Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

അമ്പരപ്പോടെ സഖാക്കള്‍... സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ചു വന്ന എന്‍ഐഎയെപ്പറ്റി കുറേ നാള്‍ വാര്‍ത്തയില്ലായിരുന്നു; ഇഡിയും കസ്റ്റംസും കളം നിറഞ്ഞപ്പോള്‍ പതുങ്ങിയ എന്‍ഐഎ സടകുടഞ്ഞെണീറ്റു; നാടുകടത്തപ്പെട്ട റബിന്‍സില്‍ നിന്നും വിവിഐപികളുടെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതോടെ കടുത്ത നടപടികളിലേക്ക്

27 NOVEMBER 2020 09:03 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ സ്വര്‍ണക്കടത്ത് വിവാദമായപ്പോള്‍ കസ്റ്റംസിന് പിന്നാലെ ആദ്യം ശക്തമായി ഇടപെട്ടത് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയാണ്. സ്വപ്നയേയും സന്ദീപിനേയും 24 മണിക്കൂറിനകം ബെംഗളരുവില്‍ നിന്നും പൊക്കി കേരളത്തിലെത്തിച്ച് വലിയ നീക്കം നടത്തി. എന്നാല്‍ ആദ്യഘട്ടത്തില്‍ വലിയ അന്വേഷണം നടത്തിയ എന്‍ഐഎ പിന്നീട് തണുത്തുപോയി. ഇഡിയും കസ്റ്റംസും കളം നിറഞ്ഞപ്പോള്‍ ഫൈസല്‍ ഫരീദിനെ കിട്ടാത്തതിനാല്‍ എന്‍ഐഎ അന്വേഷണം നിലച്ചു എന്നു പോലും വാര്‍ത്ത വന്നു. എന്നാല്‍ എന്‍ഐഎ ഇപ്പോള്‍ സടകുടഞ്ഞെണീറ്റിരിക്കുകയാണ്.

സ്വര്‍ണക്കടത്തു എന്‍.ഐ.എയുടെ അന്വേഷണം രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖരിലേക്ക് നീങ്ങുകയാണ്. യു.എ.ഇയില്‍നിന്നു നാടുകടത്തിക്കിട്ടിയ റബിന്‍സ് ഹമീദില്‍നിന്ന് ഉന്നതരായ പലരെക്കുറിച്ചും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണു സൂചന. നടപടി വൈകരുതെന്നാണ് എന്‍.ഐ.എ. ആസ്ഥാനത്തുനിന്നുള്ള നിര്‍ദേശം.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ ഉള്‍പ്പെടെ സംശയനിഴലിലുള്ള പ്രമുഖര്‍ക്കെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകും. സ്വര്‍ണക്കടത്തില്‍ യു.എ.പി.എ. നിലനില്‍ക്കുമോയെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു പണം ഉപയോഗിച്ചതിനു തെളിവുണ്ടോയെന്നും കോടതി സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ കേസ് ദുര്‍ബലപ്പെട്ടേക്കുമെന്ന ഘട്ടത്തിലാണ് എന്‍.ഐ.എ. ആസ്ഥാനം ഇടപെട്ടത്.


എന്‍.ഐ.എ. കോടതി പത്തു പ്രതികള്‍ക്കു ജാമ്യം അനുവദിച്ചതിനെതിരേ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്നു പരിഗണിക്കും. ഡല്‍ഹിയില്‍നിന്നു വീഡിയോ കോണ്‍ഫറന്‍സിലൂടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സൂര്യപ്രകാശ് വി. രാജുവാണു ഹാജരാകുന്നത്. പ്രതികള്‍ക്കു യാതൊരു കാരണവശാലും ജാമ്യം നല്‍കരുതെന്ന് എന്‍.ഐ.എ. ആവശ്യപ്പെടും. വലിയ സ്വാധീനശേഷിയുള്ള പ്രതികള്‍ക്കു ജാമ്യം കിട്ടുന്നത് തെളിവു നശിപ്പിക്കപ്പെടാന്‍ ഇടയാക്കുമെന്നു ചൂണ്ടിക്കാട്ടും.

എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ തുടക്കത്തില്‍ത്തന്നെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിനു ജാമ്യം ലഭിച്ചതു തിരിച്ചടിയായതിനെത്തുടര്‍ന്നാണു സൂര്യപ്രകാശ് വി. രാജുവിനെ നിയോഗിച്ചത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷകളിലും ശക്തമായ വാദമാണ് അദ്ദേഹം ഉയര്‍ത്തിയത്. എന്‍ഫോഴ്‌സ്‌മെന്റിനുവേണ്ടി ഹാജരാകുന്നതും ഇദ്ദേഹമാണ്. ഈ പരിചയം എന്‍.ഐ.എയ്ക്കും വേണ്ടി ഉപയോഗപ്പെടുത്താനാണു നീക്കം.

വലിയതോതില്‍ സ്വര്‍ണക്കടത്ത് നടക്കുന്നതു സംബന്ധിച്ചു സെന്‍ട്രല്‍ ഇക്കണോമിക്‌സ് ഇന്റലിജന്‍സ് ബ്യൂറോ കഴിഞ്ഞവര്‍ഷം എന്‍.ഐ.എയെ അറിയിച്ചിരുന്നു. സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചേക്കാമെന്നു ചൂണ്ടിക്കാട്ടിയിരുന്നു. പണം എങ്ങോട്ടുപോകുന്നു, എന്തിനായി ഉപയോഗിക്കുന്നു എന്നിങ്ങനെയെല്ലാം വിശദമായി അന്വേഷിക്കാനാണ് എന്‍.ഐ.എ. തീരുമാനം.

അതേസമയം കേന്ദ്ര അന്വേഷണ ഏജന്‍സികളുമായുള്ള ഏറ്റുമുട്ടലില്‍നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്മാറുന്നു എന്ന വാര്‍ത്തയും വരുന്നുണ്ട്. ലൈഫ് മിഷന്‍, കെ ഫോണ്‍, ഇമൊബിലിറ്റി, ടോറസ് ഡൗണ്‍ടൗണ്‍, സ്മാര്‍ട്ട്‌സിറ്റി വികസന പദ്ധതികളുടെ രേഖകള്‍ കൈമാറാന്‍ തയാറാണെന്നു ചീഫ് സെക്രട്ടറി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ രേഖാമൂലം അറിയിച്ചു. അതിനു സാവകാശം ചോദിച്ചിട്ടുണ്ട്.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട ഇ.ഡി. അധികാരപരിധി മറികടക്കുന്നെന്നു കുറ്റപ്പെടുത്തിയ സി.പി.എം. പ്രത്യക്ഷ സമരത്തിനു തയാറെടുക്കുന്നതിനിടെയാണു സര്‍ക്കാര്‍ വഴങ്ങുന്നത്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും ഇതിനു കാരണമായെന്നാണു സൂചന. അതിന് പിന്നാലെയാണ് എന്‍ഐഎയുടെ പുതിയ നീക്കം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (4 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (4 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (5 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (5 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (5 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (7 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (8 hours ago)

Malayali Vartha Recommends