Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

സര്‍ക്കാരിനു അടുത്ത പരീക്ഷ രവീന്ദ്രന്‍, പതറിയാല്‍ പിണറായി തീരും...

23 NOVEMBER 2020 01:06 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുന തിരിയുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനു നേരേ. പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും വലംകൈയുമായ സിഎം രവീന്ദ്രനെ സ്വര്‍ണക്കള്ളത്തു കേസുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ചോദ്യം ചെയ്യുന്ന നിമിഷം മുതല്‍ സിപിഎമ്മില്‍ നെഞ്ചിടിപ്പു കൂടും. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സ്വപ്നാ സുരേഷും എം ശിവശങ്കറും നല്‍കിയ
മൊഴിയുടെ അടിസ്ഥാനത്തിലാണ് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുക എന്നതാണ്
പ്രസക്തമായ കാര്യം.

പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ കസ്റ്റഡിയിലായപ്പോള്‍ ഒറ്റവാക്കിന് തള്ളിപ്പറഞ്ഞതുപോലൊന്നും പിണറായി വിജയന് രവീന്ദ്രനെ പുറംതള്ളാന്‍ സാധിക്കില്ല. പിണറായിയുടെ ചുറ്റുവട്ടത്തില്‍ ഏറെക്കാലമായി ഒരു മിനി മിനിസ്റ്ററുടെ അധികാരവും സ്വാധീനവും കൈയാളി വരുന്നയാളാണ്. പിണറായിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ എന്നതിനപ്പുറം മുഖ്യമന്ത്രിയുടെ ഓഫീസും സിപിഎം പാര്‍ട്ടിയും തമ്മിലെ പാലം കൂടിയാണ് സിഎം രവീന്ദ്രന്‍. പാര്‍ട്ടി തലത്തിലും മന്ത്രിതലത്തിലും മാത്രമല്ല പിണറായി വിജയന്റെ വീട്ടുകാര്യങ്ങളില്‍ വരെ ഇടപെടാന്‍ സ്വാതന്ത്ര്യമുള്ള രവീന്ദ്രന് സ്വര്‍ണക്കള്ളക്കടത്തില്‍ പങ്കുണ്ടോ എന്നതാണ് കേരളം
കാത്തിരിക്കുന്ന ചോദ്യം.

ശിവശങ്കരനു പുറമെ തന്നെ പതിവായി വിളിച്ചിരുന്നയാള്‍ രവീന്ദ്രനാണെന്ന മൊഴികള്‍ ശരിയെങ്കില്‍ പലതും പുറത്തുവരാനിരിക്കുന്നു. രണ്ടാഴ്ചയായി എന്‍ഫോഴ്സ്മെന്റ് രവീന്ദ്രനെ ചോദ്യം ചെയ്യാനായി
കാത്തിരിക്കുകയാണ്. സ്വപ്നയുടെയും ശിവശങ്കരന്റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യാവലിയുമായി ഇഡി പുറപ്പെടുമ്പോഴാണ് രവീന്ദ്രന് കോവിഡ് ബാധിച്ചതായി വിവരം അറിയുന്നത്. കോവിഡ് മോചിതനായിരിക്കുന്ന രവീന്ദ്രനെ ചോദ്യം ചെയ്യുമ്പോള്‍ മുന മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും വീട്ടിലേക്കും മാത്രമല്ല സിപിഎമ്മിലേക്കും കടന്നുവരുമെന്നതാണ് പ്രസക്തമായ കാര്യം. ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള നോട്ടീസ് ഇന്ന ഇഡി രവീന്ദ്രനു കൈമാറുകയാണ്.

പിണറായി വിജയനുമായി ബന്ധിക്കുന്ന ചോദ്യങ്ങളും വിശദീകരണങ്ങളും ഇഡിക്കു മുന്നില്‍ രവീന്ദ്രനു പറയേണ്ടിവരുമോ എന്നാണ് കേരളം കാതോര്‍ക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിര്‍ണായക വാരത്തിലാണ് അടുത്ത കഷ്ടകാലം എന്നതും സിപിഎമ്മിനു കടുംകെട്ടായി പരിണമിക്കുകയാണ്.
മുന്‍പ് ശിവശങ്കര്‍ അറസ്റ്റിലായപ്പോള്‍ തനിക്കു ബന്ധമില്ലെന്ന് കൂളായി തള്ളിപ്പറഞ്ഞതുപോലുള്ള വാക്കുകള്‍ രവീന്ദ്രന്റെ കാര്യത്തില്‍ പിണറായിക്കു പറഞ്ഞൊഴിയാന്‍ പറ്റില്ല. പിണറായിയുടെ മുന്നിലും പിന്നിലും നിഴലായും ഓരോ ഫയല്‍ക്കെട്ടിലും കൈയടയാളമായും നിലകൊള്ളുന്നയാളാണ് കാലങ്ങളായി ഈ
രവീന്ദ്രന്‍. പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്തു ദിനേശനിലേക്കും ഇഡിയുടെ ചൂണ്ടുവിരല്‍ വൈകാതെ എത്തുമെന്ന സൂചനയും പുറത്തുവരികയാണ്.

