കാര്‍ഷിക മേഖലയും അനുബന്ധ മേഖലകളും തമ്മിലുള്ള തടസ്സങ്ങള്‍ കുറക്കും; രാജ്യത്തെ കര്‍ഷകര്‍ക്കാണ് ഈ നിയമങ്ങളുടെ ഏറ്റവും പ്രയോജനം ;കർഷക സമരം ആളിക്കത്തുമ്പോഴും വിവാദമായ കാര്‍ഷിക നിയമങ്ങളെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
കർഷക സമരം ആളിക്കത്തുമ്പോഴും വിവാദമായ കാര്‍ഷിക നിയമങ്ങളെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് . കാര്‍ഷിക മേഖലയും അനുബന്ധ മേഖലകളും തമ്മിലുള്ള തടസ്സങ്ങള്‍ കുറക്കാനാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍ രൂപവത്കരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ കര്‍ഷകര്‍ക്കാണ് ഈ നിയമങ്ങളുടെ ഏറ്റവും പ്രയോജനം ലഭിക്കുകയെന്നും പറഞ്ഞു. കര്‍ഷക ദ്രോഹ നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 17 ദിവസമായി തുടരുന്ന പ്രക്ഷോഭം കനക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന എന്നത് ശ്രദ്ധേയം . ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (ഫിക്കി) 93-ാം വാര്‍ഷിക കണ്‍വെന്‍ഷന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ഈ കാര്യം സംസാരിച്ചത് .
''വ്യവസായ രംഗത്ത് അനാവശ്യ മതിലുകള്‍ ഉയരുന്നത് വളര്‍ച്ചയെ മുരടിപ്പിക്കും. കാര്‍ഷിക മേഖലക്കും അനുബന്ധ വ്യവസായങ്ങളായ ഭക്ഷ്യ സംസ്കരണം, അടിസ്ഥാന സൗകര്യം, സ്റ്റോറേജ്, കോള്‍ഡ് ചെയിനുകള്‍ എന്നിവക്കും ഇടയില്‍ ചില മതിലുകള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെട്ടു. അവ ഇപ്പോള്‍ നീക്കംചെയ്തു. ഈ പരിഷ്കാരത്തിലൂടെ പുതിയ വിപണികളും സാങ്കേതികവിദ്യയുടെ ഗുണങ്ങളും കൂടുതല്‍ നിക്ഷേപങ്ങളും കര്‍ഷകരെ തേടിയെത്തും. ഒരു മേഖല വളരുമ്ബോള്‍ അതിന്റെ സ്വാധീനം മറ്റ് പല മേഖലകളിലും കാണാം. ഇതിന്റെയൊക്കെ ഏറ്റവും വലിയ പ്രയോജനം എന്റെ രാജ്യത്തെ കര്‍ഷകര്‍ക്കാണ് ലഭിക്കുക. ഇന്ത്യന്‍ സമ്ബദ്‌വ്യവസ്ഥയില്‍ മതിലുകളല്ല, കൂടുതല്‍ കൂടുതല്‍ പാലങ്ങളാണ് വേണ്ടത്. അവ പരസ്പരം താങ്ങാകാന്‍ സഹായിക്കുമെന്നും മോദി വ്യക്തമാക്കി.
https://www.facebook.com/Malayalivartha