എംബി രാജേഷിന്റെ ഭാര്യയ്ക്ക് കിട്ടിയ ഇൻഡക്സ് മാർക്ക് പൊതുമണ്ഡലത്തിൽ വിശദമാക്കണം; എത്രയും വേഗം ആ സ്ഥാനം ഒഴിഞ്ഞ് പോകണം ; കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ ധർമരാജ് അടാട്ടിനെതിരെ ആഞ്ഞടിച്ച് കെ എം ഷാജഹാൻ

കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ ധർമരാജ് അടാട്ടിനെതിരെ ആഞ്ഞടിച്ച് കെ എം ഷാജഹാൻ. അദ്ദേഹം എത്രയും പെട്ടെന്ന് വൈസ് ചാൻസലർ പദവി ഒഴിഞ്ഞു ആ സ്ഥാപനത്തിന്റെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കണം എന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ യുവ നേതാവായ എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് സകല നിയമങ്ങളും കാറ്റിൽ പറത്തി കൊണ്ടായിരുന്നു കാലടി സർവകലാശാലയിൽ നിയമനം നൽകിയത്. ഈ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ എം ഷാജഹാൻ. ഈ വിവാദങ്ങളുമായി ബന്ധപ്പെട്ട് വിസി പറഞ്ഞിരിക്കുന്നത് എന്ത് രേഖകൾ വേണമെങ്കിലും കോടതിയിൽ ഹാജരാക്കാമെന്നാണ്. എന്നാൽ എംബി രാജേഷിന്റെ ഭാര്യയ്ക്ക് ജോലി നൽകിയതുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തെ കുറിച്ചുള്ള വിവരങ്ങൾ കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് പൊതുജനങ്ങൾക്ക് മുന്നിൽ ചില കാര്യങ്ങൾ അവതരിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ്കെ എം ഷാജഹാൻ.
എംബി രാജേഷിന്റെ ഭാര്യയ്ക്ക് കിട്ടിയ ഇൻഡക്സ് മാർക്ക് പൊതുമണ്ഡലത്തിൽ വിശദമാക്കണം മാത്രമല്ല കൂടെ ഇന്റർവ്യൂവിന് ഉണ്ടായിരുന്ന അതായത് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട അഞ്ചുപേരിൽ നാലുപേരുടെ ഇൻഡക്സ് മാർക്ക് കൂടെ പൊതുമണ്ഡലത്തിൽ അവതരിപ്പിക്കണം എന്നും കെ എം ഷാജഹാൻ പറഞ്ഞു. ഇൻഡക്സ് മാർക്കിൽ തീർച്ചയായും മാർക്ക് കുറഞ്ഞ് ഇരിക്കാനാണ് സാധ്യത .കാരണം നിനിത കണിച്ചേരിക്ക് പിഎച്ച്ഡി ഉണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പ്രബന്ധങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു.അവർക്ക് പഴയ പിജി ആണ് ഉള്ളതെന്നും ജെആർഎഫും നെറ്റും കുറവാണെന്നും മാത്രമല്ല അംഗീകൃത പ്രബന്ധങ്ങൾ കുറവാണെന്നും മറ്റുള്ളവരെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്റർവ്യൂവിൽ പ്രകടനം മോശമായിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ട് ഇൻഡക്സ് മാർക്ക് എത്രയെന്ന് പൊതുമണ്ഡലത്തിൽ വെളിപ്പെടുത്തണമെന്നും കെ എം ഷാജഹാൻ ആവശ്യപ്പെടുകയുണ്ടായി. മാത്രമല്ല അന്ന് അഭിമുഖത്തിൽ പങ്കെടുത്ത സാഹിത്യകാരനായ ഉമർ തറമേൽ ശക്തമായ വിയോജനക്കുറിപ്പ് പൊതുമണ്ഡലത്തിൽ അവതരിപ്പിക്കുകയുണ്ടായി. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത രീതിയിൽ റാങ്ക് ലിസ്റ്റ് ശീർഷാസനം ചെയ്തു എന്നായിരുന്നു ഉമർ തറമേൽ പറഞ്ഞിരിക്കുന്നത്. റാങ്ക് ലിസ്റ്റിൽ ശീർഷാസനം ചെയ്തു എന്നാൽ മുകളിലുള്ളത് താഴേക്ക് പോയി എന്ന് താഴെയുള്ളതും മുകളിലേക്ക് പോയി എന്നും മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ട്. അതിനാൽ ഉമർ തറമേലിന്റെ ഈ പരാതിക്കുള്ള മറുപടി കാലടി സർവകലാശാല വിസി നൽകണമെന്നും കെ എം ഷാജഹാൻ പറഞ്ഞു.
