Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

മുഖ്യമന്ത്രിയുടെ തീരുമാനം കളളനെ പിടിച്ചപ്പോള്‍ തൊണ്ടിമുതല്‍ തിരിച്ചു തരുന്നതുപോലെയെന്നാണ് വി 4 കേരള ..ശ്രീധരന്‍ തുടങ്ങിയത് ഏറ്റെടുത്ത് നിപുണ്‍

23 FEBRUARY 2021 02:33 PM IST
മലയാളി വാര്‍ത്ത

More Stories...

കുടുംബാധിഷ്ഠിത സംരക്ഷണം 500 കുട്ടികള്‍ക്ക് 2 വര്‍ഷത്തിനകം സാധ്യമാക്കി: മന്ത്രി വീണാ ജോര്‍ജ്

എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...

വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..

ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

ശബരിമല യുവതീപ്രവേശന വിഷയം..പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്റെ രൂപീകരണം ഉടനുണ്ടാകുമെന്നും, വേനലവധിക്ക് മുമ്പ് വാദം കേട്ട് തുടങ്ങുമെന്നും സൂചനകൾ..

ചില പരാമര്‍ശങ്ങള്‍ കാണുമ്പോള്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമ ഓര്‍മവരുന്നു. കാരണം മുഖ്യമന്ത്രിയുടെ തീരുമാനം കളളനെ പിടിച്ചപ്പോള്‍ തൊണ്ടിമുതല്‍ തിരിച്ചു തരുന്നതുപോലെയെന്നാണ് വി 4 കേരള ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഏതായാലും സാക്ഷാല്‍ ഇ ശ്രീധരന്‍ തുടങ്ങിവച്ചത് മറ്റൊരു വഴിയിലൂടെ സജീവമായി കൊണ്ടുപോവുകയാണ് ചിലര്‍.

അതല്ലെങ്കില്‍ വി ഫോര്‍ കേരളയ്ക്ക് സമാനമായി മറ്റ് ചിലര്‍ ഏറ്റെടുത്തു എന്ന് പറഞ്ഞാലും തെറ്റില്ല. ഭരണത്തുടര്‍ച്ച ഒരു ദുരന്തമാണെന്ന് വീണ്ടും ഓര്‍മിപ്പിക്കുകയാണ് ഒരു കൂട്ടര്‍. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദമായപ്പോള്‍ റദ്ദാക്കാനുളള മുഖ്യമന്ത്രിയുടെ തീരുമാനം കളളനെ പിടിച്ചപ്പോള്‍ തൊണ്ടിമുതല്‍ തിരിച്ചു തരുന്നതുപോലെയാണെന്ന് വി 4 കേരള.

കടലിന്റെ മക്കളോടുളള സംസ്ഥാന സര്‍ക്കാരിന്റെ വഞ്ചനയ്‌ക്കെതിരേ വി 4 കേരള കൊച്ചിയില്‍ നടത്തിയ പ്രതിഷേധത്തിലാണ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍ മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരേ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ഇക്കുറിയും വേറിട്ട പ്രതിഷേധവുമായിട്ടാണ് വി 4 കേരള എത്തിയത്. കൊച്ചി തോപ്പുംപടി ഹാര്‍ബര്‍ പാലത്തില്‍ നിന്നും ഡൈവിങ് വിദഗ്ധരെ കായലിലേക്ക് ചാടിപ്പിച്ച് പ്രതിഷേധം നടത്താനായിരുന്നു നീക്കം.

എന്നാല്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് കായലിലേക്ക് ബാനര്‍ താഴ്ത്തി പ്രതിഷേധിച്ച് വി4 കേരള പ്രവര്‍ത്തകര്‍ മടങ്ങി. സ്ത്രീകള്‍ അടക്കമുളളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ രോഷം പ്രതിഫലിക്കുന്ന മുദ്രാവാക്യങ്ങളുമായി പ്രകടനമായിട്ടാണ് വി 4 പ്രവര്‍ത്തകര്‍ ഹാര്‍ബര്‍ പാലത്തിലേക്ക് എത്തിയത്.

