കേരള തീരത്ത് മതിയായ രേഖകളില്ലാതെ മത്സ്യബന്ധനം... തമിഴ്നാട് സ്വദേശികളുടെ രണ്ട് ബോട്ടുകൾ ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ പട്രോളിംഗ് സംഘം പിടികൂടി

മതിയായ രേഖകളില്ലാതെ കേരള തീരത്ത് മത്സ്യബന്ധനം നടത്തിയ തമിഴ്നാട് സ്വദേശികളുടെ രണ്ട് ബോട്ടുകൾ ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ പട്രോളിംഗ് സംഘം പിടികൂടി.
തമിഴ്നാട് രാമേശ്വരം സ്വദേശി സെബാസ്റ്റ്യൻറെ ട്രോളർ ബോട്ടും രാമനാഥപുരം സ്വദേശി ആൻ്റണിയുടെ ട്രോളർ ബോട്ടുമാണ് പിടികൂടിയത്. വിഴിഞ്ഞത്ത് നിന്നും ഏഴ് കിലോമീറ്റർ ഉള്ളിലായിരുന്നു മത്സ്യബന്ധനം നടത്തിയിരുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഇവരുടെ പക്കൽ മതിയായ രേഖകളില്ലെന്ന് വ്യക്തമായത്. പിന്നാലെ ബോട്ടുകൾ കസ്റ്റഡിയിലെടുത്തു.
വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ എസ്.രാജേഷിൻറെ നിർദേശ പ്രകാരം ഫിഷറീസ് ഡിപ്പാർട്ട്‌മെൻറ് പട്രോളിംഗ് ബോട്ടിലും ധീര എന്ന വള്ളങ്ങളിലുമായി മറൈൻ എന്ഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ വിഴിഞ്ഞത്ത് നിന്നും പരിശോധന നടത്തിയത്.
"
https://www.facebook.com/Malayalivartha
























