Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

നന്ദി വേണം നന്ദി... സി.എ.ജി. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവിട്ട മന്ത്രി തോമസ് ഐസക്കിന്റെ നടപടിയോട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രകടിപ്പിച്ച അതൃപ്തി മുഖ്യമന്ത്രിയുടെ ആഗ്രഹ പ്രകാരമാണെന്നാണ് സൂചന

27 NOVEMBER 2020 11:02 AM IST
മലയാളി വാര്‍ത്ത

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രകടിപ്പിച്ച അതൃപ്തി മുഖ്യമന്ത്രി പിണറായി വിജയന്റെ ആഗ്രഹ പ്രകാരമാണെന്നാണ് സൂചന. ഏതായാലും ഇത് സി.പി.എമ്മിനെ ചൊടിപ്പിച്ചു. പിണറായി വിജയനുമായി പാര്‍ട്ടി ഇടം തിരിഞ്ഞു നില്‍ക്കുന്നതു കാരണമാണ് ശ്രീരാമകൃഷ്ണന് ഇത്തരമൊരു വിപത്ത് സംഭവിച്ചത്.

ചൊവ്വാഴ്ചയാണ് സ്പീക്കറുടെ അതൃപ്തിയുടെ വിവരം പുറത്തുവന്നത്. സ്പീക്കറോ അദ്ദേഹത്തിന്റെ ഓഫീസോ ഇക്കാര്യം നിഷേധിച്ചില്ല. അങ്ങനെ നിഷേധിക്കാതിരുന്നത് അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ പിന്തുണ ഉണ്ടായിരുന്നതു കൊണ്ടാണ്. എന്നാല്‍ നിഷേധം വന്നത് മൂന്നാം ദിവസമാണ്. പാര്‍ട്ടിയുടെ സമ്മര്‍ദ്ദമാണ് വൈകിയുള്ള നിഷേധത്തിന് കാരണമായതെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

നിയമസഭയുടെ സവിശേഷമായ അധികാരങ്ങളും അവകാശങ്ങളും സിപിഎം രാഷ്ട്രീയത്തിന്റെ ഭാഗമാക്കിയതിലാണ് സ്പീക്കര്‍ക്ക് വിയോജിപ്പ്. നിയമസഭാ സെക്രട്ടേറിയറ്റില്‍ നടന്ന ആഭ്യന്തരയോഗത്തില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചെന്നതായിരുന്നു വാര്‍ത്ത. വിവാദം വലിയ വാര്‍ത്തയായെങ്കിലും അദ്ദേഹം നിഷേധിച്ചില്ല. വിവാദത്തില്‍നിന്ന് വികസനത്തിലേക്ക് രാഷ്ട്രീയചര്‍ച്ച മാറ്റാന്‍ സി.എ.ജി. ഓഡിറ്റ് റിപ്പോര്‍ട്ടിലെ കിഫ്ബിക്കെതിരേയുള്ള പരാമര്‍ശം പുറത്തുവിട്ടതിലൂടെ കഴിഞ്ഞിട്ടുണ്ടെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. പാര്‍ട്ടിയുടെ അനുമതിയോടെയാണ് ഇതിന് മന്ത്രി തോമസ് ഐസക് ഒരുങ്ങിയത്. സി.എ.ജി. റിപ്പോര്‍ട്ട് സഭയില്‍വെക്കുന്നതിനുമുമ്പ് വിവരങ്ങള്‍ ചോരാന്‍ പാടില്ലെന്ന വ്യവസ്ഥ മറികടന്നുള്ള വെളിപ്പെടുത്തല്‍ നിയമസഭയുടെ അവകാശ ലംഘനമാകുമെന്ന് ഉറപ്പിച്ചുള്ള നീക്കമായിരുന്നു അത്.

തോമസ് ഐസക്കിന്റെ പ്രവര്‍ത്തി തന്നെ പ്രതിസന്ധിയിലാക്കിയെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. വികസനം ചര്‍ച്ചയായെങ്കിലും മുഖ്യമന്ത്രിയെ സംബന്ധിച്ചടത്തേടം ഇത് സമ്മാനിച്ചത് വലിയ പ്രതിസന്ധിയാണ്. കിഫ്ബിയുടെ ഫണ്ടിനെ കുറിച്ചു അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കിഫ്ബിയുടെ മസാലബോണ്ട് ഒരിക്കലും ചര്‍ച്ചയാക്കാന്‍ മുഖ്യമന്ത്രി ആഗ്രഹിച്ചിട്ടില്ല. മസാല ബോണ്ടില്‍ ശിവശങ്കരന് ബന്ധമുണ്ടെന്ന ആരോ പണവും ശക്തമാണ്. അത് മുഖ്യമന്ത്രിയിലേക്ക് എപ്പോള്‍ വേണമെങ്കിലും തിരിയാം. ഐസക്കിന്റെ എടുത്തു ചാട്ടം കാരണമാണ് മസാല ബോണ്ട് വിവാദമായതെന്ന് മുഖ്യമന്ത്രി കരുതുന്നു.

