Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

മുഖ്യമന്ത്രിയുടെ തീരുമാനം കളളനെ പിടിച്ചപ്പോള്‍ തൊണ്ടിമുതല്‍ തിരിച്ചു തരുന്നതുപോലെയെന്നാണ് വി 4 കേരള ..ശ്രീധരന്‍ തുടങ്ങിയത് ഏറ്റെടുത്ത് നിപുണ്‍

23 FEBRUARY 2021 02:33 PM IST
മലയാളി വാര്‍ത്ത

ചില പരാമര്‍ശങ്ങള്‍ കാണുമ്പോള്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമ ഓര്‍മവരുന്നു. കാരണം മുഖ്യമന്ത്രിയുടെ തീരുമാനം കളളനെ പിടിച്ചപ്പോള്‍ തൊണ്ടിമുതല്‍ തിരിച്ചു തരുന്നതുപോലെയെന്നാണ് വി 4 കേരള ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഏതായാലും സാക്ഷാല്‍ ഇ ശ്രീധരന്‍ തുടങ്ങിവച്ചത് മറ്റൊരു വഴിയിലൂടെ സജീവമായി കൊണ്ടുപോവുകയാണ് ചിലര്‍.

അതല്ലെങ്കില്‍ വി ഫോര്‍ കേരളയ്ക്ക് സമാനമായി മറ്റ് ചിലര്‍ ഏറ്റെടുത്തു എന്ന് പറഞ്ഞാലും തെറ്റില്ല. ഭരണത്തുടര്‍ച്ച ഒരു ദുരന്തമാണെന്ന് വീണ്ടും ഓര്‍മിപ്പിക്കുകയാണ് ഒരു കൂട്ടര്‍. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദമായപ്പോള്‍ റദ്ദാക്കാനുളള മുഖ്യമന്ത്രിയുടെ തീരുമാനം കളളനെ പിടിച്ചപ്പോള്‍ തൊണ്ടിമുതല്‍ തിരിച്ചു തരുന്നതുപോലെയാണെന്ന് വി 4 കേരള.

കടലിന്റെ മക്കളോടുളള സംസ്ഥാന സര്‍ക്കാരിന്റെ വഞ്ചനയ്‌ക്കെതിരേ വി 4 കേരള കൊച്ചിയില്‍ നടത്തിയ പ്രതിഷേധത്തിലാണ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍ മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരേ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ഇക്കുറിയും വേറിട്ട പ്രതിഷേധവുമായിട്ടാണ് വി 4 കേരള എത്തിയത്. കൊച്ചി തോപ്പുംപടി ഹാര്‍ബര്‍ പാലത്തില്‍ നിന്നും ഡൈവിങ് വിദഗ്ധരെ കായലിലേക്ക് ചാടിപ്പിച്ച് പ്രതിഷേധം നടത്താനായിരുന്നു നീക്കം.

എന്നാല്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് കായലിലേക്ക് ബാനര്‍ താഴ്ത്തി പ്രതിഷേധിച്ച് വി4 കേരള പ്രവര്‍ത്തകര്‍ മടങ്ങി. സ്ത്രീകള്‍ അടക്കമുളളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ രോഷം പ്രതിഫലിക്കുന്ന മുദ്രാവാക്യങ്ങളുമായി പ്രകടനമായിട്ടാണ് വി 4 പ്രവര്‍ത്തകര്‍ ഹാര്‍ബര്‍ പാലത്തിലേക്ക് എത്തിയത്.

കടലിന്റെ മക്കളെ ഗതികേടിലാക്കിയ മേഴ്‌സിക്കുട്ടീ കൊച്ചമ്മേ, മുക്കുവന്റെ കഞ്ഞിച്ചട്ടിയില്‍, കൈയ്യിട്ട് വാരിയ ഹാര്‍ബര്‍ മന്ത്രി ,രാജിവെയ്ക്കൂ പുറത്തുപോകൂ തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു ഉയര്‍ന്നത്. സംസ്ഥാന സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് വിദേശ കോര്‍പ്പറേറ്റുകളാണെന്ന് നിപുണ്‍ ചെറിയാന്‍ ആരോപിച്ചു. നേരത്തെ സ്പ്രിംഗഌ കരാറിലൂടെ കേരളത്തിന്റെ ഡാറ്റ ചോര്‍ത്തിക്കൊടുക്കാന്‍ ശ്രമം നടത്തി. ഇപ്പോള്‍ മത്സ്യമേഖലയിലും ഇതേ ഇടപെടല്‍ നടത്തി. കരാര്‍ പിടിക്കപ്പെട്ടപ്പോള്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് മന്ത്രി പറഞ്ഞത്.

എല്‍ഡിഎഫിനും സിപിഎമ്മിനും ഓര്‍മ്മക്കുറവാണെന്നും നിപുണ്‍ ചെറിയാന്‍ കുറ്റപ്പെടുത്തി. കളളനെ പിടിച്ചപ്പോള്‍ കളളന്‍ തൊണ്ടി മുതല്‍ തിരിച്ചുവരുന്നതുപോലെയാണ് മുഖ്യമന്ത്രി കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചതെന്നും നാട് വിറ്റുകളയാമെന്ന് സിപിഎമ്മും എല്‍ഡിഎഫും കരുതണ്ടെന്നും നിപുണ്‍ ചെറിയാന്‍ പറഞ്ഞു. നേരത്തെ പണി പൂര്‍ത്തിയായിട്ടും ഉദ്ഘാടനം മാസങ്ങളോളം വൈകിപ്പിച്ച വൈറ്റില മേല്‍പ്പാലം സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തുറന്നു കൊടുത്ത് വി 4 കേരള പ്രതിഷേധിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (4 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (4 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (4 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (6 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (7 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (7 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (7 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (8 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (8 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (8 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (8 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (8 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (8 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (9 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (9 hours ago)

Malayali Vartha Recommends