Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു.... 71 വയസായിരുന്നു, കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം


കേരളത്തിൽ താപനിലയിൽ വൻ വർദ്ധനവ്.... മൂന്നു ജില്ലകളിൽ താപനില 38 ഡിഗ്രി വരെ ഉയരാൻ സാദ്ധ്യത, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


കേരള നിയമസഭാ തിരഞ്ഞെടുപ്പ്...സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 985 സ്ഥാനാർഥികൾ


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..

ഒന്ന് മലമ്പുഴയടങ്ങുന്ന പാലക്കാട് ജില്ലയില്‍ ഇത്തവണ അട്ടിമറി നീക്കങ്ങള്‍ കാണാം.. രാഷ്ട്രീയമായി കെട്ടിപ്പൊക്കാന്‍ മാത്രമല്ല, ഇടിച്ചു നിരത്താനും അറിയാം എന്ന് രാഷ്ട്രീയ കേരളത്തിന് കാണിച്ചുകൊടുക്കാന്‍ മെട്രോമാന്‍.......

21 FEBRUARY 2021 12:11 PM IST
മലയാളി വാര്‍ത്ത

രണ്ട് കാര്യങ്ങളാണ് കേരളം കാണാന്‍ പോകുന്നത്. . രാഷ്ട്രീയമായി കെട്ടിപ്പൊക്കാന്‍ മാത്രമല്ല, ഇടിച്ചു നിരത്താനും അറിയാം എന്ന് രാഷ്ട്രീയ കേരളത്തിന് കാണിച്ചുകൊടുക്കാന്‍ ഒരുങ്ങുകയാണ് മെട്രോമാന്‍.

പറഞ്ഞു വരുന്നത് ഇത്രമാത്രം സിപിഎം സംസ്ഥാന സെക്രട്ടറി സഖാവ് വിജയരാഘവന്റെ ആ വാക്കുകള്‍ നല്ല എന്‍ജിനീയറാണ് ശ്രീധരന്‍. പക്ഷെ ചരിത്രമറിയില്ല. ചരിത്രമറിയാവുന്ന വി.എസ്. അച്യുതാനന്ദന്‍ എന്ന പാര്‍ട്ടിയുടെ ഉറച്ച കോട്ടയോട് നിങ്ങള്‍ കാണിച്ച നീതികേട് കേരളം മറന്നിട്ടില്ല. എന്തായാലും ഇത്തവണ രണ്ടിനും ഉത്തരം ശ്രീധരന്‍ നല്‍കും.

നിയമസഭയില്‍ ഇടത്തോട്ട് നീങ്ങിയ പാലക്കാട് പക്ഷെ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം ചേര്‍ന്നുനില്‍ക്കാന്‍ മടികാട്ടിയില്ല. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലാകട്ടെ എന്‍ഡിഎഫ് വോട്ട് വിഹിതം വര്‍ധിപ്പിക്കുകയും പാലക്കാട് നഗരസഭ പിടിച്ചെടുക്കുകയും ചെയ്തു. അങ്ങിനെ എല്ലാവരുടെയും സ്വന്തമാണെങ്കിലും ആര്‍ക്കും മനസ്സുകൊടുക്കാതെ നില്‍ക്കുന്ന ജില്ലയാണ് പാലക്കാട്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 12ല്‍ ഒമ്പത് മണ്ഡലങ്ങള്‍ ഇടത്തോട്ട് ചാഞ്ഞ പാലക്കാട് 2021ല്‍ എങ്ങോട്ട് ചായുമെന്ന ചോദ്യം മൂന്ന് മുന്നണികളുടെയും ഉറക്കം കെടുത്തുന്നു. അതേ സമയം മൂന്ന് മുന്നണികളും നിറയെ പ്രതീക്ഷവെക്കുന്ന മണ്ഡലം കൂടിയാണ് പാലക്കാട്.

ഇക്കുറി പാലക്കാടിനെ ചുറ്റിപ്പറ്റി ഒട്ടേറെ പ്രത്യേകതകള്‍ ഉണ്ട്. ഒന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയില്‍ ചേരുകയും മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തതിനാല്‍ ദേശീയ തലത്തില്‍ ഈ ജില്ല ശ്രദ്ധേയമാകും.

