Widgets Magazine
25
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ ... പ്രതിരോധരംഗത്തു കൂടുതൽ സഹകരണത്തിനുള്ള തീരുമാനമുണ്ടാകുമെന്നാണു വിദേശകാര്യ മന്ത്രാലയം വൃത്തങ്ങൾ നൽകുന്ന സൂചന


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.. മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...


ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ? ചോദ്യവുമായി സുപ്രീം കോടതി...പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി..

നേരെയൊരു വരവ് വരും... സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ചോദ്യം ചെയ്യാന്‍ സാക്ഷാല്‍ സ്പീക്കറുടെ അനുമതി വേണമെന്ന് നിയമസഭാ സെക്രട്ടറി; ശ്രീരാമകൃഷ്ണനെ പോലും ചോദ്യം ചെയ്യുമെന്ന അഭ്യൂഹം നിലനില്‍ക്കേ ഈ അനുമതി നല്‍കേണ്ടതും അദ്ദേഹം; അസാധാരണ സാഹചര്യം മറികടക്കാനുറച്ച് കസ്റ്റംസ്

07 JANUARY 2021 08:45 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ നിയമസഭാ സമ്മേളനം നാളെ നടക്കാനിരിക്കെ അസാധാരണ സംഭവങ്ങള്‍ ഉണ്ടാകുമോയെന്ന് കാതോര്‍ത്തിരിക്കുകയാണ് കേരളം. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ചോദ്യം ചെയ്യുമെന്ന വാര്‍ത്ത വന്നതോടെ ശക്തമായ നടപടിയിലേക്കാണ് പോകുന്നത്. നിയമസഭാ ചുറ്റളവിനുള്ളില്‍ ഉദ്യോഗസ്ഥര്‍ക്കു നോട്ടിസ് നല്‍കുന്നതിനു സ്പീക്കറുടെ അനുമതി വേണമെന്ന് നിയമസഭാ സെക്രട്ടറി. ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണന്‍ നായര്‍ കസ്റ്റംസിനു കത്തു നല്‍കി.

ചട്ടം 165 ല്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും കസ്റ്റംസിനു നല്‍കിയ കത്തില്‍ പറയുന്നു. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ടു സ്പീക്കറുടെ അസി. സെക്രട്ടറി കെ. അയ്യപ്പനു 2 തവണ കസ്റ്റംസ് നോട്ടിസ് നല്‍കിയെങ്കിലും അദ്ദേഹം ഹാജരായില്ല. ഓഫിസില്‍ നിന്ന് അനുമതി കിട്ടിയ ശേഷം ഹാജരാകാമെന്നാണ് അയ്യപ്പന്‍ കസ്റ്റംസിനെ അറിയിച്ചിരുന്നത്.

ഡോളര്‍ കടത്തു കേസില്‍ ചോദ്യം ചെയ്യാന്‍ എത്തണമെന്ന് ആവശ്യപ്പെട്ട നിയമസഭാ സ്പീക്കറുടെ അസി. െ്രെപവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ എത്തിയിരുന്നില്ല. നാളെ നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാല്‍ ജോലിയില്‍നിന്നു മാറിനില്‍ക്കാന്‍ സാധിക്കില്ലെന്നു പറഞ്ഞാണ് ഇന്നലെ നടക്കേണ്ട ചോദ്യം ചെയ്യലിന് അയ്യപ്പന്‍ ഹാജരാകാതിരുന്നത്.

നിയമസഭാ സമ്മേളനം നടക്കുന്ന 8നും 28നും ഇടയിലാണു ഹാജരാകേണ്ട ദിവസമെങ്കില്‍ നേരത്തേ അറിയിക്കണമെന്നും അത്യാവശ്യമാണെങ്കില്‍ നാളെ എത്താമെന്നും അയ്യപ്പന്‍ മറുപടി നല്‍കി. 8ന് ഹാജരാകാന്‍ കസ്റ്റംസ് വീണ്ടും നോട്ടിസ് നല്‍കും. അയ്യപ്പനു നല്‍കുന്ന മൂന്നാമത്തെ നോട്ടിസാണിത്.

ചൊവ്വാഴ്ച ചോദ്യം ചെയ്യലിനെത്താന്‍ തിങ്കളാഴ്ച വൈകിട്ടാണ് ആദ്യം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അയ്യപ്പനു നോട്ടിസ് നല്‍കിയത്. അനുമതി ലഭിച്ചില്ലെന്നും വരാന്‍ പറ്റില്ലെന്നും ചൊവ്വാഴ്ച 11 മണിയോടെ അയ്യപ്പന്‍ അറിയിച്ചു. ഇന്നലെ 10ന് എത്താന്‍ ചൊവ്വാഴ്ച വീണ്ടും നോട്ടിസ് നല്‍കി. നിയമസഭാ സമ്മേളനം തുടങ്ങുന്ന പശ്ചാത്തലത്തില്‍ എത്താന്‍ സാധിക്കില്ലെന്നു രേഖാമൂലം ഇന്നലെ അറിയിച്ചു.

യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ഖാലിദ് അലി ഷൗക്രി, സ്വപ്ന, സരിത് എന്നിവരുടെ സഹായത്തോടെ 1.90 ലക്ഷം ഡോളര്‍ കടത്തിയെന്ന കേസിലാണ് അയ്യപ്പനെ ചോദ്യം ചെയ്യുക.

ഡോളര്‍ക്കടത്തുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി അയ്യപ്പന്‍ ബുധനാഴ്ചയും കസ്റ്റംസിനു മുന്നില്‍ ഹാജരാകാത്തതോടെ ഇനിയെന്തുണ്ടാകുമെന്ന ആകാംക്ഷയിലാണ് മലയാളികള്‍. വെള്ളിയാഴ്ച ആരംഭിക്കുന്ന സഭാ സമ്മേളനവുമായി ബന്ധപ്പെട്ട് ജോലി തിരക്കുകളുള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന വിശദീകരണമാണ് ഇ മെയിലിലൂടെ കസ്റ്റംസിനെ അറിയിച്ചത്.

കഴിഞ്ഞദിവസം ഹാജരാകണമെന്നു ഫോണിലൂടെ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നെങ്കിലും നോട്ടിസ് ലഭിക്കാത്തതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നു നിലപാടെടുത്തിരുന്നു. തുടര്‍ന്നു ചൊവ്വാഴ്ച വൈകുന്നേരം തന്നെ വാട്‌സാപ്പിലൂടെയും ഇ മെയിലിലൂടെയും ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള നോട്ടിസ് കെ.അയ്യപ്പന് കസ്റ്റംസ് കൈമാറിയിരുന്നു. അതിനിടെയാണ് സ്പീക്കറുടെ അനുമതി വേണമെന്ന നിയമസഭാ സെക്രട്ടറിയുടെ കത്ത് വന്നത്.

പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടേയാണ് അസി. പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനെ ചോദ്യം ചെയ്യാന്‍ വിളിച്ചത്. അപ്പോഴാണ് നിയമസഭ സെക്രട്ടറി തന്നെ പറയുന്നത് സ്റ്റാഫിനെ ചോദ്യം ചെയ്യണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണമെന്ന്. ആരോപണ വിധേയനായ ആ സ്പീക്കറുടെ അനുമതിയാണ് ചോദിക്കുന്നത്. അതിനാല്‍ തന്നെ നിയമവശം പരിശോധിച്ച് കോടതിയെ ഉള്‍പ്പെടെ സമീപിക്കാനൊരുങ്ങുകയാണ് കസ്റ്റംസ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തർക്കങ്ങളിൽ വിജയം, സാമ്പത്തിക നേട്ടം! കർക്കിടകം രാശിക്കാർക്ക് ഇന്ന് സർവ്വത്ര ജയം!  (24 minutes ago)

സിമെറ്റിന് പുതിയ ആസ്ഥാന മന്ദിരം: നിര്‍മ്മാണ ഉദ്ഘാടനം  (41 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ .....  (47 minutes ago)

കേരളത്തിൽ ആരംഭിച്ചിട്ടുള്ള വിഴിഞ്ഞം തുറമുഖം വിജയിപ്പിക്കാൻ സംസ്ഥാനം കൂടുതൽ പഠിക്കണമെന്ന്...  (1 hour ago)

കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി  (4 hours ago)

മദ്ധ്യപ്രദേശില്‍ സെക്‌സ് റാക്കറ്റ് നടത്തിയ സഹോദരിമാര്‍ അറസ്റ്റില്‍  (4 hours ago)

ഉദയനാപുരത്ത് അമ്മയെയും മകനെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

മലപ്പുറത്ത് കഞ്ചാവും എംഡിഎംഎയും കടത്തിയ യുവാവ് പിടിയില്‍  (5 hours ago)

അജിത് പവാറിന്റെ മരണത്തില്‍ വി എസ് ആര്‍ വെഞ്ച്വേഴ്‌സിനെതിരെ DGCA നടപടി  (5 hours ago)

വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ മേയറുടെ വസതിയിലേക്ക് യുഡിഎഫ് നൈറ്റ് മാര്‍ച്ച്  (5 hours ago)

മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി മോഹന്‍ലാല്‍; 'ഇരുവര്‍' അഭിമുഖത്തിന്റെ ടീസര്‍ പുറത്ത്  (5 hours ago)

വൈറ്റിലയില്‍ വീട്ടമ്മയുടെ കൊലപാതകം: റെയില്‍വേ ട്രാക്കില്‍ എത്തിച്ചത് ബന്ധം വീട്ടില്‍പ്പറയുമെന്ന ഭീഷണിയില്‍, സുധയുടെ മൃതശരീരം റെയില്‍വേ ട്രാക്കിലേക്ക് വലിച്ചിട്ടെങ്കിലും ഉപയോഗിക്കാതെ കിടന്ന ട്രാക്കാണ്  (7 hours ago)

വാട്‌സാപ്പ് വഴി മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്  (7 hours ago)

കൊച്ചി കായലില്‍ കണ്ടെത്തിയത് നവജാത ശിശുവിന്റെ മൃതദേഹം  (7 hours ago)

പ്രതിരോധ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് ഇന്ത്യയും ഇസ്രായേലും  (7 hours ago)

Malayali Vartha Recommends