അഡീഷണല്‍ പ്രൈവറ്റ്സെക്രട്ടറി രവീന്ദ്രനെ ചോദ്യം ചെയ്യുന്നതില്‍ തനിക്ക് യാതൊരു
ആശങ്കയുമില്ലെന്ന് പിണറായി കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു. പിണറായിയുടെ വാക്കുകള്‍ ഇങ്ങനെ: സംസ്ഥാനത്ത് ചിലര്‍ക്ക് ചില മോഹങ്ങളുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ആ മോഹങ്ങളുടെ ഭാഗമായി ചില പ്രവചനങ്ങളും വന്നിട്ടുണ്ട്. അല്ലാതെ അതിനുപ്പുറം അതില്‍ കഴമ്പുണ്ടെന്ന് സര്‍ക്കാര്‍ കാണുന്നില്ല.
തനിക്ക് സുരേന്ദ്രനെ വളരെക്കാലമായി പരിചയമുണ്ടെന്നും അദ്ദേഹത്തിന്റെ കാര്യത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും പിണറായി ആവര്‍ത്തിച്ചു പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചു എന്നതിന്റെ പേരില്‍ ആരും കുറ്റം ചാര്‍ത്തേണ്ടതില്ലെന്നും പിണറായി പറഞ്ഞുവെച്ചു. യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്രബാഗേജില്‍ 21 തവണ സ്വര്‍ണക്കട്ടികള്‍ എത്തിയതില്‍ രവീന്ദ്രന് പങ്കാളിത്തമോ ഇടപെടലോ ഉണ്ടോ എന്നതാണ് ഇഡിക്ക് അറിയാനുള്ളത്. സ്വര്‍ണം കസ്റ്റംസ് പിടിച്ചതിനുശേഷം സ്വപ്ന മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ചോ ആരെയാണ് വിളിച്ചത് എന്നീ ചോദ്യങ്ങള്‍
ബാക്കി നില്‍ക്കുന്നു. ആ വിളിയിലോ തിരിച്ചുള്ള വിളിയിലോ രവീന്ദ്രന് പങ്കാളിത്തമുണ്ടോ. സ്വപ്നയും രവീന്ദ്രനും തമ്മിലോ രവീന്ദ്രനും കസ്റ്റംസിലെ ഉദ്യോഗസ്ഥരും തമ്മിലോ ശിവശങ്കറും രവീന്ദ്രനും തമ്മിലോ ഒക്കെ സ്വര്‍ണം പിടിച്ച ദിവസങ്ങളിലെ ആശയവിനിമയങ്ങള്‍ക്കാണ് കൃത്യത വരാനുള്ളത്. ശിവശങ്കറിന് സ്വര്‍ണത്തില്‍ വിഹിതമുണ്ടെന്ന സംശയം പോലെ മുഖ്യമന്ത്രിയുടെ ഓഫീല്‍ മറ്റൊരാള്‍ക്കു കൂടി വിഹിതം വയ്പുണ്ടായിരുന്നെങ്കില്‍ അത് ആര്‍ക്ക് എന്നതിലേക്കൊക്കെയാണ് ചോദ്യങ്ങളുണ്ടാവുക.

ഇഡിയുടെ ചോദ്യാവലി സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഇതേവരെ പിഴച്ചുപോയിട്ടില്ല.
ആദ്യമൊക്കെ മുഖം തിരിഞ്ഞു നിന്നെങ്കിലും, വ്യക്തമായ ഉത്തരമില്ലാതെ ശിവശങ്കര്‍ എന്ന ഐഎഎസുകാരന്‍ ഉള്‍പ്പെടെ തോറ്റുവീണിട്ടേയുള്ളു. അതിനിര്‍ണായകമായ ചില സാഹചര്യത്തെളിവുകള്‍ ഇഡി
നിരത്താനിരിക്കെ ഉത്തരം പറയല്‍ കടുംകട്ടിയായി മാറിയേക്കാം. രവീന്ദ്രന്‍
തോറ്റാല്‍ ഹെഡ്മാസ്റ്റര്‍ പിണറായും തോറ്റുപുറത്താകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (2 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (4 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (4 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (4 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (4 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (4 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (4 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (6 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (7 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (7 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (8 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (8 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (8 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (8 hours ago)

Malayali Vartha Recommends