ഇനി സംസ്ഥാന തലത്തിലെടുത്താല്‍ 2001 മുതലുള്ള വിഎസ് സമം മലമ്പുഴ എന്ന സമവാക്യം ഇക്കുറിയില്ല എന്ന പ്രത്യേകതയും ഈ മണ്ഡലത്തിനുണ്ട്. വാര്‍ധക്യസഹജമായ കാരണങ്ങളാല്‍ വിഎസ് മാറി നില്‍ക്കുമ്പോള്‍ മലമ്പുഴയില്‍ ആരെത്തും എന്ന ചോദ്യവും ഉയരുന്നു.

ശ്രീധരന്‍ എത്തുന്നതിനാല്‍ ബിജെപിയ്ക്ക് ആവേശവും വിഎസ് ഇല്ലാത്തതിനാല്‍ സിപിഎമ്മിന് ആ കുറവ് നികത്താനുള്ള ജാഗ്രതയും നല്‍കുകയാണ് ഇക്കുറി പാലക്കാട്. മാത്രവുമല്ല വി.എസിനോട് കാണിച്ചതിനുള്ള കാവ്യനീതി ഏത് വഴിക്കെങ്കിലും കിട്ടണ്ടേ. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ശരിക്കും ഞെട്ടി.

കേരളത്തിലെ 20 മണ്ഡലങ്ങളില്‍ മറ്റെല്ലാ മണ്ഡലങ്ങളും പോയാലും ആലത്തൂരും പാലക്കാടും ഇടതിനൊപ്പം നില്‍ക്കുമെന്ന കണക്കുകൂട്ടല്‍ പാടെ തെറ്റുകയും രണ്ടും യുഡിഎഫ് പാളയത്തില്‍ പോകുകയും ചെയ്തു. പക്ഷെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആഘാതത്തില്‍ നിന്നും ഇടതുപക്ഷം മോചിതമായത് തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിലെ ഫലത്തോടെ.

ഭൂരിപക്ഷം മണ്ഡലങ്ങളിലും മേല്‍ക്കൈ തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫിനായി. പക്ഷെ ത്രിതല പഞ്ചായത്തില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഇക്കുറി പാലക്കാട് ജില്ലയില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കി. വോട്ടുവിഹിതം എല്ലാ മണ്ഡലങ്ങളിലും കാര്യമായി വര്‍ധിച്ചു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനേക്കാള്‍ നില മെച്ചപ്പെടുത്തി എന്ന ആശ്വാസം മാത്രമാണ് യുഡിഎഫിന്റെ കൈമുതല്‍.

ഒപ്പം ഭരണവിരുദ്ധവികാരം എന്ന ചിറകിലേറി അധികാരത്തിലെത്താമെന്ന പ്രതീക്ഷയും. പൊന്നാനി മണ്ഡലത്തിലെ തൃത്താല ഉള്‍പ്പെടെ 12 നിയോജകമണ്ഡലങ്ങളാണ് പാലക്കാട് ജില്ലയി്ല്‍. തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍്ക്കാട്, മലമ്പുഴ, പാലക്കാട്, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍ എന്നിവയാണ് ഈ 12 മണ്ഡലങ്ങള്‍.

ഇതില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ രണ്ട് മണ്ഡലങ്ങളാണ് മലമ്പുഴയും പാലക്കാടും. ഇക്കുറിയും ബിജെപി ഉള്‍പ്പെട്ട എന്‍ഡിഎ ജില്ലയില്‍ ഏഴ് മണ്ഡലങ്ങളിലാണ് കാര്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇ. ശ്രീധരന്റെ വരവും ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പാലക്കാട് നഗരസഭാഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞതും ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഒരു പക്ഷെ ജില്ലയിലെ ചില നിയമസഭാ മണ്ഡലങ്ങളില്‍ ഇക്കുറി താമര വിരിഞ്ഞേക്കും. കഴിഞ്ഞ തവണ കേവല ഭൂരിപക്ഷമല്ലാത്തെ നഗരസഭ പിടിച്ച ബിജെപി ഇക്കുറി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് പാലക്കാട് പിടിച്ചത്.

