നാട്ടിലെ എല്ലാ വ്യവസായങ്ങളും കച്ചവടവും പൂട്ടിച്ച് തന്റെ വരുമാനം അടച്ചു; നിലവിൽ ബിസിനസ്സ് ആവശ്യങ്ങൾക്കായി ആഫ്രിക്കയിൽ; ഘാനയില്‍ ജയിലിലാണെന്ന വിവാദ വാര്‍ത്തകളില്‍ പ്രതികരണവുമായി പിവി അന്‍വര്‍ എംഎല്‍എ

ഘാനയില്‍ ജയിലിലാണെന്ന വിവാദ വാര്‍ത്തകളില്‍ പ്രതികരണവുമായി പിവി അന്‍വര്‍ എംഎല്‍എ. ബിസിനസ്സ് ആവശ്യത്തിനു ആഫ്രിക്കയിലാണുള്ളതെന്നും പാര്‍ട്ടിയെ അറിയിച്ചാണ് യാത്ര പോയതെന്നും പിവി അന്‍വര്‍ പറഞ്ഞു. ഫേസ്ബുക് ലൈവ് വീഡിയോയിലാണ് എംഎല്‍എയുടെ പ്രതികരണം.
നാട്ടിലേക്ക് മടങ്ങാനിരിക്കെ കൊവിഡ് ബാധിച്ചെന്നും എംഎല്‍എ വിശദീകരണം നല്‍കി. ഘാനയില്‍ ജയിലിലാണെന്ന തരത്തിലുള്ള പ്രചാരണത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു.
ആഫ്രിക്കന്‍ രാജ്യമായ സിയെറലിയോണിലാണ് താന്‍ ള്ളതെന്ന് പിവി അന്‍വര്‍ പറഞ്ഞു. ബിസിനസിനായാണ് ആഫ്രിക്കയിലെത്തിയത്. നൂറോളം തൊഴിലാളികളും ഒപ്പമുണ്ട്. നാട്ടിലെ എല്ലാ വ്യവസായങ്ങളും കച്ചവടവും പൂട്ടിച്ച് തന്റെ വരുമാനം അടച്ചു. ഒരു രൂപ പോലും ഇല്ലാത്ത അവസ്ഥയിലാക്കി. അതു കൊണ്ടാണ് ആഫ്രിക്കയിലേക്ക് വന്നത്. ബിസിനസ് ശരിയാകുന്നതോടെ തിരിച്ച് എത്രയും വേഗം നാട്ടിലെത്തുമെന്നും പിവി അന്‍വര്‍ പറഞ്ഞു.
ഘാനയുടെ പ്രസിഡന്‍റിന്‍റെ ഫേസ്‍ബുക്ക് പേജില്‍ നിലമ്ബൂര്‍ എംഎല്‍എയെ വിട്ടുതരണമെന്ന കമന്‍റുകള്‍ സജീവമായിരുന്നു. അന്‍വറിനെ കാണാന്‍ ഇല്ലെന്നു കാണിച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ടാഴ്ച മുമ്ബ് പോലിസില്‍ പരാതി നല്‍കിയിരുന്നു. പരാതിക്കാരെല്ലാം ക്ഷമിക്കണം, താന്‍ ആഫ്രിക്കയിലാണെന്നും പിവി അന്‍വര്‍ ഫേസ്‍ബുക്കിലൂടെ മറുപടി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha


























