Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...


സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി...പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍..ആരോഗ്യ മന്ത്രി കീറിയെറിഞ്ഞു..

പരാതി ഡല്‍ഹിയിലേക്ക്... ജയില്‍ മേധാവി ഋഷിരാജ് സിംഗിനെതിരെ കസ്റ്റംസ് കേന്ദ്രത്തെ സമീപിച്ചേക്കും; ജയില്‍ വകുപ്പ് സ്വര്‍ണക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി കസ്റ്റംസ്

27 DECEMBER 2020 09:45 AM IST
മലയാളി വാര്‍ത്ത

ജയില്‍ മേധാവി ഋഷിരാജ് സിംഗിനെതിരെ കസ്റ്റംസ് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചേക്കുമെന്ന് അറിയുന്നു. ജയില്‍ വകുപ്പ് സ്വര്‍ണക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണമാണ് കസ്റ്റംസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് വിവരം .

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപന സുരേഷിനെ കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക് ഒപ്പം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വേണ്ടെന്ന ജയില്‍ ഡിജിപിയുടെ ഉത്തരവിനെതിരെയാണ് കസ്റ്റംസ് കോഫേപോസ സമിതിക്ക് പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിനെയും കസ്റ്റംസ് വിവരം അറിയിച്ചത്. ഇതേകാര്യം ചൂണ്ടിക്കാട്ടി കസ്റ്റംസ് കോടതിയെയും സമീപിക്കും. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ആരോപിച്ചാണ് കസ്റ്റംസ് കോടതിയെയും കൊഫെപോസ സമിതിയെയും സമീപിക്കാനൊരുങ്ങുന്നത്. കോഫെപോസ കേസിന്റെ ഗൗരവം കണക്കിലെടുത്താണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കിയതെന്നും കസ്റ്റംസ് പറയുന്നു. എന്നാല്‍ ജയില്‍ വകുപ്പ് ഇതെല്ലാം തുരങ്കം വച്ചെന്നാണ് കസ്റ്റംസ് പറയുന്നത്. സാധാരണ കോഫെപോസെ പ്രതികളെ സന്ദര്‍ശിക്കുമ്പോള്‍ കസ്റ്റംസ് സാന്നിധ്യം ഉറപ്പാക്കാറുണ്ട്

കോഫെപോസെ വകുപ്പ് പ്രകാരം തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലിലാണ് സ്വപ്ന സുരേഷിനെ പാര്‍പ്പിച്ചിരിക്കുന്നത്. സ്വപ്നയുടെ സന്ദര്‍ശകരുടെ പേരില്‍ കേന്ദ്രഏജന്‍സികളും ജയില്‍ വകുപ്പും രണ്ട് തട്ടിലായിരുന്നു. ഇതാണ് ഇപ്പോള്‍ തുറന്ന പോരിലെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നിര്‍ബന്ധിച്ചതായുള്ള സ്വപ്ന സുരേഷിന്റെ ഫോണ്‍ സംഭാഷണം ജയിലില്‍ വച്ച് റെക്കോര്‍ഡ് ചെയ്തതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ജയിലില്‍ വച്ച് ഇത്തരം ഒരു സംഭവം ഉണ്ടായിട്ടേയില്ലെന്നാണ് ഋഷിരാജ് സിംഗ് പറഞ്ഞത്. ആദ്യഘട്ടത്തില്‍ ഫോണ്‍ റെക്കോര്‍ഡിംഗിനെതിരെ അന്വേഷണം വേണമെന്ന് ജയില്‍ മേധാവി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫോണ്‍ ചോര്‍ച്ച പോലീസില്‍ നിന്നാണെന്ന് മനസിലാക്കിയതോടെ ചര്‍ച്ച വഴിമാറി. ഇതായിരുന്നു തര്‍ക്കത്തിന്റെ തുടക്കം

സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനായി ഉന്നതര്‍ ജയിലിലെത്തി സ്വപ്നയെ കണ്ടെന്ന ആരോപണം ബിജെപി നേതാക്കളും ഉന്നയിച്ചിരുന്നു. എന്നാല്‍ കടുത്ത ഭാഷയില്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്, അമ്മയും, മക്കളും, ഭര്‍ത്താവും, സഹോദരനും മാത്രമെ ഇതുവരെ സ്വപ്നയെ കണ്ടിട്ടുള്ളുവെന്നും ഇത് ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണെന്നും വ്യക്തമാക്കിയിരുന്നതുമാണ്.

ഇതിനിടെ സ്വപ്നയെ ചോദ്യം ചെയ്യുമ്പോള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ പാടില്ലെന്ന നിലപാടുമായി കസ്റ്റംസും ഇ.ഡിയും രംഗത്ത് വന്നിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സികള്‍ കോടതിയെയും സമീപിച്ചിട്ടുണ്ട്. അതേസമയം സ്വപ്നയെ ജയിലില്‍ ചോദ്യം ചെയ്യുന്ന എല്ലാ ഏജന്‍സികളും ചോദ്യം ചെയ്യല്‍ ക്യാമറയില്‍ പകര്‍ത്തണമെന്ന ആവശ്യവുമായി ജയില്‍ മേധാവിയും രംഗത്ത് വന്നിരുന്നു. ഇക്കാര്യത്തില്‍ ജയില്‍ മേധാവിയുടെ നിലപാടാണ് നിലനില്‍ക്കുന്നത്. കാരണം ജയിലില്‍ എന്തു വേണമെന്ന് തീരുമാനിക്കേണ്ടത് ജയില്‍ മേധാവിയാണ്.

