Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

വിശ്വസിച്ചത് തെറ്റ്... സര്‍ക്കാരിനെ വിശ്വസിച്ച് എല്ലാ എതിര്‍പ്പുകളേയും അവഗണിച്ച് മാധ്യമ മാരണ നിയമം ഒപ്പിട്ട ഗവര്‍ണര്‍ തന്നെ ഒപ്പിട്ടാലേ ആ നിയമം ഇല്ലാതാകൂ; എത്രയും വേഗം നിയമം പിന്‍വലിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന പുലിവാല് വേറെ; ആലോചിക്കാതെ എടുത്തുചാടി ചെയ്യുന്ന പ്രവൃത്തിയില്‍ ഗവര്‍ണര്‍ക്ക് അതൃപ്തി

25 NOVEMBER 2020 08:57 AM IST
മലയാളി വാര്‍ത്ത

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ആരാണെന്ന് മലയാളികളികള്‍ പലവട്ടം കണ്ടതാണ്. കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച സര്‍ക്കാരിനെ നിലയ്ക്ക് നിര്‍ത്തിയ ആളാണ് ആരിഫ് മുഹമ്മദ് ഖാന്‍. ശക്തമായ നിലപാട് കാരണം ഗവര്‍ണറെ തിരിച്ചു വിളിക്കണം എന്നുപോലും പലരും ആവശ്യപ്പെട്ടു. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം ഗവര്‍ണറുമായി സര്‍ക്കാര്‍ സഹകരിച്ച് തുടങ്ങിയതാണ്. എന്നാല്‍ പോലീസ് നിയമ ഭേദഗതി ഗവര്‍ണര്‍ ഒപ്പ് വച്ച് 48 മണിക്കൂറിനകം പിന്‍വലിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

മാധ്യമ മാരണ നിയമം ഒപ്പിട്ടതില്‍ ബിജെപിയുള്‍പ്പെടെയുള്ളവര്‍ ഗവര്‍ണറേയും വിമര്‍ശിച്ചിരുന്നു. അതിനാല്‍ തന്നെ വീണ്ടും ഒപ്പിടുന്നതിന് മുമ്പ് ഗവര്‍ണര്‍ അതൃപ്തി രേഖപ്പെടുത്തി കാരണം തേടും. മാത്രമല്ല ഇനിയുള്ള ഫയലുകള്‍ വ്യക്തമായി വിലയിരുത്തിയ ശേഷമേ ഒപ്പിടുകയുള്ളൂ.

പോലീസ് നിയമ ഭേദഗതിയെന്ന കരിനിയമം ഒപ്പ് വച്ച കൈകൊണ്ട് തന്നെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഒഴിവാക്കേണ്ട സാഹചര്യമാണ് വന്നിരിക്കുന്നത്. വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ മൂന്ന് വര്‍ഷം തടവ്, പതിനായിരം രൂപ പിഴ, അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയുള്ള പൊലീസ് നിയമഭേദഗതി ആവശ്യമില്ലെന്ന് നിയമവകുപ്പ് പുതിയ ഓര്‍ഡിനന്‍സ് തയ്യാറാക്കി ഗവര്‍ണര്‍ക്ക് അയയ്ക്കുകയും ഗവര്‍ണര്‍ അതില്‍ ഒപ്പ് വയ്ക്കുകയും ചെയ്യുമ്പോഴാണ് വിവാദ നിയമം ഇല്ലാതാവുക.

