ചട്ടത്തിൽ ഇല്ലാതെ സർക്കാർ ഉത്തരവിന്റെ മാത്രം പിൻബലത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിയമിതരായ 7 പേർക്കു പെൻഷൻ ഉറപ്പാക്കാൻ നിയമം മാറ്റിയെഴുതി.. ഇനി മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ നിയമിക്കാവുന്നവരുടെ എണ്ണം 30ൽ നിന്നു 37 ആയി ഉയരും .. പഴ്‌സനൽ സ്റ്റാഫിൽ 30നു പകരം 25 പേരെയേ നിയമിക്കൂ എന്നായിരുന്നുപിണറായി സർക്കാർ അധികാരം ഏറ്റെടുത്തപ്പോൾ ഉണ്ടായിരുന്ന തീരുമാനം ... ഇപ്പോൾ 5 പേരെ കുറയ്ക്കുന്നതിന് പകരം ഏഴു പേരെ കൂട്ടി പുതിയ തീരുമാനം

ചട്ടത്തിൽ ഇല്ലാതെ സർക്കാർ ഉത്തരവിന്റെ മാത്രം പിൻബലത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിയമിതരായ 7 പേർക്കു പെൻഷൻ ഉറപ്പാക്കാൻ നിയമം മാറ്റിയെഴുതി. ഇതുവഴി ഇനി മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ നിയമിക്കാവുന്നവരുടെ എണ്ണം 30ൽ നിന്നു 37 ആകുകയും ചെയ്യും. പഴ്‌സനൽ സ്റ്റാഫിൽ 30നു പകരം 25 പേരെയേ നിയമിക്കൂ എന്നായിരുന്നുപിണറായി സർക്കാർ അധികാരം ഏറ്റെടുത്തപ്പോൾ ഉണ്ടായിരുന്ന തീരുമാനം . ഇതേ സർക്കാരാ്ണ് ഇപ്പോൾ 37 പേരെ നിയമിക്കാൻ സൗകര്യമൊരുക്കുന്നത്.
താൽകാലിക നിയമനം നേടിയവരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ ഉറപ്പാക്കാനുള്ള തീരുമാനം. നിയമവകുപ്പുമായി ആലോചിക്കാതെ ധനവകുപ്പിൽനിന്നു മാത്രം അഭിപ്രായം തേടിയായിരുന്നു തീരുമാനം. ഇതോടെ പാർട്ടി അനുഭാവികൾക്ക് ശിഷ്ടകാലം സര്ക്കാർ പെൻഷൻ ഉറപ്പാക്കാം
ചട്ടപ്രകാരമല്ലാതെ നിയമിതരായ ഇവരുടെ ശമ്പളം ഒരു ലക്ഷം രൂപ മുതൽ 1.20 ലക്ഷം രൂപ വരെയാണ് . അതിനു പുറമെയാണ് വിരമിക്കുമ്പോൾ പെൻഷൻ ഉറപ്പാക്കുന്നതിനായി തിടുക്കപ്പെട്ട് ഭരണം ഒഴിയുംമുൻപുള്ള ഭേദഗതി. ഇതിൽ പ്രസ് സെക്രട്ടറി 2 വർഷം പൂർത്തിയാക്കിയിട്ടില്ലാത്തതിനാൽഅദ്ദേഹത്തിന് പെൻഷന് അർഹതയില്ല.. ബാക്കിയുള്ളവർക്കെല്ലാം ഈ നിയമ ഭേദഗതിയുടെ ആനുകൂല്യം കിട്ടും.
കഴിഞ്ഞ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗമാണ് മുഖ്യമന്ത്രിയുടെ പ്രസ് അഡ്വൈസർ, പ്രസ് സെക്രട്ടറി, പൊളിറ്റിക്കൽ സെക്രട്ടറി, അദ്ദേഹത്തിന്റെ സ്റ്റാഫിൽപെട്ട ക്ലാർക്ക്, ഓഫിസ് അറ്റൻഡന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ്, ഡ്രൈവർ എന്നിവരുടെ നിയമനം ക്രമപ്പെടുത്താൻ പഴ്സനൽ സ്റ്റാഫ് സ്പെഷൽ റൂൾസിൽ ഭേദഗതി തീരുമാനിച്ചത്.