കഴിഞ്ഞ തവണ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് വീണുപോയിരുന്നു സിപിഎം. ഷാഫി പറമ്പിലിനെ ഇക്കുറി പിടിച്ചുകെട്ടുമെന്ന ഉറച്ച ചിന്തയാണ് ബിജെപി ക്യാമ്പില്‍. ഇടതുമുന്നണി ഇക്കുറി കോണ്‍ഗ്രസിന്റെ വി.ടി. ബലറാമിന്റെ മണ്ഡലമായ തൃത്താല തിരിച്ചുപിടിക്കാനുള്ള കഠിനശ്രമത്തിലാണ്. 2016ല്‍ സിപിഎം ഒമ്പതിടത്തും സിപി ഐ രണ്ടിടത്തും ജനതാദള്‍ എസ് ഒരിടത്തും മത്സരിച്ചു. ചിറ്റൂരില്‍ ഇക്കുറി ജനതാദളിന്റെ കെ. കൃഷ്ണന്‍കുട്ടി തന്നെ മത്സരിച്ചേക്കും.

എതിരാളിയായി കെ. അച്യുതന് പകരം ഇക്കുറി പുതുമുഖമാവും രംഗത്തിറങ്ങുക. വിഎസ് ഇല്ലാത്ത മലമ്പുഴയില്‍ ആ കുറവ് നികത്തുന്ന ഏത് വ്യക്തിത്വത്തെയാണ് സിപിഎം കളത്തിലിറക്കുക എന്നത് കാത്തിരുന്ന് കാണണം. കഴിഞ്ഞ തവണ ബിജെപിയുടെ സി. കൃഷ്ണകുമാര്‍ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് മലമ്പുഴ. അന്ന് വിഎസിനോട് 17000ല്‍ പരം വോട്ടുകള്‍ക്ക് തോറ്റെങ്കിലും ഇക്കുറി വിഎസ് ഇല്ല എന്ന ബലം ബിജെപിയ്ക്കുണ്ട്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറിന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കിയതിന്റെ തിളക്കവുമുണ്ട്. പട്ടാമ്പിയില്‍ സിപി ഐയുടെ മുഹമ്മദ് മുഹ്‌സിന്‍ തന്നെയായിരിക്കും സ്ഥാനാര്‍ത്ഥി.

മണ്ണാര്‍ക്കാട് ലീഗിന്റെ എന്‍. ഷംസുദ്ദീന്‍ തന്നെയായിരിക്കും സ്ഥാനാര്‍ത്ഥി. ഇവിടെ കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ച സീറ്റാണ്. സിപി ഐ സുരേഷ് രാജിന് പകരക്കാരനെ തേടിയേക്കും. സിപിഎം ഇളവ് നല്‍കിയാല്‍ ഇക്കുറി എ.കെ. ബാലന്‍ തന്നെ തരൂരില്‍ സ്ഥാനാര്‍ത്ഥിയാകും. കാരണം എ.കെ. ബാലന്‍ കഴിഞ്ഞ തവണ 13000ല്‍ പരം വോട്ടിന് വിജയിച്ച മണ്ഡലമാണ്. ബിജെപിയുടെ സന്ദീപ് വാര്യരും മത്സരിക്കാന്‍ തയ്യാറെടുക്കുന്ന ജില്ലയാണ് പാലക്കാട്.

