Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പ്രമുഖ ചാനലുകളിൽ അഭിപ്രായ സർവ്വേ ഫലം വരുന്നതോടെ മുഖ്യമന്ത്രിയേയും മറ്റ് ഉന്നത മന്ത്രിമാരെയും ലക്ഷ്യമാക്കി ശക്തമായ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്...പിണറായി മന്ത്രിസഭയെ കുഴപ്പിക്കുന്ന തരത്തിലുള്ള തെളിവുകളും മറ്റ് വിശദ വിവരങ്ങളും ആണ് അനുനിമിഷം പുറത്തു വന്നുകൊണ്ടിരിക്കുന്നത്

22 FEBRUARY 2021 02:00 PM IST
മലയാളി വാര്‍ത്ത

കാര്യമായ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയാതെ ഇരുട്ടിൽ തപ്പിയിരുന്ന കോൺഗ്രസിനും യു ഡി എഫിനും പുതുജീവൻ നൽകുന്ന തരത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അരയും തലയും മുറുക്കി ഒടുവിൽ അവസാന ലാപ്പിൽ മുന്നേറാൻ ശ്രമിക്കുന്നത്.

പല പ്രമുഖ ചാനലുകളും അഭിപ്രായ സർവ്വേ ഫലം പുറത്തു വിടുന്ന തിരക്കിലാണ് .സംസ്ഥാന മുഖ്യമന്ത്രിക്ക് ആശ്വാസമേകുന്ന തരത്തിലേക്കുള്ള ഫലങ്ങളാണ് ഇതുവരെ പ്രകടമായത് .എന്നാൽ സംസ്ഥാന മുഖ്യമന്ത്രിയേയും മറ്റ് ഉന്നത മന്ത്രിമാരെയും ലക്ഷ്യമാക്കി ശക്തമായ അഴിമതി ആരോപണവുമായാണ് പ്രതിപക്ഷ നേതാവ് രംഗത്തെത്തുന്നത് .

ഇത് ഒരു ഇരുട്ടടി പോലെ പിണറായിയുടെ മേൽ വന്ന് പതിച്ചിരിക്കുകയാണ് .അക്ഷരാർത്ഥത്തിൽ പിണറായി മന്ത്രിസഭയെ കുഴപ്പിക്കുന്ന തരത്തിലുള്ള തെളിവുകളും മറ്റ് വിശദ വിവരങ്ങളും അനുനിമിഷം പുറത്തു വന്നുകൊണ്ടിരിക്കുകയാണ് .

ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മാറ്റിമറിക്കുകയാണ്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി ബന്ധപ്പെട്ട് കേരള സർക്കാർ കേന്ദ്രത്തിന് അയച്ച കത്ത് പുറത്തുവിട്ടു. ഇഎംസിസിയുടെ വിശ്വാസ്യതയെ കുറിച്ച് അന്വേഷിച്ച് വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്താണിത്.

ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് കത്തയച്ചത്. അസന്റ് കേരളയ്ക്ക് മുൻപാണ് കത്തയച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.ഇതോടെ മന്ത്രിസഭയ്ക്ക് മുന്നിലെ വലിയ ചോദ്യമായി ചെന്നിത്തലയുടെ നീക്കം മാറിയിരിക്കുകയാണ് .കേരളത്തിലെ കടൽ തന്നെ വിൽക്കാൻ ശ്രമിക്കുകയാണ് സർക്കാരെന്നും ചെന്നിത്തല വിമർശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന് എല്ലാം അറിയാമായിരുന്നു. ഇപ്പോൾ പറയുന്നത് പച്ചക്കള്ളമാണ്. സർക്കാർ തലത്തിൽ ചർച്ച ചെയ്ത ശേഷമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചതെന്നും ചെന്നിത്തല പറഞ്ഞു.

മാത്രമല്ല വിവാദത്തിൽ മെഴ്‌സിക്കുട്ടിയമ്മ ഓരോ ദിവസവും കള്ളം പറയുകയാണ് എന്നും  ആദ്യം ഇവരെ അറിയില്ലെന്നു പറഞ്ഞു .എന്നാൽ പിന്നീട് ചർച്ച നടത്തിയിട്ടില്ലെന്നും അവർ പറയുകയുണ്ടായി  മത്സ്യ സമ്പത്ത് കൊള്ളയടിക്കാനുള്ള നീക്കമാണിതെന്നും ചെന്നിത്തല ആരോപിച്ചു.