ഡിസംബർ 24നു ചേർന്ന മന്ത്രിസഭാ യോഗത്തിലെ തീരുമാനപ്രകാരമാണ് ചട്ട ഭേദഗതി തീരുമാനിച്ച് കരട് ഉത്തരവ് തയാറാക്കി ധനവകുപ്പിനു കൈമാറിയത്. പൊളിറ്റിക്കൽ സെക്രട്ടറിയുടെ സ്റ്റാഫ് ആരൊക്കെയാണെന്നു കൂടി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു ധനവകുപ്പ് ഫയൽ മടക്കിയിരുന്നു... എന്നാൽ ''പഴ്‌സനൽ സ്റ്റാഫിൽ അധിക വിഭാഗക്കാരെയും അവർക്കുള്ള സ്റ്റാഫിനെയും ഏഴിൽ കവിയാത്ത അംഗസംഖ്യയിൽ നിയമിക്കാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്''. എന്ന് അതിൽ മുഖ്യമന്ത്രി തന്നെ എഴുതിയതനുസരിച്ചാണ് കഴിഞ്ഞ മന്ത്രിസഭായോഗം ചട്ടഭേദഗതിക്കു തീരുമാനിച്ചത്.
പഴ്‌സനൽ സ്റ്റാഫ് നിയമനത്തിന്റെ അടിസ്ഥാന രേഖയായ സ്‌പെഷൽ റൂളിൽ പൊളിറ്റിക്കൽ സെക്രട്ടറി, പ്രസ് അഡൈ്വസർ, പ്രസ് സെക്രട്ടറി, പൊളിറ്റിക്കൽ സെക്രട്ടറിയുടെ സ്റ്റാഫ് എന്നിങ്ങനെ തസ്തികകളില്ല. ഇത്തരം നിയമനങ്ങൾ മുൻപു പഴ്‌സനൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയിരുന്നില്ല.
പിണറായി സർക്കാർ അധികാരമേറ്റതിന്റെ പിറ്റേ മാസം മുതൽ പ്രാബല്യം നൽകിയാകും പൊതുഭരണ വകുപ്പ് ചട്ടം ഭേദഗതി ചെയ്യുക. പൊതുഭരണ വകുപ്പിന്റെ 2011 സെപ്റ്റംബർ 16ലെ ഉത്തരവനുസരിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ചീഫ് വിപ്പിനും പ്രതിപക്ഷ നേതാവിനും പ്രൈവറ്റ് സെക്രട്ടറി, അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി തുടങ്ങി 30 പേരെയാണ് പഴ്സനൽ സ്റ്റാഫിൽ നിയമിക്കാനാകുക. മുഖ്യമന്ത്രിക്കു മാത്രം സെക്രട്ടറി റാങ്കിൽ ഒരാളെക്കൂടി വേണമെങ്കിൽ വയ്ക്കാം. ഇവർ 2 വർഷം ജോലി ചെയ്താൽ സർക്കാർ പെൻഷൻ ലഭിക്കും.
2 വർഷം സർവീസിനു വരെ പെൻഷൻ നൽകുന്നതു നിർത്തി 4 വർഷം സർവീസ് നിഷ്‌കർഷിക്കണമെന്നു ശുപാർശ ചെയ്തിരിക്കുകയുമാണ് ശമ്പളക്കമ്മിഷൻ . ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള ഈ തീരുമാനം വിമർശനത്തിന് വിധേയമാകുന്നുണ്ട്
https://www.facebook.com/Malayalivartha


























