍ സ്റ്റേഷന്‍ പരിധിയിലെ ഒരു പ്രമുഖ ക്ഷേത്രത്തില്‍ വ്യാജപേരില്‍ പൂജ നടത്തിവന്നയാളാണ് ഷാന്‍. 2018ലാണ് സംഭവം നടന്നത്.
വ്യാജപേരില്‍ പൂജാരിയായി എത്തിയ ഇയാള്‍ ക്രമേണ ക്ഷേത്രത്തിനടുത്തുള്ള യുവതിയുമായി പരിചയത്തിലാവുകയും തുടര്‍ന്ന് ഇവരുമായി അവിഹിതത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ശേഷം ഇവരുടെ ഭര്‍ത്താവ് വീട്ടിലില്ലാത്ത നേരത്ത് ഇവിടെയെത്തുകയും യുവതിയുടെ സഹായത്തോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായ മകളെ പീഡിപ്പിക്കുകയായിരുന്നു.
സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇവര്‍ തന്റെ മകളെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു. പിന്നീട് പെണ്‍കുട്ടി വിവരങ്ങള്‍ തന്റെ പിതാവിനെ അറിയിക്കുകയും ഇരുവരും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പോലീസ് അന്വേഷണത്തിനിടെ, കോതമംഗലം വടാട്ടുപാറയില്‍ വച്ച് ഷാനെ കസ്റ്റഡിയിലെടുത്തു. 'ശ്യാം' എന്ന പേരില്‍ വ്യാജ പൂജാരിയായി പല ക്ഷേത്രങ്ങളിലും ഇയാള്‍ പൂജ നടത്തി വരികയായിരുന്നു.
https://www.facebook.com/Malayalivartha