മാത്രമല്ല ഉമർ തറമേൽ മറ്റൊരു കാര്യം കൂടി ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരുന്നു. ഈ നിയമത്തിനെതിരെയുള്ള വിമർശനങ്ങളും വിയോജിപ്പും അദ്ദേഹം ഒപ്പം സഹ വിദഗ്ധരും അടക്കമുള്ളവർ കാലടി സർവകലാശാല വൈസ് ചാൻസലറെ ഇ-മെയിലിലൂടെ അറിയിച്ചിട്ടുണ്ട് എന്നും പറഞ്ഞിട്ടുണ്ട്. രേഖാമൂലം അദ്ദേഹത്തിന് കിട്ടിയ പരാതിയിൽ എന്ത് നടപടി എടുത്തു എന്ന പൊതു മണ്ഡലത്തിൽ പറയണമെന്നും അത് ഞങ്ങളോട് വെളിപ്പെടുത്തണമെന്നും കെ എം ഷാജഹാൻ പറഞ്ഞു . ഇതിന്റെ സത്യാവസ്ഥ എല്ലാം വെളിപ്പെടുത്തുക മാത്രമല്ല എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ കാലടി സർവകലാശാലയുടെ വൈസ് ചാൻസലർ പദവി ഒഴിഞ്ഞു അദ്ദേഹം പോകണമെന്നും ഈ സംഭവത്തിലൂടെ ആ സ്ഥാപനത്തിന് യശസ് തകർന്നിരിക്കുകയാണെന്നും കെ എം ഷാജഹാൻ ആരോപിച്ചു. ഈ സംഭവത്തോടെ ധർമ്മരാജ അടാലിനെ പല ലീലാവിലാസങ്ങളും പുറത്തു വരികയാണെന്നും അദ്ദേഹം ആരോപിച്ചു. 55 സീറ്റിൽ നിയമനം നടന്നതിൽ 25 എണ്ണം പെയ്മെന്റ് സീറ്റാണ് എന്ന വിവരം പുറത്തുവരുന്നു. മാത്രമല്ല ഇവിടെ ജോലി കിട്ടാനായി ലേലം നടന്നുവെന്നും കെ എം ഷാജഹാൻ ആരോപിച്ചു. തനിക്ക് അനുകൂലമായ സബ്ജക്റ്റ് എക്സ്പോർട്ട്കളെ വിളിച്ചിട്ട് മാർക്ക് ഇടേണ്ട കോളം മാർക്ക് ഇടാതെ തന്നെ വാങ്ങി വയ്ക്കുന്നുണ്ട് എന്ന ആരോപണവും അദ്ദേഹത്തിനെതിരെ ഉയരുകയാണ്. മാർക്കിടാത്ത കോളം അദ്ദേഹം തന്നെ പൂരിപ്പിക്കുന്നു എന്ന ആക്ഷേപമാണ് ഉയരുന്നത്. മാത്രമല്ല തനിക്കൊപ്പം നിൽക്കാത്ത ഉദ്യോഗസ്ഥരെ വിളിച്ച് ഭീഷണിപ്പെടുത്തുകയും അവർക്കെതിരെ നടപടിയെടുക്കുമെന്നും ആരോപണങ്ങൾ അദ്ദേഹത്തിനെതിരെ ഉയരുന്നുണ്ട്.ഇത്തരത്തിലുള്ള നിരവധി അഴിമതി വാർത്തകൾ അദ്ദേഹത്തിനെതിരെ പുറത്തു വരുന്നു. ഈ വൈസ് ചാൻസലറുടെ നേതൃത്വത്തിൽ കാലടി സംസ്കൃത സർവകലാശാലയുടെ നിലവാരം കൂപ്പുകുത്തി ഇരിക്കുകയാണ് എന്നും കെ എം ഷാജഹാൻ ആരോപിച്ചു.അതുകൊണ്ടുതന്നെ സമയബന്ധിതമായി പൊതുമണ്ഡലത്തിൽ മുന്നിൽ വെളിപ്പെടുത്തേണ്ട ഈ കാര്യങ്ങൾ വേഗത്തിൽ ചെയ്യണമെന്നും ഇല്ലെങ്കിൽ ഈ സ്ഥാനത്ത് തുടരാൻ അദ്ദേഹം ഒട്ടും അർഹനല്ല എന്ന് കെ എം ഷാജഹാൻ ആരോപിച്ചു. യുഡിഎഫിന്റെ ഭരണകാലത്ത് കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ആയിരുന്ന വിളനിലത്തിനെതിരെ എസ്എഫ്ഐയുടെ പ്രവർത്തകർ ചാടിവീണിരുന്ന ഒരു കാലമുണ്ടായിരുന്നു. കാലടി സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസലർ സമയബന്ധിതമായി പൊതുമണ്ഡലത്തിൽ മുന്നിൽ ഈ കാര്യങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിൽ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലുള്ള യുവജന സംഘടനകൾ അദ്ദേഹത്തിനെതിരെ സമരം ശക്തമാക്കണമെന്നും കെ എം ഷാജഹാൻ ആഹ്വാനം ചെയ്തു.
https://www.facebook.com/Malayalivartha