ആഴക്കടൽ മത്സ്യ ബന്ധന വിവാദം ഉദ്യോഗസ്ഥരുടെ തലയിൽക്കെട്ടിവച്ച് സർക്കാർ കൈ കഴുകാൻ ശ്രമിക്കുന്നു.ഇതിന്റെ ഭാഗമായുള്ള നീക്കത്തിൽ എൻ പ്രശാന്തിന്റെ പേര് പോലും വലിച്ചിഴയ്ക്കപ്പെടുന്നതായി പരാമർശം ഉയർന്നിരിക്കുകയാണ് യഥാർത്ഥപ്രതികൾ മുഖ്യമന്ത്രിയും മന്ത്രിമാരുമാണ്.

അടിമുടി ദുരൂഹതയാണ്. പ്രതിപക്ഷം പുറത്തുകൊണ്ടുവന്നില്ലായിരുന്നുവെങ്കിൽ ഉത്തരവിറക്കിയേനെ എന്നും ചെന്നിത്തല തുറന്നടിച്ചിരിക്കുകയാണ് . എല്ലാം മറച്ചുവയ്ക്കാനാണ് സർക്കാർ ആദ്യം മുതൽ ശ്രമിച്ചത്. അമേരിക്കൻ കുത്തക കമ്പനിയെ രക്ഷിക്കാനുള്ള ശ്രമമാണിത്. സർക്കാർ ഗൗരവത്തോടെയാണ് പദ്ധതിയുമായി മുന്നോട്ട് പോയതെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇഎംസിസിയുമായി ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ഒപ്പിട്ട 2950 കോടി രൂപയുടെ ധാരണാപത്രം സർക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയിലും ഇടം പിടിച്ചിരുന്നു. പിആർഡി തയാറാക്കിയ ‘ഇനിയും മുന്നോട്ട്’ പരസ്യചിത്ര പരമ്പരയിലാണ് ഇതു നേട്ടമായി അവതരിപ്പിച്ചത്.ഇതും ഇപ്പോൾ വാൻ വിവാദമായിരിക്കുകയാണ് .

ആരോപണങ്ങളെത്തുടർന്നു പ്രതിരോധത്തിലായ സർക്കാർ, ട്രോളർ നിർമാണത്തിനും മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനത്തിനുമുള്ള 2950 കോടി രൂപയുടെ ധാരണാപത്രം റദ്ദാക്കിയേക്കും.

യുഎസ് കമ്പനിയായ ഇഎംസിസിയും കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനും (കെഎസ്ഐഎൻസി) തമ്മിലുള്ള ധാരണാപത്രം പുനഃപരിശോധിക്കാൻ കോർപറേഷന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.

സർക്കാർ നയത്തിനു വിരുദ്ധമായാണോ ധാരണാപത്രം ഒപ്പിട്ടത് എന്നാകും പരിശോധിക്കുക. കോർപറേഷൻ എംഡി എൻ. പ്രശാന്തിനെതിരെ വകുപ്പുതല അന്വേഷണത്തിനും സാധ്യതയുണ്ട്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ എംഡിഎംഎയുമായി യൂട്യൂബറും സുഹൃത്തും പിടിയില്‍  (6 hours ago)

4 വയസുകാരിക്ക് അത്ഭുതരക്ഷ  (6 hours ago)

മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ അരുവിക്കരയിലെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു  (6 hours ago)

കാസര്‍ഗോഡ് 22കാരന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി  (6 hours ago)

സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പേരുടെ റിമാന്‍ഡില്‍ പ്രതിഷേധം  (6 hours ago)

റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്ത് വിദ്യാര്‍ഥിനി സമര്‍പ്പിച്ച ഹര്‍ജിയില്‍ നടപടി  (6 hours ago)

40 ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയത് ഓണ്‍ലൈനിലൂടെയെന്ന് എഫ്എടിഎഫ്  (7 hours ago)

രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു  (7 hours ago)

തന്റെ മരണത്തിന് ഉത്തരവാദി സുഹൃത്താണെന്ന് പറഞ്ഞ് കമീല ഇന്‍സ്റ്റഗ്രാം വീഡിയോയും പങ്കുവെച്ചു  (8 hours ago)

യുവതിയും കാമുകനും ചേര്‍ന്ന് ലിവിംഗ് പങ്കാളിയായ കൊന്നു നദിയിലെറിഞ്ഞു  (9 hours ago)

സസ്‌പെന്‍ഷനില്‍ തുടരുന്ന ഉദ്യോഗസ്ഥന് അവധി എന്തിനെന്ന് വിസി  (9 hours ago)

അധ്യാപകരെ രാത്രി 12 വരെ തുറന്നുവിടില്ലെന്ന് സമരക്കാര്‍  (9 hours ago)

WORLD പലകോണുകളിലും പ്രകൃതിക്ഷോഭങ്ങൾ..  (13 hours ago)

എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം  (13 hours ago)

KSRTC DRIVER കല്ലേറ് വന്നാല്‍ തല സൂക്ഷിക്കണ്ടേ  (13 hours ago)

Malayali Vartha Recommends