Widgets Magazine
07
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ.എസ്.ആർ.ഒയുടെ രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഇതാദ്യമായി അനുമതി നൽകാതെ കേന്ദ്ര സർക്കാർ... എൻ.വി.എസ് - 03, ഇ.ഒ.എസ്-05 എന്നിവയാണ് ഉപഗ്രഹങ്ങൾ..എന്ത് സംഭവിച്ചു..?


കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം: മരണം രണ്ടായി...


മലയാലപ്പുഴയിൽ പത്താംക്ലാസുകാരിക്ക് നേരെ ക്രൂരത; സ്വന്തം പിതാവടക്കം ഏഴുപേർക്കെതിരെ പോക്സോ കേസ്, രണ്ടുപേർ അറസ്റ്റിൽ...


കേരളത്തിൽ 14 ജില്ലകളിലും അടിയന്തര മുന്നറിയിപ്പ്; മൂന്ന് ജില്ലകൾക്ക് റെഡ് അലേർട്ട്: ജാഗ്രതയോടെ...


കേന്ദ്രം വിരട്ടി..നരേന്ദ്ര മോദിയോട് ക്ഷമാപണം നടത്തി മെറ്റ മേധാവി മാർക്ക് സക്കർബർ​ഗ്..പ്രത്യേകതരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ പണം വാങ്ങിയതായും സമ്മതിച്ചു..

തോമസ് ഐസക്ക് അദ്ദേഹത്തിന്റെ പന്ത്രണ്ടാമത്തെയും അവസാനത്തെയും ബജറ്റ് ആണു അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്ന തരത്തില്‍ ഒരു പദ്ധതിയെങ്കിലും പ്രഖ്യാപിക്കുവാനോ നടപ്പിലാക്കുവാനോ ഈ പന്ത്രണ്ട് തവണ കൊണ്ട് സാധിച്ചിട്ടുണ്ടോ...? വിമർശനം ഉന്നയിച്ച് സന്ദീപ് വാര്യര്‍

15 JANUARY 2021 05:20 PM IST
മലയാളി വാര്‍ത്ത

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണം ധനമന്ത്രി തോമസ് ഐസക് നടത്തിയതിന് പിന്നാലെ പ്രഖ്യാപനങ്ങളെ കുറിച്ചുള്ള പ്രതികരണവുമായി നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ബി ജെ പി നേതാവായ സന്ദീപ് വാര്യര്‍ കുറിച്ച ഫേസ്ബുക്ക് കുറിപ്പ് ഏറെ ശ്രദ്ധേയമാകുകയാണ്. 2016 മുതലുള്ള ബഡ്ജറ്റില്‍ മന്ത്രി നല്‍കിയിട്ടുള്ള പ്രഖ്യാപനങ്ങള്‍ വീണ്ടും നല്‍കുകയാണ് ഈ ബഡ്ജറ്റിലൂടെ എന്ന അഭിപ്രായമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത് തന്നെ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;

കേരളത്തിന് നഷ്ടപ്പെട്ട വ്യാഴവട്ടം
....................................
വായിക്കുന്ന തോമസ് ഐസക്കിനു ആവര്‍ത്തന വിരസത അനുഭവപ്പെടുന്നില്ലെങ്കിലും കേള്‍വിക്കാരായ ജനങ്ങള്‍ക്ക് നന്നായി ആവര്‍ത്തന വിരസത തോന്നുന്നുണ്ട്. കെഎസ്‌ആര്‍ടിസിക്ക് 1000 ഇചഏ ബസ്സുകള്‍ പുറത്തിറക്കുമെന്ന് 2016 ലെ ബജറ്റ് പ്രസംഗത്തില്‍ ഐസക്ക് പ്രഖ്യാപിച്ചതാണ്. ഈ പ്രഖ്യാപനം തോമസ് ഐസക്ക് നടത്തിയ എല്ലാ ബജറ്റ് പ്രസംഗങ്ങളിലും ആവര്‍ത്തിക്കാറുണ്ട്. ഇന്നും ഇത് തന്നെ ആവര്‍ത്തിച്ചിരിക്കുന്നു. പ്രഖ്യാപനമല്ലാതെ ഇന്നേ വരെ യാതൊരു നടപടിയും കെഎസ്‌ആര്‍ടിസിക്ക് വേണ്ടി കൈക്കൊണ്ടിട്ടില്ല.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരത്തകര്‍ച്ചയെ കുറിച്ച്‌ തോമസ് ഐസക്ക് ഇന്നത്തെ പ്രസംഗത്തില്‍ പരിതപിക്കുന്നത് കണ്ടു.കേരളത്തിലെ സര്‍വ്വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ കിഫ്ബി വഴി പണം നീക്കിവക്കുമെന്നും പ്രഖ്യാപിച്ചു. 2016 ലെ ബജറ്റിലും കേരളത്തെ ഉന്നത വിദ്യാഭ്യാസത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന് തോമസ് ഐസക്ക് പ്രഖ്യാപിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് എന്ത് മികവാണു 5 വര്‍ഷം കൊണ്ട് കെ.ടി. ജലീലും തോമസ് ഐസക്കും ചേര്‍ന്ന് ഉണ്ടാക്കിയത് ?