ഒരു പക്ഷെ ഷാഫി പറമ്പിലിനെതിരെ ഇ. ശ്രീധരന്‍ ഇല്ലെങ്കില്‍ സന്ദീപ് വാര്യര്‍ സ്ഥാനാര്‍ത്ഥിയായേക്കും. കഴിഞ്ഞ കുറി ശോഭ സുരേന്ദ്രന്‍ രണ്ടാം സ്ഥാനം നേടി ബിജെപിയുടെ അഭിമാനമുയര്‍ത്തുകയുണ്ടായി. ഇക്കുറി മത്സരരംഗത്തുണ്ടാവില്ലെന്ന് ശോഭാ സുരേന്ദ്രന്‍ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. അന്ന് 17,000ല്‍ പരം വോട്ടുകള്‍ക്കാണ് ഷാഫി പറമ്പില്‍ ജയിച്ചതെങ്കിലും ഇപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വെറും 6,000 വോട്ടിന്റെ വ്യത്യാസമേ ഇവിടെയുള്ളൂ.

സിപിഎമ്മിന്റെ എന്‍.എന്‍. കൃഷ്ണദാസിന് ശോഭസുരേന്ദ്രനേക്കാള്‍ 1400 വോട്ടുകള്‍ കുറവേ ലഭിച്ചുള്ളൂ. സിപിഎമ്മിന്റെ എം.ബി. രാജേഷ് ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടാകും എന്ന ഊഹാപോഹമുണ്ടായിരുന്നെങ്കിലും ഭാര്യ നിനിത കണിച്ചേരിയുടെ കാലടി സംസ്‌കൃത കോളെജില്‍ അസി. പ്രൊഫസറായുള്ള വിവാദ നിയമനം വെട്ടിലാക്കിയതിനാല്‍ രാജേഷ് രംഗത്തുണ്ടാവില്ല. ഏതായാലും ശ്രീധരവിജയത്തിലൂടെ പിണറായി വിജയനെ മലര്‍ത്തിയടിക്കാമെന്ന പ്രതീക്ഷയാണ് പാര്‍ട്ടി ക്യംപിലുണ്ട്. ഒപ്പം പാര്‍ട്ടിയുടെ ചുണക്കുട്ടികളും കളത്തില്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉജ്ജ്വല വിജയം നേടി ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി  (8 minutes ago)

ബംഗ്ലാദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 16 മരണം....  (23 minutes ago)

പ്രതികളുമായി തെളിവെടുപ്പ് നടത്തി പൊലീസ്  (37 minutes ago)

വീണ്ടും 103 ഡോളർ കടന്ന് ബ്രെൻഡ് ക്രൂഡ്  (52 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പ് ആദ്യഘട്ട പ്രചാരണത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച സംസ്ഥാനത്തെത്തും...  (1 hour ago)

പഠനാരംഭം കുറിച്ച് കുരുന്നുകൾ; മർകസ് അലിഫ് ഡേ വർണാഭമായി  (1 hour ago)

പോളിംഗ് ജോലിയ്ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ആദ്യഘട്ട പരിശീലനം ഇന്ന് പൂർത്തിയാകും... ഒൻപത് കേന്ദ്രങ്ങളിലാണ് പരിശീലനം.  (1 hour ago)

പൈപ്പ് വഴിയുള്ള പ്രകൃതി വാതക കണക്‌ഷനുകൾ (പി.എൻ.ജി) ഒഴിവാക്കുന്നവർക്ക് ഇനി എൽ.പി.ജി ലഭിക്കില്ല  (1 hour ago)

സൗദിയിലെ താമസസ്ഥലത്ത് മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു  (1 hour ago)

  പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു.... 71 വയസായിരുന്നു, കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം  (2 hours ago)

സമ്പത്തും പ്രശസ്തിയും തേടിയെത്തും! ചിങ്ങം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസ് .. ഇന്ന് ഹൈക്കോടതി വീണ്ടും പരി​ഗണിക്കും... അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഇന്ന് ഹാജരാക്കും  (2 hours ago)

മൂന്നു ജില്ലകളിൽ താപനില 38 ഡിഗ്രി വരെ ഉയരാൻ സാദ്ധ്യത, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 985 സ്ഥാനാർഥികൾ  (3 hours ago)

പിഷാരടി ജയിച്ചുകഴിഞ്ഞാല്‍ എന്റെ ഭാഗ്യമാണെന്ന് തുറന്നുപറഞ്ഞ് ടിനി ടോം  (6 hours ago)

Malayali Vartha Recommends