വി.കെ ഇബ്രാഹിം കുഞ്ഞിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി;മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണം

വി.കെ ഇബ്രാഹിം കുഞ്ഞിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണമെന്നാണ് കോടതി പറഞ്ഞത്. ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ രൂക്ഷ വിമർശനം.നേരത്തെ ഇബ്രാഹിം കുഞ്ഞ് ജാമ്യാപേക്ഷയുമായി കോടതിയുടെ മുമ്പാകെ എത്തിയപ്പോള്‍ ജയിലില്‍ പോയ ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നായിരുന്നു കോടതി പറഞ്ഞത്. ഇക്കാര്യത്തിലാണ് ഇളവുതേടി അദ്ദേഹം കോടതിയെ വീണ്ടും സമീപിച്ചത്. തുടര്‍ന്ന് കോടതി ഇതില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടുകയായിരുന്നു. അതേസമയം മുസ്ലിം എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന അപേക്ഷ വിജിലൻസ് കോടതിയിൽ ഇബ്രാഹിം കുഞ്ഞ് സമർപ്പിച്ചിരുന്നു. തുടർന്ന് ഇബ്രാഹിം കുഞ്ഞ് മത്സരിക്കുന്ന കാര്യം കോടതിയിൽ ചൂണ്ടിക്കാട്ടി. മാത്രമല്ല ജാമ്യാപേക്ഷയിൽ അനാരോഗ്യകാരണങ്ങൾ നിരത്തിയതും സർക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. അപ്പോഴായിരുന്നു കോടതിയുടെ രൂക്ഷ വിമര്‍ശനം. "സംഘടനാ തിരഞ്ഞെെടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും മുന്‍ മന്ത്രി തയ്യാറാകണം. ഇത്തരം കാര്യങ്ങളുമായി കോടതിയുടെ മുമ്പില്‍ വരരുത്. പസ്പര വിരുദ്ധമായ കാര്യങ്ങളാണ് ജാമ്യാപേക്ഷയില്‍ ഇബ്രാഹിം കുഞ്ഞ് ചൂണ്ടിക്കാട്ടിയത്", തുടങ്ങിയ കാര്യങ്ങൾ കോടതി വ്യക്തമാക്കി.ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച വീണ്ടും കോടതി പരിഗണിക്കും.അതെ സമയം നേരത്തെ 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു . കൊച്ചിയിലെ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. കേസില്‍ പ്രഥമികമായ വിവരം തേടല്‍ മാത്രമാണ് നടത്തിയതെന്ന് ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ചു. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഇബ്രാഹിംകുഞ്ഞിനെതിരെ പരാതി നല്‍കിയത്.ഒപ്പം വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള കേസ് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിനെതിരെയുണ്ടാകുന്ന തിരിച്ചടികളില്‍ നിന്ന് ഒളിച്ചോടാനുള്ള അവസരമായാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണം യു.ഡി.എഫ്. പ്രാധാന്യത്തോടുകൂടി ഏറ്റെടുക്കുകയും മുന്നോട്ട് പോവുകയും ചെയ്തതാണ്. പാലം പണിയുടെ 70 ശതമാനം ജോലികളും യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ് നടന്നത്.എല്‍.ഡി.എഫ്. സര്‍ക്കാരാണ് 30 ശതമാനം പണി മാത്രമാണ് നടത്തിയത്. എന്നാല്‍ പാലം ഉദ്ഘാടന ദിവസം സര്‍ക്കാര്‍ അത് എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ഭരണനേട്ടമായി ഉയര്‍ത്തിക്കാട്ടി. ആ 30 ശതമാനം പണിയിലെ അപാകതയ്ക്ക് ആര് ഉത്തരം പറയുമെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.
https://www.facebook.com/Malayalivartha