കൊച്ചാപ്പമാര്‍ക്കും മൂത്താപ്പമാര്‍ക്കും ജോലി നല്‍കാനും ഖുറാന്റെ മറവില്‍ സ്വര്‍ണ്ണ കള്ളകടത്തിനും
ഉള്ള മികവല്ലാതെ മറ്റെന്താണു ജലീല്‍ പ്രദര്‍ശ്ശിപ്പിച്ചിട്ടുള്ളത്?

ആരെ പറ്റിച്ചാലും കുട്ടികളെ പറ്റിക്കരുത്. കുടുംബശ്രീ വഴി കെ.എസ്.എഫ്.ഇ. ചിട്ടിയില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശിവശങ്കറിന്റെ തട്ടിപ്പ് പ്രസ്ഥാനമായ കൊക്കോണിക്സിന്റെ ലാപ്‌ടോപ് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ട് കാലമെത്രയായി. തോമസ് ഐസക്കിനെ വിശ്വസിച്ച്‌ പോക്കറ്റ് മണിയും കുടുക്കപൊട്ടിച്ചതും എല്ലാം ചേര്‍ത്ത് കെ.എസ്.എഫ്.ഇ. ചിട്ടിയില്‍ ചേര്‍ന്ന കുട്ടികളുടെ പണം വാങ്ങി വച്ചതല്ലാതെ എത്ര കുട്ടികള്‍ക്ക് ലാപ്‌ടോപ് കൊടുത്തിട്ടുണ്ട്? എന്നിട്ടാണു വീണ്ടും ഒരു നാണവുമില്ലാതെ ബജറ്റില്‍ പ്രഖ്യാപനം ആവര്‍ത്തിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ ചിലവാക്കി നിര്‍മ്മിച്ച കൊക്കോണിക്സിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ധനകാര്യമന്ത്രി മിണ്ടുന്നുമില്ല.

കേരളത്തിലെ ഇന്റര്‍നെറ്റ് ഹൈവേ ഒരു കമ്ബനിയുടേയും കുത്തകയായിരിക്കില്ല, കേരളത്തിലെ എല്ലാ സേവനദാതാക്കള്‍ക്കും കെഫോണ്‍ ഇന്‍ഫ്രാസ്റ്റ്രക്ചര്‍ ഉപയോഗിക്കാന്‍ സാധിക്കും എന്ന തോമസ് ഐസക്കിന്റെ പ്രഖ്യാനം ഒരു മുന്‍കൂര്‍ ജാമ്യമെടുക്കലാണ്. മറ്റാരുമല്ല അംബാനിയുടെ റിലയന്‍സ് തന്നെയാണു കെഫോണ്‍ ഇന്‍ഫ്രാസ്റ്റ്രക്ച്ചര്‍ പ്രധാനമായും ഉപയോഗിക്കാന്‍ പോകുന്നത്. അത് മറച്ചുവെക്കാന്‍ ഐസക്ക് ഒരു വടി മുന്‍കൂട്ടി എറിഞ്ഞതാണ്. കെ ഫോണ്‍ റിലയന്‍സിന് ബദലാണ് എന്ന കള്ള പ്രചാരണത്തിന്റെ മുനയൊടിക്കുന്നതായി തോമസ് ഐസക്കിന്റെ പ്രഖ്യാപനം.

