തൃശൂരിൽ കനാലില്‍ നാട്ടുകാർ കണ്ടത് അടിവസ്ത്രം മാത്രം ധരിച്ച നിലയില്‍ ഒഴുകി നടക്കുന്ന മൃതദേഹം... ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയായിരുന്നു എബിന്റെ ശരീരത്തിൽ മര്‍ദ്ദനമേറ്റ പാടുകള്‍; കനാലിന് സമീപത്ത് നിന്നും കണ്ടെത്തിയത്... പോലീസ് അന്വേഷണം ആരംഭിച്ചു

യുവാവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തി. തിരുമുടിക്കുന്ന് വലിയവീട്ടില്‍ ഡേവിസിന്റെ മകന്‍ എബിന്റെ (33) മൃതദേഹമാണ് കൊരട്ടി പടിഞ്ഞാറെ അങ്ങാടിയിലെ കട്ടപ്പുറം-കാതിക്കുടം ഇറിഗേഷന്‍ കനാലില്‍ കണ്ടെത്തിയത്. അടിവസ്ത്രം മാത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം കിടന്നത്. സമീപത്തു നിന്ന് മുണ്ടും ഷര്‍ട്ടും ലഭിച്ചിട്ടുണ്ട്.
നാട്ടുകാരാണ് ഇന്നലെ മൃതദേഹം കണ്ടത്. വിവരം അറിഞ്ഞ് ഇന്‍സ്പെക്ടര്‍ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി പരിശോധന നടത്തി.
ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയായിരുന്നു എബിനെന്നും പൊലീസ് പറഞ്ഞു. മര്‍ദനമേറ്റതെന്നു തോന്നിക്കുന്ന പാടുകള്‍ ശരീരത്തില്‍ ഉള്ളതായി പൊലീസ് സൂചിപ്പിച്ചു.
എബിനൊപ്പം കഴിഞ്ഞ ദിവസം കണ്ടതായി പറയുന്ന യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
https://www.facebook.com/Malayalivartha