എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 93-കാരനെ പോക്സോ വകുപ്പ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു
എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 93-കാരനെ പോക്സോ വകുപ്പ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. മുഖത്തല കിഴവൂർ കുന്നുവിളവീട്ടിൽ കാസിംകുഞ്ഞാണ് അറസ്റ്റിലായത്.കോവിഡ് പരിശോധന കഴിഞ്ഞ പ്രതി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അന്യജില്ലയിൽ താമസിക്കുന്ന അമ്മയുടെയടുത്ത് കുട്ടി എത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്.ശാരീരിക അസ്വസ്ഥതകളെയും പനിയെയും തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് പീഡനം നടന്നതായി കണ്ടെത്തിയത്. അമ്മ ചൈൽഡ്ലൈന് പരാതിനൽകി. തുടർന്നാണ് കൊട്ടിയം പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.അതെ സമയം മറ്റൊരു വാർത്ത കൂടി കഴിഞ്ഞ ദിവസം പുലർത്തു വന്നിരുന്നു യു.എസിൽ രണ്ട് വയസുള്ള മകളെ ആഴ്ചകളോളം പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ പിതാവിന്റെ വധശിക്ഷ നടപ്പാക്കി. ട്രക്ക് ഡ്രൈവറായ ആൽഫ്രഡ് ബോൾഗിയോസിനെ(56)യാണ് ഇന്ത്യാന ഫെഡറൽ ജയിലിൽ കഴിഞ്ഞദിവസം വധശിക്ഷയ്ക്ക് വിധേയനാക്കിയത്. 2002-ലായിരുന്നു കേസിനാസ്പദമായ സംഭവം.
രണ്ട് വയസ്സുള്ള മകളെ നിരന്തര പീഡനത്തിനിരയാക്കിയ ആൽഫ്രഡ്, ട്രക്കിന്റെ ജനലിലും ഡാഷ് ബോർഡിലും കുട്ടിയുടെ തലയിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.ജൂലായ് മാസം യു.എസ്. പ്രഡിഡന്റ് ഡൊണാൾഡ് ട്രംപ് വധശിക്ഷ പുനഃസ്ഥാപിച്ചതിന് പിന്നാലെ യു.എസിൽ നടപ്പാക്കുന്ന പത്താമത്തെ വധശിക്ഷയാമിത്. ഈ ആഴ്ചയിലെ രണ്ടാമത്തേതും.ശിക്ഷ നടപ്പാക്കുന്ന മേശയിൽ കിടത്തിയ ശേഷം പെന്റിബാർബിറ്റോൾ എന്ന മാരക വിഷം ഇരുകൈകളിലൂടെയും സിരകളിലേക്ക് പ്രവഹിപ്പിച്ചു. 20 മിനിറ്റുകൾക്കകം രാത്രി 8.17-ന് മരണം സ്ഥിരീകരിച്ചു.മരണനിമിഷം വരെ ചെയ്ത തെറ്റിന് പ്രതി മാപ്പപേക്ഷിക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല, താൻ മകളെ കൊല്ലുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് ആണയിട്ട് പറയുകയും ചെയ്തു. തനിക്കെതിരേ ഗൂഢാലോചന നടത്തിയവരോട് ദൈവം ക്ഷമിക്കട്ടെ എന്ന് പറഞ്ഞാണ് ഇയാൾ മരണത്തിലേക്ക് വഴുതിവീണത്. വധശിക്ഷ നടപ്പാക്കുമെ്ന് ഉറപ്പായതോടെ അധ്യാത്മിക ഉപദേശകരെ കണ്ടതിന് ശേഷം തന്റെ അറ്റോർണിമാർക്ക് വേണ്ടി പ്രാർഥിക്കുന്നതിനും പ്രതി സമയം കണ്ടെത്തി. വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആൽഫ്രഡ് സമർപ്പിച്ച എല്ലാ അപ്പീലുകളും കോടതി നേരത്തെ തള്ളിയിരുന്നു. 1896-ൽ പ്രസിഡന്റ് ഗ്രോവർ ക്ലീവ് ലാൻഡിന്റെ കാലത്തായിരുന്നു ഫെഡറൽ എക്സിക്യൂഷൻ രണ്ടക്കം(14) കടന്നിരുന്നത്. ജനുവരിയിൽ മൂന്ന് വധശിക്ഷ കൂടി നടപ്പാക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha

























