ഒരേ സ്ഥാപനത്തിൽ ജോലി... ബാത്ത് റൂമില്‍ മൊബൈല്‍ ഫോണ്‍ വച്ച് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ചെയ്തത് മറ്റൊന്ന്... യുവാവുമായുള്ള ബന്ധം ഭര്‍ത്താവ് അറിഞ്ഞതോടെ സംഭവിച്ചത്... കോഴിക്കോട് കോതിപ്പാലത്തില്‍ നിന്ന് യുവതി കടലില്‍ ചാടി മരിച്ച സംഭവത്തിൽ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കടലില്‍ തള്ളിയിട്ട് കൊന്നതാണെന്ന് യുവതിയുടെ ബന്ധുക്കള്‍

കഴിഞ്ഞയാഴ്ച കോതിപ്പാലത്തില്‍ നിന്ന് യുവതി കടലില്‍ ചാടി മരിച്ച സംഭവം കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം. ജനുവരി പതിനൊന്നാം തിയതി ആയിരുന്നു പയ്യാനക്കല്‍ സ്വദേശിനി മരിച്ച സംഭവത്തിലാണ് യുവതിയുടെ സുഹൃത്തായ അനൂപിന് എതിരെ ആരോപണവുമായി കുടുംബം രംഗത്ത് വന്നിരിക്കുന്നത്.
കുറ്റിക്കാട്ടൂര്‍ സ്വദേശിയാണ് അനൂപ്. ഭര്‍ത്താവുമായി പിരിഞ്ഞ് സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു യുവതി. ഇവരെ അനൂപ് നഗ്നദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ശാരീരികമായി ഉപദ്രവിച്ചെന്നും എന്നാല്‍, യുവതി തന്നെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധിച്ചപ്പോള്‍ കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നുമാണ് ആരോപിക്കുന്നത്. മരിച്ച യുവതിയും ആരോപണവിധേയനായ യുവാവും നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലി ചെയ്തു വരികയായിരുന്നു.
ഇതിനിടയില്‍ യുവാവ് ബാത്ത് റൂമില്‍ മൊബൈല്‍ ഫോണ്‍ വച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. യുവാവുമായുള്ള ബന്ധം ഭര്‍ത്താവ് അറിഞ്ഞതോടെ ബന്ധം വേര്‍പിരിഞ്ഞു.
യുവതിയുടെ മരണം സംഭവിക്കുന്നതിന് രണ്ടുമാസം മുമ്ബാണ് ഇവര്‍ നിയമപരമായി വേര്‍പിരിഞ്ഞത്. ഇതിനു പിന്നാലെ യുവതിയുടെ പരാതിയില്‍ കുറ്റിക്കാട്ടൂരിലെ അനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍, ജാമ്യത്തിലിറങ്ങിയ യുവാവ് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും അങ്ങനെ ചെയ്താല്‍ വിവാഹം കഴിക്കാമെന്ന് യുവതിക്ക് വാഗ്ദാനം നല്കുകയും ചെയ്തു. എന്നാല്‍, വിവാഹം കഴിച്ചാല്‍ മാത്രമേ കേസ് പിന്‍വലിക്കൂവെന്ന് യുവതി വ്യക്തമാക്കി.
ഇതിനു പിന്നാലെ ഫോട്ടോകള്‍ ഇന്റര്‍നെറ്റിലിട്ട് പ്രചരിപ്പിക്കുമെന്ന് അനൂപ് ഭീഷണിപ്പെടുത്തിയെന്നും നേരിട്ട കാണണമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നുവെന്നും ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മരിക്കുന്നതിനു മുമ്ബ് അനൂപുമായി യുവതി സംസാരിച്ചതിന്റെ ഫോണ്‍ സംഭാഷണം, കോള്‍ ലിസ്റ്റ് എന്നിവയെല്ലാം കുടുംബം തെളിവായി ചൂണ്ടിക്കാട്ടുന്നുണ്ട്.
https://www.facebook.com/Malayalivartha


























