കോണ്‍ഗ്രസ് മുക്ത കേരളം എന്നതാണ് പിണറായി വിജയന്റെ സ്വപ്നം ; കോൺഗ്രസ് നേതാക്കന്മാരെ വേട്ടയാടുന്ന പിണറായി വിജയന് ബിജെപി നേതാക്കന്മാരുടെ രോമത്തിൽ തൊടാൻ ധൈര്യമുണ്ടോ? വെല്ലു വിളിച്ച് കെ എം ഷാജഹാൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെ എം ഷാജഹാൻ. കോണ്‍ഗ്രസ് മുക്ത കേരളം എന്നതാണ് പിണറായി വിജയന്റെ സ്വപ്നമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കന്മാർക്കെതിരെ കേസെടുക്കുന്ന പിണറായി വിജയന് ബിജെപി നേതാക്കന്മാരുടെ രോമത്തിൽ എങ്കിലും തൊടാൻ കഴിയുമോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. യുഡിഎഫ് നേതാക്കൻമാർക്ക് എതിരെയും കോൺഗ്രസ് നേതാക്കന്മാർക്കെതിരെയും കേസുമായി മുന്നോട്ടു പോകുകയാണ് പിണറായി വിജയൻ. തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്താണ് നേതാക്കന്മാർ ക്കെതിരെ കേസുകൾ എടുക്കുന്നതും അന്വേഷണത്തിന് ഉത്തര വിടുന്നതും.ഇതിനെതിരെ പ്രതികരിച്ച കെ എം ഷാജഹാൻ രംഗത്തുവന്നിരിക്കുകയാണ്. പിണറായി വിജയനെതിരെ പ്രതികരിക്കുന്നവർ ക്കെതിരെ എല്ലാം കേസെടുക്കുന്ന നടപടിയാണ് ഇപ്പോൾ സ്വീകരിക്കുന്നത് . സോളാർ കേസ് വീണ്ടും പരാതിക്കാരിയുടെ കത്ത് വാങ്ങി അന്വേഷണത്തിന് വിധേയമാക്കിയിരിക്കുകയാണ്. എന്നാൽ ജോസ് കെ മാണിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയം. കെ എം ഷാജിയെ നേരത്തെ തന്നെ പിണറായി വിജയൻ നോട്ടമിട്ടിരുന്നു. നിയമസഭയിൽ സർക്കാരിനെതിരെഅദ്ദേഹം പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെ അദ്ദേഹത്തിനെതിരെ കേസ് നൽകി ഇപ്പോൾ കെ എം ഷാജി കോടതി കയറിയിറങ്ങുകയാണ്. ചെന്നിത്തലയ്ക്കെതിരെ ഹരിപ്പാട് ഏതോ കേസ് ഒരുങ്ങുകയാണ്. തെരഞ്ഞെടുപ്പ് അടുക്കുന്നതിന് മുന്നോടിയാണ് ഇത്തരത്തിൽ കേസുകൾ കുത്തിപ്പൊക്കുന്നത് എന്ന ആക്ഷേപം ഉയർത്തിയിരിക്കുകയാണ് കെ എം ഷാജഹാൻ.ഉ മ്മൻചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കന്മാർക്കെതിരെ കേസ് എടുക്കുന്ന പിണറായി വിജയൻ സിപിഎമ്മിന്റെ മുഖ്യ ശത്രുവായ ബിജെപി നേതാക്കന്മാർക്ക് എതിരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ ? ഫാസിസ്റ്റ് പാർട്ടിയായ ബിജെപി ആണല്ലോ സിപിഎമ്മിന്റെ ഏറ്റവും വലിയ മുഖ്യശത്രു . പിണറായി വിജയൻ പറയുന്നത് മതേതരത്വത്തിന് എതിരായി പോരാടുവാൻ അവർക്ക് മാത്രമേ കഴിയൂ എന്നാണ്. ബിജെപിക്കെതിരെ നിൽക്കുവാൻ സിപിഎമ്മിനെ കഴിയൂ എന്നാണ് പിണറായിയും ഒപ്പം നേതാക്കന്മാരും അവകാശപ്പെടുന്നത്.കഴിഞ്ഞ നാല് വർഷങ്ങളായി ബിജെപിക്കെതിരെ പിണറായി വിജയൻ സർക്കാർ എന്തുചെയ്തു എന്ന് കെ എം ഷാജഹാൻ ചോദിച്ചു . ചില സംഭവങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. 2016ൽ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷതയിൽ നടന്ന ഒരു മീറ്റിംഗിൽ ആർഎസ്എസ് ബോംബെറിഞ്ഞു. എന്നാൽ ഈ കേസ് ഈ നാല് വർഷമായിട്ടും തുടങ്ങിയിടത്തു തന്നെ നിൽക്കുകയാണ്. ബോംബെറിഞ്ഞ പ്രതികളെ കണ്ടുപിടിക്കുകയോ അവർക്കെതിരെ കേസ് എടുക്കുകയോ ഒന്നും ചെയ്തിട്ടില്ല എന്ന് അദ്ദേഹം ആരോപിച്ചു.
കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ വലിയൊരു ആർഎസ്എസ് ബോംബ് ആക്രമണം നടന്നിരുന്നു. വെളുപ്പാൻ കാലം സീലിങ് ബോംബായിരുന്നു ആർഎസ്എസ് പ്രവർത്തകർ പാർട്ടി ഓഫീസിന് നേരെ എറിഞ്ഞത്. പാർട്ടി ഓഫീസിൽ മോഹനൻ മാസ്റ്റർ ഇല്ലായിരുന്നു ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന് പരിക്കേൽക്കുകമായിരുന്നു എന്ന തരത്തിലായിരുന്നു അന്ന് സിപിഎം പ്രചാരണം നടത്തിയത്. കേസ് അന്വേഷിക്കൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിച്ചിരുന്നു. എന്നാൽ ഇതുവരെയും ആ കേസ് എങ്ങുമെത്തിയിട്ടില്ല. പ്രതികളെ കണ്ടുപിടിച്ചിട്ടില്ല കേസെടുത്തിട്ടുമില്ല. ഇടതുപക്ഷ ചിന്താഗതിക്കാരനായ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ ഒരു സുപ്രഭാതത്തിൽ ആക്രമണം നടന്നിരുന്നു. അദ്ദേഹത്തിൻറെ ആശ്രമത്തിനു മുന്നിലുള്ള കാർ കത്തിക്കുന്ന സംഭവമായിരുന്നു അരങ്ങേറിയത്. അന്ന് പിണറായി വിജയൻ അടക്കമുള്ള പല നേതാക്കന്മാരും ആശ്രമത്തിൽ എത്തിയിരുന്നു. ആശ്രമം സന്ദർശിച്ചശേഷം ഈ ആക്രമണത്തിന് പിന്നിൽ വർഗീയ ഫാസിസ്റ്റ് ശക്തികളുടെ ശ്രമമാണ് എന്നും പ്രതികളെ എന്തുവിലകൊടുത്തും കണ്ടുപിടിക്കും എന്നും പിണറായി വിജയൻ അന്ന് പറഞ്ഞിരുന്നു. എന്നാൽ ഇതുവരെയും പ്രതികളെ കണ്ടു പിടിച്ചിട്ടും ഇല്ല കേസെടുത്തിട്ടില്ല ഒരു ചുക്കും നടന്നിട്ടില്ല.
വർഗീയവിഷം തുപ്പുന്ന വർഗീയ പ്രസംഗങ്ങൾ അഴിച്ചുവിടുന്ന ശശികല ടീച്ചറിനെതിരെ പിണറായി വിജയൻ സർക്കാർ മൂന്ന് കേസുകൾ എടുത്തിരുന്നു. വർഗീയ ഫാസിസ്റ്റുകൾക്കെതിരെ പോരാടുന്നു എന്ന് അവകാശപ്പെടുന്ന സിപിഎം എടുത്ത ഈ മൂന്ന് കേസുകൾ ഇതുവരെ എങ്ങുമെത്തിയിട്ടില്ല. മാത്രമല്ല ആ കേസ് ഇതുവരെ തൊട്ട് നോക്കിയിട്ട് പോലുമില്ല എന്ന് അദ്ദേഹം ആരോപിച്ചു. ശബരിമല വിഷയത്തിൽ കേസ് സുരേന്ദ്രനെതിരെ 8, 9 കേസുകൾ വരെ എടുത്തിരുന്നു. എന്നാൽ ഇതുവരെ ആ കേസിൽ ഒന്നും നടന്നിട്ടില്ല.