കിഫ്ബിക്കെതിരേയുള്ള സി.എ.ജി.യുടെ പരാമര്‍ശങ്ങള്‍ ഗുരുതരമായ ആരോപണ സ്വഭാവമുള്ളവയാണ്. അടുത്ത നിയമസഭാ സമ്മേളനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. അത് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സെഷനായിരിക്കും. സി.എ.ജി.യുടെ കണ്ടെത്തല്‍ മുള്ളും മുനയുംവെച്ച് പ്രതിപക്ഷം ആയുധമാക്കുമെന്ന് ഉറപ്പാണ്. ഇത് പൊളിക്കാനുള്ള ലക്ഷ്യവും ധനമന്ത്രിയുടെ വെളിപ്പെടുത്തലിന് പിന്നിലുണ്ടായിരുന്നു.അതിനേക്കാള്‍ കൂടുതല്‍ പ്രതിസന്ധിയിലാവുന്നത് മുഖ്യമന്ത്രിയാണെന്ന് ഐസക്കിനറിയാം.


ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചുറപ്പിച്ചാണ് ധനമന്ത്രി സി.ഐ.ജി. റിപ്പോര്‍ട്ട് ആയുധമാക്കി 'വികസന രാഷ്ട്രീയം' ചര്‍ച്ചയാക്കിയത്. അവകാശലംഘനമായാലും അസാധാരണഘട്ടത്തില്‍ ഇങ്ങനെയേ പ്രതികരിക്കാനാകൂവെന്ന് തോമസ് ഐസക് പ്രഖ്യാപിച്ചു. അത് മുഖ്യമന്ത്രിക്ക് ഏറ്റെടുക്കേണ്ടി വന്നു. പിന്നീട് ഇത് രാഷ്ട്രീയതീരുമാനമായി മാറി . ഈ ഘട്ടത്തിലാണ് സ്പീക്കര്‍ അതൃപ്തി പ്രകടിപ്പിച്ചത്. ഇത് നിഷേധിക്കാത്തതില്‍ സി.പി.എം. നേതൃത്വത്തിന് അതൃപ്തിയുണ്ടായി. ഇതോടെയാണ് മൂന്നാംനാള്‍ സ്പീക്കറുടെ ഓഫീസ് നിഷേധക്കുറിപ്പ് ഇറക്കിയത്.

സ്പീക്കര്‍മാരുടെ അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുക്കുന്ന ശ്രീരാമകൃഷ്ണന്‍ ഗുജറാത്തിലെ കെവാഡിയയിലാണ് ഇപ്പോഴുള്ളത്. ശനിയാഴ്ച തിരിച്ചെത്തും. വി.ഡി. സതീശന്‍ എം.എല്‍.എ. നല്‍കിയ അവകാശലംഘന നോട്ടീസില്‍ സ്പീക്കര്‍ മന്ത്രി തോമസ് ഐസക്കിനോട് വിശദീകരണം തേടിയിട്ടുണ്ട്. സ്പീക്കര്‍ സ്ഥലത്തില്ലാത്തതിനാല്‍ ധനമന്ത്രി മറുപടി നല്‍കിയിട്ടില്ല. മറുപടി ലഭിച്ചാല്‍ അത് എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറാനാണ് സാധ്യത.എത്തിക്‌സ് കമ്മിറ്റിക്ക് ഐസക്കിനെ ഒഴിവാക്കാന്‍ കഴിയില്ല. കാരണം ഐസക്കിന് സംഭവിച്ചത് ഗുരുതര പിഴവാണ്.

ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനകളുമായി ബന്ധപ്പെട്ട് ലഭിച്ച അവകാശലംഘന നോട്ടീസിന് അദ്ദേഹത്തോട് അഭിപ്രായം ആരാഞ്ഞത് സ്വാഭാവിക നടപടി മാത്രമാണെന്ന് സ്പീക്കറുടെ ഓഫീസ് പറഞ്ഞു. ധനമന്ത്രി തോമസ് ഐസക്കുമായി സ്പീക്കര്‍ക്ക് അതൃപ്തി എന്ന നിലയിലുള്ള വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്നും സ്പീക്കറുടെ ഓഫീസ് പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (30 minutes ago)

ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ  (35 minutes ago)

ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്‌ലിക്‌സിനും നോട്ടീസ്  (47 minutes ago)

കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പലപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (58 minutes ago)

പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം  (1 hour ago)

കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്  (1 hour ago)

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (2 hours ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (3 hours ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (3 hours ago)

സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (4 hours ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (4 hours ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (5 hours ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (5 hours ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (6 hours ago)

Malayali Vartha Recommends