വഴിയോര കച്ചവടക്കാര്‍ക്ക് 10000 രൂപ കേന്ദ്ര സര്‍ക്കാര്‍ ആത്മനിര്‍ഭര്‍ഭാരതിന്റെ ഭാഗമായി പ്രഖ്യാപിച്ചതാണ്. അത് കേരളത്തിലും ആയിരക്കണക്കിന്ന് പേര്‍ക്ക് ലഭിച്ചു കഴിഞ്ഞു. ആതും സ്വന്തം പേരിലാക്കാന്‍ ഐസക്കിനു മടി ഉണ്ടായില്ല. തോമസ് ഐസക്ക് അദ്ദേഹത്തിന്റെ പന്ത്രണ്ടാമത്തെയും അവസാനത്തെയും ബജറ്റ് ആണു അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്ന തരത്തില്‍ ഒരു പദ്ധതിയെങ്കിലും പ്രഖ്യാപിക്കുവാനോ നടപ്പിലാക്കുവാനോ ഈ പന്ത്രണ്ട് തവണ കൊണ്ട് സാധിച്ചിട്ടുണ്ടോ.

പരിഷത്തുകാരുടെ സ്ഥിരം വാചകമേളയും ഉട്ടോപ്യന്‍ ആശയങ്ങളുടെ നെടുങ്കന്‍ പ്രഭാഷണങ്ങളുമല്ലാതെ കേരളത്തിന്റെ വളര്‍ച്ചക്കായി തോമസ് ഐസക്കിന്റെ 12 വര്‍ഷങ്ങള്‍ എന്ത് സംഭാവനയാണു നല്‍കിയിട്ടുള്ളത് ? ലോട്ടറിക്കും മദ്യത്തിനുമപ്പുറം കേരളത്തിനു ജീവിക്കാന്‍ ഒരു വഴി കണ്ടെത്തി തരുന്നതില്‍ തോമസ് ഐസക്ക് പരാജയപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം  (4 hours ago)

മഴക്കെടുതിയില്‍ നഷ്ടപരിഹാരം അനുവദിച്ച് സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി  (4 hours ago)

അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (5 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവെന്ന് പരാതി  (5 hours ago)

നീറ്റ്‌ചോദ്യപേപ്പര്‍ ചോര്‍ച്ച; വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്  (5 hours ago)

കെ എഫ് സി വഴി സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം പതിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു  (6 hours ago)

2021 മുതല്‍ പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന് ചെലവഴിച്ചത് 558 കോടി  (6 hours ago)

ബഹിരാകാശത്ത് നടക്കുന്ന ആദ്യമലയാളിയായി ഒറ്റപ്പാലം സ്വദേശി  (6 hours ago)

ഫ്രഷ് കട്ട് പ്ലാന്റ് പൂട്ടാനുള്ള ഉത്തരവ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി  (6 hours ago)

ബിരുദ പ്രവേശനത്തിന് ഇനി മുതല്‍ പ്ലസ് ടു നിര്‍ബന്ധമല്ല  (7 hours ago)

MLA-യുടെ തോളിൽ കൈയിടാൻ താനാരുവാ...!ക്യാമ്പിൽ കലഹം ഉണ്ടാക്കാൻ ഇറങ്ങി റിപ്പോർട്ടർ തെളിവ് സഹിതം പഞ്ഞിക്കിട്ട് നാട്ടുകാർ  (7 hours ago)

ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി  (7 hours ago)

ജനകീയ പിന്തുണയോടെ സമ്മര്‍ദ്ദ ശഖ്തിയായി നില്‍ക്കുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ്  (8 hours ago)

കാലൻ 'ഡോൾഫിൻ ചുഴലിക്കാറ്റ്' കടലും കരയും ഒരുപോലെ ചുരുട്ടി എറിയും..! RED ALERT-ൽ മാറ്റമില്ല ക്യാമ്പ് വിടാൻ വരട്ടെ..ഇന്ന് രാത്രി  (8 hours ago)

ഓണത്തിന് നാട്ടിലെത്തിയ പ്രവാസികൾക്ക് മുട്ടൻ പണി തിരിച്ച് പോകാൻ കുടുബം വിൽക്കണം..?! ദുബായിലെ സ്ഫോടനത്തിൽ ട്വിസ്റ്റ്  (8 hours ago)

Malayali Vartha Recommends