വി എസിനെ അധിക്ഷേപിച്ച് മാഷ്; പാഞ്ഞെത്തി പോലീസ്.. പിന്നാലെ നടന്നത്..

മുൻ മുഖ്യമന്ത്രിയും സിപിഎം സ്ഥാപക നേതാക്കന്മാരിലൊരാളുമായ മരണപ്പെട്ട വിഎസ് അച്യുതാനന്ദനെതിരെ വിവാദ പരാമർശം. അധ്യാപകനെതിരെ കേസെടുത്ത് നഗരൂർ പോലീസ്. നഗരൂർ നെടുംപറമ്പ് സ്വദേശി അനൂപ് വി യെ ആണ് നഗരൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ആറ്റിങ്ങൽ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകന്നാണ് അനൂപ്. അതേ സമയം അദ്ദേഹത്തിന്റെ വിയോഗ ശേഷം അദ്ദേഹത്തിന്റെ പ്രാധാന്യത്തെ കുറിച്ചും പ്രവർത്തനത്തെ കുറിച്ചും ഓർമ്മപ്പെടുത്തുകയാണ് ജനങ്ങളോരുത്തരും. ഇന്ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ എത്തിയ ജനങ്ങൾ പ്രതികരിച്ചതിങ്ങനെ..
സമൂഹമാധ്യമങ്ങളിലും അദ്ദേഹത്തിന്റെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി നിരവധി പ്രതികരണങ്ങളാണ് വരുന്നത്. അതിൽ പ്രധാനപ്പെട്ട കമന്റിലൊന്ന് ഇതാണ്.. ഉമ്മൻ ചാണ്ടിക്കും വി എസ്സിനും ജനം കൊടുത്ത അംഗീകാരം അവരിൽ ഒരാളായി ജീവിക്കുകയും അവരുടെ പ്രശ്നങ്ങൾ കേൾക്കാനും രാഷ്ടീയ സത്യസന്തത പുലർത്തിയത് കൊണ്ടു മാണ് നേരും നെറിയുമുള്ള ഈ നേതാക്കാന്മാർക്ക് ജനം നൽകിയ അവസാനത്തെ യാത്രയപ്പ് ആരും പറഞ്ഞ് കൊടുത്തിട്ടല്ല മൺമറഞ്ഞ് പോയാലും പ്രിയ സഖാവിൻ്റെ പേര് കേട്ടാൽ പോലും കപട കമ്മ്യൂണിസ്റ്റ് കാർ ഞെട്ടും അടിമകളും കുറച്ച് ഭക്തന്മാരും മാത്രമേ കപടകമ്മ്യൂണിസ്റ്റ് കാരുടെ അവസാന യാത്രക്ക് എത്തു കൂലി കൊടുത്ത് ബംഗാളികളെ അന്ന് ഇറക്കേണ്ടതായും വരും.. ഇങ്ങനെ നിരവധി തരത്തിലുള്ള പ്രതികരണങ്ങളാണ് ഓരോയിടങ്ങളിൽ നിന്നും ഉയർന്ന് കേൾക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സിപിഎം സ്ഥാപക നേതാക്കളിലൊരാളും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ (102) മരണപ്പെട്ടത്. ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വിഎസിനെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ജൂൺ 23 ന് നില ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2006 മുതൽ 2011 വരെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. 2016–ൽ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വന്നപ്പോൾ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായി.
1923 ഒക്‌ടോബർ 20നു പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റയും അക്കമ്മയുടെയും മകനായി ജനിച്ച വിഎസ് 1940 മുതൽ ഇടതുപ്രസ്ഥാനത്തിന്റെ സഹയാത്രികനാണ്. ആലപ്പുഴ ഡിവിഷൻ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സിപിഐ ദേശീയ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
1964 ൽ പാർട്ടി പിളർന്നതോടെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായി. 1985 മുതൽ 2009 വരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. മൂന്നു തവണ സംസ്‌ഥാന സെക്രട്ടറിയും രണ്ടു തവണ പ്രതിപക്ഷ നേതാവുമായി. 1965-ൽ സ്വന്തം തട്ടകമായ അമ്പലപ്പുഴയിലായിരുന്നു നിയമസഭയിലേക്കുള്ള കന്നിമത്സരം. തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ.എസ്. കൃഷ്‌ണക്കുറിപ്പിനോട് 2327 വോട്ടിനു തോറ്റ വിഎസ് 1967-ൽ ഇവിടെ കോൺഗ്രസിലെ എം. അച്യുതനെ 9515 വോട്ടിനു പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. 1970-ലും വിഎസ് വിജയം ആവർത്തിച്ചു. ആർഎസ്പിയിലെ കെ.കെ. കുമാരപിള്ളയെ 2768 വോട്ടിനായിരുന്നു തോൽപിച്ചത്.
എന്നാൽ, 1977-ൽ കെ.കെ. കുമാരപിള്ളയോട് 5585 വോട്ടിന് വിഎസ് അടിയറവു പറഞ്ഞു. പിന്നീട് നീണ്ട ഇടവേളയ്‌ക്കുശേഷം 1991-ൽ മാരാരിക്കുളത്ത് മത്സരിച്ചു ജയിച്ച വിഎസ് 1996-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പി.ജെ. ഫ്രാൻസിസിനോടു തോറ്റു. വിഎസിന്റെ ഈ പരാജയം സിപിഎമ്മിൽ വൻ കോളിളക്കമാണ് സൃഷ്‌ടിച്ചത്. ജില്ലയിൽ ജനിച്ചുവളർന്ന നേതാവ് മാരാരിക്കുളത്തു തോറ്റപ്പോൾ ഞെട്ടിയത് ആലപ്പുഴ കൂടിയായിരുന്നു. അങ്ങനെ 2001 മുതൽ വിഎസ് മലമ്പുഴയുടെ സ്വന്തം എംഎൽഎയായി.
https://www.facebook.com/Malayalivartha