കടലിന്റെ മക്കളെ ഗതികേടിലാക്കിയ മേഴ്‌സിക്കുട്ടീ കൊച്ചമ്മേ, മുക്കുവന്റെ കഞ്ഞിച്ചട്ടിയില്‍, കൈയ്യിട്ട് വാരിയ ഹാര്‍ബര്‍ മന്ത്രി ,രാജിവെയ്ക്കൂ പുറത്തുപോകൂ തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു ഉയര്‍ന്നത്. സംസ്ഥാന സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് വിദേശ കോര്‍പ്പറേറ്റുകളാണെന്ന് നിപുണ്‍ ചെറിയാന്‍ ആരോപിച്ചു. നേരത്തെ സ്പ്രിംഗഌ കരാറിലൂടെ കേരളത്തിന്റെ ഡാറ്റ ചോര്‍ത്തിക്കൊടുക്കാന്‍ ശ്രമം നടത്തി. ഇപ്പോള്‍ മത്സ്യമേഖലയിലും ഇതേ ഇടപെടല്‍ നടത്തി. കരാര്‍ പിടിക്കപ്പെട്ടപ്പോള്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് മന്ത്രി പറഞ്ഞത്.

എല്‍ഡിഎഫിനും സിപിഎമ്മിനും ഓര്‍മ്മക്കുറവാണെന്നും നിപുണ്‍ ചെറിയാന്‍ കുറ്റപ്പെടുത്തി. കളളനെ പിടിച്ചപ്പോള്‍ കളളന്‍ തൊണ്ടി മുതല്‍ തിരിച്ചുവരുന്നതുപോലെയാണ് മുഖ്യമന്ത്രി കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചതെന്നും നാട് വിറ്റുകളയാമെന്ന് സിപിഎമ്മും എല്‍ഡിഎഫും കരുതണ്ടെന്നും നിപുണ്‍ ചെറിയാന്‍ പറഞ്ഞു. നേരത്തെ പണി പൂര്‍ത്തിയായിട്ടും ഉദ്ഘാടനം മാസങ്ങളോളം വൈകിപ്പിച്ച വൈറ്റില മേല്‍പ്പാലം സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തുറന്നു കൊടുത്ത് വി 4 കേരള പ്രതിഷേധിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് സുഹൃത്തിന്റെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ച് 25കാരി  (31 minutes ago)

രാജ്യത്ത് ഏറ്റവും കൂടുതല്‍ കുടുംബാധിഷ്ഠിത പരിചരണം ഉറപ്പാക്കിയ സംസ്ഥാനം  (41 minutes ago)

2026ൽ വരാനിരിക്കുന്നത്  (48 minutes ago)

പുതിയ നെയിം ബോർഡ് സ്ഥാപിച്ച് ആർ ശ്രീലേഖ  (1 hour ago)

V V Rajesh വാക്ക് പാലിച്ച് ഗണേഷ് കുമാർ  (1 hour ago)

സ്വര്‍ണ്ണക്കൊള്ള ആളിക്കത്തും!  (1 hour ago)

SABARIMALA ഏപ്രിലിൽ പിണറായി പടിയിറങ്ങും മുമ്പ്  (1 hour ago)

ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം  (3 hours ago)

രണ്ട് ഫയർ യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമം  (3 hours ago)

കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ്... സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി  (4 hours ago)

വയോധികന് ദാരുണാന്ത്യം...  (5 hours ago)

സ്വർണവിലയിൽ വർദ്ധനവ്...  (5 hours ago)

പല ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി  (5 hours ago)

കെഎസ്‌ആർടിസിയുടെ രണ്ടാമത്തെ ഡബിൾഡെക്കർ ബസ്....  (5 hours ago)

ഒരു രാഷ്ട്രീയത്തോടും എതിർപ്പില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ....  (5 hours ago)

Malayali Vartha Recommends