ജയിലില്‍ സ്വപ്ന സുരക്ഷിതയല്ലെന്നും ഇഡി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതും ജയില്‍ അധിക്യതരെ പ്രകോപിപ്പിച്ചിരുന്നു. ഇതിന് ശേഷം ജയിലില്‍ സ്വപ്നയുടെ സുരക്ഷ അദ്ദേഹം വര്‍ധിപ്പിക്കുകയും ചെയ്തു. തനിക്ക് ജയിലില്‍ സുരക്ഷിതത്വമില്ലെന്ന് സ്വപ്ന കോടതിക്ക് മൊഴി നല്‍കിയതിനെ തുടര്‍ന്ന് സുരക്ഷിതത്വം വര്‍ധിപ്പിക്കണമെന്ന് കോടതി ജയില്‍ മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്വപ്നയുടെ സുരക്ഷ ജയില്‍ മേധാവി തന്നെ ഏറ്റെടുത്തത്. ജയില്‍ മേധാവിയുടെ ഓഫീസിന്റെ കര്‍ശനമായ മേല്‍നോട്ടം ഇക്കാര്യത്തില്‍ ഇപ്പോഴുമുണ്ട്.

ഋഷിരാജ് സിംഗ് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതിനാല്‍ അദ്ദേഹത്തിന് കേന്ദ്ര സര്‍ക്കാരിന്റെ വാക്കുകള്‍ കേട്ടേ തീരൂ. എന്നാല്‍ സര്‍വീസില്‍ ശേഷിക്കുന്ന കാലത്ത് അദ്ദേഹം കേന്ദ്ര ഡപ്യൂട്ടേഷന് ശ്രമിക്കാന്‍ സാധ്യതയില്ല. അതുകൊണ്ടു തന്നെ ഒരു പരിധി കടന്ന് കേന്ദ്രസര്‍ക്കാരിനെ അനുസരിക്കേണ്ട കാര്യം ജയില്‍ മേധാവിക്കില്ല. എന്നാല്‍ കര്‍ക്കശക്കാരനായ ഋഷിരാജ് ആര്‍ക്കു മുന്നിലും താഴ്ന്നു കൊടുക്കുന്ന സ്വഭാവക്കാരനല്ല. ജോലിയില്‍ കൃത്യമായ അച്ചടക്കം പുലര്‍ത്തുന്നതിനാല്‍ അദ്ദേഹത്തെ തൊടാന്‍ പ്രയാസമായിരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപ്രതീക്ഷിത സ്ഥാനമാനങ്ങൾ, ധനനേട്ടം! മേടം രാശിക്കാർക്ക് ഇന്ന് സർവ്വകാര്യ വിജയം!  (2 minutes ago)

ആര്‍സിബിയുടെ രണ്ടാം കിരീട നേട്ടം....  (10 minutes ago)

ആഡംബര കാർ ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരുക്ക്..  (12 minutes ago)

ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും...  (30 minutes ago)

മണിപ്പൂരിൽ സ്ഥിതിഗതികള്‍ കൂടുതൽ സങ്കീര്‍ണമാവുന്നു  (38 minutes ago)

വയനാട്ടില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു, യുവാവിന് ദാരുണാന്ത്യം  (6 hours ago)

നമ്മുടെ ജീവിതത്തിന് ഒരു ഗ്യാരന്റിയും ഇല്ല; പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് നേരിടാനുള്ള മനക്കരുത്താണ് നമുക്ക് വേണ്ടത്: എനിക്കതിന് സാധിക്കുമെങ്കില്‍ ആര്‍ക്കും അതിന് സാധിക്കുമെന്ന് മംമ്ത മോഹന്‍ദാസ്  (6 hours ago)

മുക്കത്ത് 9 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍  (6 hours ago)

തനിക്കെതിരെ അശ്ലീല സന്ദേശങ്ങളും ഭീഷണിയും: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രവീണ രവി  (6 hours ago)

സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു; നേതൃത്വം നല്‍കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെന്നി നൈനാന്‍': ഗുരുതരമായ പരാതികളുമായി അതിജീവിത  (7 hours ago)

'കാലം പറഞ്ഞ കഥ'യുടെ റിലീസ് മാറ്റിവെച്ചു  (7 hours ago)

പ്രധാനമന്ത്രി ലോക്‌സഭയില്‍ സംസാരിക്കാത്തതിനെതിരെ സ്പീക്കര്‍ക്ക് കത്ത് അയച്ച് കെസി വേണുഗോപാല്‍  (7 hours ago)

ജയില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചത് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

എയിംസിനായി കേരളം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി  (7 hours ago)

നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' ഒടിടിയിലേക്ക്  (8 hours ago)

Malayali Vartha Recommends