പുതിയ ഓര്‍ഡിനന്‍സില്‍ ഒപ്പിടാതിരിക്കാനും തിരിച്ചയയ്ക്കാനും വിവേചനാധികാരമുണ്ടെങ്കിലും, ഇപ്പോഴത്തെ സാഹചര്യത്തില്‍ നിയമഭേദഗതി പിന്‍വലിക്കാനുള്ള റിപ്പീലിംഗ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പ് വയ്ക്കുമെന്നാണ് സൂചന. കോവിഡ് മുക്തനായ ശേഷം ക്വാറന്റൈനിലായിരുന്ന ഗവര്‍ണര്‍ ഇന്നലെ വൈകിട്ട് മുതല്‍ രാജ്ഭവനില്‍ സന്ദര്‍ശകരെ കണ്ടുതുടങ്ങി. റദ്ദാക്കല്‍ ഓര്‍ഡിനന്‍സിനൊപ്പം, വിശദീരണ പത്രിക കൂടി സര്‍ക്കാര്‍ സമര്‍പ്പിക്കും. മന്ത്രിമാരോ ചീഫ്‌സെക്രട്ടറിയോ നേരിട്ടെത്തി വിശദീകരണം നല്‍കാനും ഇടയുണ്ട്.

ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നതായി ഇതുവരെ സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് രാജ്ഭവന്‍ അറിയിച്ചു. ഗവര്‍ണര്‍ ഒപ്പു വച്ച ശേഷം പുതിയ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുമ്പോഴേ, വിവാദ നിയമഭേദഗതി റദ്ദാക്കപ്പെടൂ.
അതിനിടെ, നിയമോപദേശം തേടാതെ വിവാദ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചതും വിമര്‍ശിക്കപ്പെടുന്നുണ്ട്.

ഭരണഘടനാ വിരുദ്ധമെന്നും, അഭിപ്രായസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമെന്നും ചൂണ്ടിക്കാട്ടി 2015ല്‍ സുപ്രീംകോടതി റദ്ദാക്കിയ ഐ.ടി നിയമത്തിലെ 66 എ വകുപ്പ്, കേരള പൊലീസ് നിയമത്തിലെ 118 ഡി വകുപ്പ് എന്നിവ പുതിയ രൂപത്തിലാക്കിയ നിയമഭേദഗതിയെക്കുറിച്ച് കാര്യമായ പഠനം നടത്താതെ, സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് ഗവര്‍ണര്‍ ഒപ്പിടുകയായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി ഓര്‍ഡിനന്‍സില്‍ ഒപ്പിടുന്നത് ഗവര്‍ണര്‍ക്ക് വൈകിപ്പിക്കാനാവുമായിരുന്നു. സര്‍ക്കാരുമായി ഏറ്റുമുട്ടലൊഴിവാക്കാന്‍ ഗവര്‍ണര്‍ സ്വീകരിച്ച നടപടിയെന്നാണ് രാജ്ഭവന്‍ വിശദീകരിക്കുന്നത്.

പോലീസ് ആക്ടിലെ ഭേദഗതി റദ്ദാക്കി പുതിയ ഓര്‍ഡിനന്‍സ് ഇറക്കും വരെ നിയമം നിലനില്‍ക്കും. നിയമം നടപ്പാക്കേണ്ടെന്ന് ആഭ്യന്തരവകുപ്പിനോട് നിര്‍ദ്ദേശിക്കാനോ മരവിപ്പിക്കാനോ സര്‍ക്കാരിനോ അധികാരമില്ല. പരാതി കിട്ടിയാല്‍ കേസെടുക്കാതിരിക്കാന്‍ പൊലീസിനാവില്ല. ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ കുഴയും. അതിനാല്‍ നിയമം റദ്ദാക്കല്‍ വൈകില്ല.

പുതിയ ഭേദഗതി ഉടനടി പ്രാബല്യത്തില്‍ വരുമെന്നാണ് ഓര്‍ഡിനന്‍സിലുള്ളത്. സംസ്ഥാനത്ത് ഇപ്പോഴും ഈ നിയമം നിലവിലുണ്ട്. ഇങ്ങനെ വല്ലാത്തൊരു സാഹചര്യത്തിലാണ് എല്ലാവരും ഗവര്‍ണറെ ഉറ്റ് നോക്കുന്നത്. ഗവര്‍ണറുടെ ഓതൊരു തീരുമാനവും നിര്‍ണായകമാകും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (42 minutes ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (51 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (58 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

Malayali Vartha Recommends