ബാങ്കിന്റെ മുന്നിലുളള എ.ടി.എം. കൗണ്ടറിനു സമീപം മറഞ്ഞുനിന്ന ഭർത്താവ് ഭാര്യയെ കണ്ടയുടൻ ഓടിയെത്തി... ബാങ്കിൽനിന്ന് ജോലികഴിഞ്ഞ് പുറത്തിറങ്ങിയ ജീവനക്കാരിയെ ഭർത്താവ് കുത്തിവീഴ്ത്തിയത് നടുറോഡിൽ... വിഴിഞ്ഞം പോലീസ് കേസെടുത്തതോടെ സംഭവിച്ചത്... പ്രതിയുടെ മൊഴിയിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബാങ്കിൽനിന്നു ജോലികഴിഞ്ഞ് പുറത്തിറങ്ങിയ ജീവനക്കാരിയെ ഭർത്താവ് റോഡിൽ കുത്തിവീഴ്ത്തി. കല്ലമ്പലം സ്വദേശിനിയും എസ്.ബി.ഐ.യുടെ വിഴിഞ്ഞം ശാഖയിലെ സബ് സ്റ്റാഫുമായ സിനി എസ്.കെ.(49)യെയാണ് ഭർത്താവ് സുഗതീശൻ(52) കുത്തിപ്പരിക്കേല്പിച്ചത്.
വലതുകൈയിലും വയറിലും കുത്തേറ്റ ഇവരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകീട്ട് 5.15-ഓടെ എസ്.ബി.ഐ.യുടെ വിഴിഞ്ഞം ശാഖയുടെ മുമ്പിലാണ് സംഭവം. ബാങ്കിന്റെ മുന്നിലുളള എ.ടി.എം. കൗണ്ടറിനു സമീപം മറഞ്ഞുനിന്ന ഭർത്താവ് ഓടിയെത്തി കുത്തുകയായിരുന്നു.
തടയാൻ ശ്രമിച്ചപ്പോൾ വലതുകൈയ്‌ക്ക് ആദ്യം കുത്തേറ്റു. തുടർന്ന് ഇവരുടെ വയറിലും കുത്തി. റോഡിലേക്കു മറിഞ്ഞുവീണ സിനിയെ ഇയാൾ വീണ്ടും പലതവണ കുത്തി പരിക്കേല്പിച്ചു. ഇവരുടെ നിലവിളികേട്ട് ബാങ്ക് ജീവനക്കാരും റോഡിലുണ്ടായിരുന്നവരും ഇവരെ താങ്ങിയെടുത്തു. ഓടിപ്പോകാൻ ശ്രമിച്ച സുഗതീശനെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി.
കല്ലമ്പലത്തു താമസിക്കുന്ന സിനി ഭർത്താവിന്റെ ഉപദ്രവത്തെത്തുടർന്നാണ് എസ്.ബി.ഐ.യുടെ വിഴിഞ്ഞം ശാഖയിലേക്കു സ്ഥലംമാറ്റം വാങ്ങിയെത്തിയത്. തുടർന്ന് വെങ്ങാനൂരിൽ വീട് വാടകയ്‌ക്കെടുത്ത് മകനോടൊപ്പം താമസിച്ചുവരികയായിരുന്നു.
മദ്യത്തിന് അടിമയായ സുഗതീശന് അടുത്തിടെ വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് സുഗതീശനെ വീട്ടിലേക്ക് സിനി കൂട്ടിക്കൊണ്ടുവന്നിരുന്നു.
കരൾരോഗം ബാധിച്ചതിനാൽ മറ്റു ജോലികൾ ചെയ്യാൻ കഴിയില്ല. ഇതേ തുടർന്ന് സുഹൃത്തുക്കളിൽനിന്നു പണം കടമെടുത്ത് സുഗതീശന് വെങ്ങാനൂരിൽ ഒരു ബ്രോയിലർ ചിക്കൻകട തുറന്നുകൊടുത്തു. മദ്യപാനം തുടങ്ങിയതോടെ വീണ്ടും സിനിയെ ഉപദ്രവിക്കാൻ തുടങ്ങി. തുടർന്ന് വിഴിഞ്ഞം പോലീസിൽ പരാതി നൽകി.
പോലീസിന്റെ നിർദേശമനുസരിച്ച് ഇയാൾ ഇവിടംവിട്ട് സ്വന്തം നാടായ കല്ലമ്പലത്തേക്കു മടങ്ങി. തുടർന്ന് ഇയാളുടെ പേരിലുളള വസ്തു വിൽക്കാൻ ശ്രമിച്ചു.
ഇതറിഞ്ഞ സിനി വിൽപ്പന തടയാൻ സ്റ്റേ വാങ്ങി. ശനിയാഴ്ചയാണ് ഇയാൾക്ക് കോടതിയിൽനിന്ന് അറിയിപ്പ് ലഭിക്കുന്നത്. ഇതിന്റെ പ്രകോപനത്തിലാണ് സിനിയെ കുത്തിവീഴ്ത്തിയതെന്നാണ് ഇയാൾ നൽകിയ മൊഴി. വിഴിഞ്ഞം പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha


