കെ സുരേന്ദ്രന് രോമത്തിൽ എങ്കിലും തൊടാൻ നിങ്ങൾക്ക് കഴിയുമോ എന്ന് പിണറായി വിജയനെ കെഎം ഷാജഹാൻ വെല്ലു വിളിക്കുകയുണ്ടായി. വി മുരളീധരനെതിരെയും പ്രസ്താവനകൾ പിണറായി വിജയൻ നടത്തിയിരുന്നു. അദ്ദേഹം വർഗീയത പ്രചരിപ്പിക്കുന്നു എന്ന തരത്തിലുള്ള ആക്ഷേപങ്ങളും പ്രസ്താവനകളിൽ കൂടി പിണറായി വിജയൻ ഉന്നയിച്ചിരുന്നു. എന്നാൽ പ്രസ്താവനകളിലൂടെ ഉറഞ്ഞു തുള്ളുക അല്ലാതെ അദ്ദേഹത്തിനെതിരെ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല എന്ന കാര്യവും കെഎം ഷാജഹാൻ ചൂണ്ടിക്കാട്ടി കെ എൻ രാധാകൃഷ്ണൻ എന്ന ഒരു ബിജെപി നേതാവ് ഉണ്ടായിരുന്നു അദ്ദേഹം വർഗീയത പ്രചരിപ്പിക്കുന്നു എന്ന് പറഞ്ഞു കേസെടുത്തു. പക്ഷേ ആ കേസ് ഇതു വരെ ഒന്നും ആയിട്ടില്ല. എ സുരേഷ് എന്ന് പറഞ്ഞു തിരുവനന്തപുരം ജില്ലാ സെക്രട്ടറി പ്രകോപനപരമായ ഉള്ള പ്രസംഗം ആയിരുന്നു നടത്തിയത്. സിപിഎം കാരുടെ തല തിരഞ്ഞു തിരഞ്ഞു പോകുമെന്ന് തരത്തിലുള്ള പ്രസ്താവനകൾ ആയിരുന്നു നടത്തിയത് എന്നിട്ടും അദ്ദേഹത്തിനെതിരെയും ഇതുവരെ ഒന്നും ചെയ്തിട്ടില്ല.
മോഹൻ ഭാഗവത് കേരളത്തിൽ വന്ന് ഒരു സർക്കാർ സ്കൂളിൽ കൊടി ഉയർത്തി. അന്ന് പേരിനൊരു കേസെടുത്തു എന്നല്ലാതെ ഇതുവരെയും അയാൾക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല . സിപിഎമ്മിന്റെ പ്രഖ്യാപിത ശത്രുവായ ആർഎസ്എസിനെതിരെയും ഫാസിസ്റ്റ് ശക്തികൾ എന്നും വർഗീയത പരത്തുന്നവർ എന്നും ഘോരഘോരം പ്രസംഗിക്കുന്ന ബിജെപിക്കെതിരെയും സിപിഎം എന്തെങ്കിലും നീക്കം നടത്താനും അവരെ ഒരു ചുക്കും ചെയ്യാനുള്ള ആർജ്ജവം സിപിഎമ്മിനില്ല എന്നും കെഎം ഷാജൻ ആരോപിച്ചു.
ഇതിൽ നിന്നും മനസ്സിലാക്കുവാൻ സാധിക്കുന്നത് ബിജെപി കേരളത്തിൽ വളർന്നു വലുതായാലും സാരമില്ല. ബിജെപി ആഗ്രഹിക്കുന്നത് പോലെ കോൺഗ്രസ് മുക്ത കേരളം എന്നതാണ് സിപിഎമ്മും ആഗ്രഹിക്കുന്നത്. പ്രഖ്യാപിത ശത്രുക്കൾ ഫാസിസ്റ്റ് ശത്രുക്കൾ എന്ന ബിജെപിയെ പ്രഖ്യാപിച്ചിട്ടും അവർക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാതെ കോൺഗ്രസിനെ തകർക്കാനാണ് സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുന്നത് കോൺഗ്രസ് മുക്ത കേരളം എന്നാണ് സിപിഎമ്മിന്റെ ആഗ്രഹം അതുകൊണ്ടാണ് കോൺഗ്രസ് നേതാക്കന്മാർ ക്കെതിരെ കേസ് എടുക്കുന്നതും ബിജെപി നേതാക്കന്മാർ ക്കെതിരെ ഒരു വിരൽ പോലും അനക്കാൻ മടിക്കുന്നതും എന്ന് കെഎം ഷാജഹാൻ ആരോപിച്ചു.
https://www.facebook.com/Malayalivartha



























