Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

സൈബീരിയ, റഷ്യ, കസഖ്സ്ഥാന്‍ താണ്ടി ദേശാടനക്കിളികള്‍ കടലുണ്ടി തീരത്ത് എത്തിത്തുടങ്ങി

23 NOVEMBER 2020 01:20 PM IST
മലയാളി വാര്‍ത്ത

കടലുണ്ടിയിലെ പക്ഷിസങ്കേതത്തിലെ ചെളിത്തിട്ടയില്‍ തീറ്റ തേടി കൂട്ടം കൂടുകയാണ് കടലും മലകളും താണ്ടിയെത്തിയ വിരുന്നുകാര്‍. ദേശാടനപ്പക്ഷികളുടെ വരവു തുടങ്ങിയതോടെ ഇനി 3 മാസം കടലുണ്ടി തീരത്ത് പക്ഷികളുടെ ചിറകടിയൊച്ച നിറയും. ചെറിയ മണലൂതിപ്പക്ഷികള്‍ കൂട്ടമായി എത്തിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് കൗതുകമായി റെഡ് നോട്ട് പക്ഷികളും ഇവിടെയുണ്ട്.

കടലും പുഴയും ചേരുന്ന അഴിമുഖവും വേലിയിറക്ക സമയത്ത് രൂപപ്പെടുന്ന ചെളിത്തിട്ടയും പരന്നു കിടക്കുന്ന കണ്ടല്‍ക്കാടുകളുമാണ് പക്ഷികള്‍ക്കു കടലുണ്ടിയെ സ്വര്‍ഗതീരമാക്കുന്നത്. ചെറുമത്സ്യങ്ങള്‍, ചെമ്മീന്‍, ഒച്ച്, ഞണ്ട്, വിരകള്‍ തുടങ്ങിയ സമൃദ്ധമായ ഭക്ഷണവും അവയെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. സൈബീരിയ, റഷ്യ, കസഖ്സ്ഥാന്‍ മറ്റു മധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണു ദേശാടനപ്പക്ഷികള്‍ പ്രധാനമായും എത്താറുള്ളത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ദേശാടനപ്പക്ഷികളുടെ എണ്ണത്തില്‍ വലിയ കുറവു വന്നിട്ടുണ്ടെന്നു പക്ഷി ഗവേഷകന്‍ ഡോ. അബ്ദുല്ല പാലേരി പറഞ്ഞു. ദേശാടകരായ വാള്‍ കൊക്കന്‍, കിഴക്കന്‍ നോട്ട്, പട്ടവാലന്‍ ഗോഡ്വിറ്റ്, ടെറക് മണലൂതി, തവിട്ടു തലയന്‍ കടല്‍ക്കാക്ക, ചെറിയ കടല്‍ക്കാക്ക, ചാര മണല്‍ക്കോഴി, ചോരക്കാലി, തെറ്റി കൊക്കന്‍, പൊന്‍മണല്‍ക്കോഴി, മംഗോളിയന്‍ മണല്‍ക്കോഴി, ഡണ്‍ലിന്‍, പച്ചക്കാലി, വരയന്‍ മണലൂതി തുടങ്ങിയ വിരുന്നുകാരെ പക്ഷിസങ്കേതത്തില്‍ കാണാം.

പക്ഷിസങ്കേതത്തോട് ചേര്‍ന്നുള്ള മത്സ്യബന്ധന ബോട്ടുകളുടെ സാന്നിധ്യം പക്ഷികളുടെ ആവാസ വ്യവസ്ഥയ്ക്ക് വിഘാതം സൃഷ്ടിക്കുന്നുണ്ട്. കടലില്‍ നിന്നും പുഴയില്‍ നിന്നും ഒഴുകി എത്തുന്ന മാലിന്യം പക്ഷിസങ്കേതത്തില്‍ അടിയുന്നതും ആവാസവ്യവസ്ഥയില്‍ ഉണ്ടായ മാറ്റങ്ങളുമാണ് പക്ഷികളുടെ വരവ് കുറയാന്‍ കാരണം. ബോട്ടുകളില്‍ നിന്നൊഴുകി വെള്ളത്തില്‍ പരക്കുന്ന ഇന്ധനവും മറ്റും പക്ഷികളുടെ വരവിനും ഇരതേടലിനും ദോഷം ചെയ്യുന്നതായും നിരീക്ഷകര്‍ വിലയിരുത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (2 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (4 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (4 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (4 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (4 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (4 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (4 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (6 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (7 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (7 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (8 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (8 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (8 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (8 hours ago)

Malayali Vartha Recommends