Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

മുഖ്യമന്ത്രിയുടെ തീരുമാനം കളളനെ പിടിച്ചപ്പോള്‍ തൊണ്ടിമുതല്‍ തിരിച്ചു തരുന്നതുപോലെയെന്നാണ് വി 4 കേരള ..ശ്രീധരന്‍ തുടങ്ങിയത് ഏറ്റെടുത്ത് നിപുണ്‍

23 FEBRUARY 2021 02:33 PM IST
മലയാളി വാര്‍ത്ത

ചില പരാമര്‍ശങ്ങള്‍ കാണുമ്പോള്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമ ഓര്‍മവരുന്നു. കാരണം മുഖ്യമന്ത്രിയുടെ തീരുമാനം കളളനെ പിടിച്ചപ്പോള്‍ തൊണ്ടിമുതല്‍ തിരിച്ചു തരുന്നതുപോലെയെന്നാണ് വി 4 കേരള ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഏതായാലും സാക്ഷാല്‍ ഇ ശ്രീധരന്‍ തുടങ്ങിവച്ചത് മറ്റൊരു വഴിയിലൂടെ സജീവമായി കൊണ്ടുപോവുകയാണ് ചിലര്‍.

അതല്ലെങ്കില്‍ വി ഫോര്‍ കേരളയ്ക്ക് സമാനമായി മറ്റ് ചിലര്‍ ഏറ്റെടുത്തു എന്ന് പറഞ്ഞാലും തെറ്റില്ല. ഭരണത്തുടര്‍ച്ച ഒരു ദുരന്തമാണെന്ന് വീണ്ടും ഓര്‍മിപ്പിക്കുകയാണ് ഒരു കൂട്ടര്‍. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദമായപ്പോള്‍ റദ്ദാക്കാനുളള മുഖ്യമന്ത്രിയുടെ തീരുമാനം കളളനെ പിടിച്ചപ്പോള്‍ തൊണ്ടിമുതല്‍ തിരിച്ചു തരുന്നതുപോലെയാണെന്ന് വി 4 കേരള.

കടലിന്റെ മക്കളോടുളള സംസ്ഥാന സര്‍ക്കാരിന്റെ വഞ്ചനയ്‌ക്കെതിരേ വി 4 കേരള കൊച്ചിയില്‍ നടത്തിയ പ്രതിഷേധത്തിലാണ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍ മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരേ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ഇക്കുറിയും വേറിട്ട പ്രതിഷേധവുമായിട്ടാണ് വി 4 കേരള എത്തിയത്. കൊച്ചി തോപ്പുംപടി ഹാര്‍ബര്‍ പാലത്തില്‍ നിന്നും ഡൈവിങ് വിദഗ്ധരെ കായലിലേക്ക് ചാടിപ്പിച്ച് പ്രതിഷേധം നടത്താനായിരുന്നു നീക്കം.

എന്നാല്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് കായലിലേക്ക് ബാനര്‍ താഴ്ത്തി പ്രതിഷേധിച്ച് വി4 കേരള പ്രവര്‍ത്തകര്‍ മടങ്ങി. സ്ത്രീകള്‍ അടക്കമുളളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ രോഷം പ്രതിഫലിക്കുന്ന മുദ്രാവാക്യങ്ങളുമായി പ്രകടനമായിട്ടാണ് വി 4 പ്രവര്‍ത്തകര്‍ ഹാര്‍ബര്‍ പാലത്തിലേക്ക് എത്തിയത്.

കടലിന്റെ മക്കളെ ഗതികേടിലാക്കിയ മേഴ്‌സിക്കുട്ടീ കൊച്ചമ്മേ, മുക്കുവന്റെ കഞ്ഞിച്ചട്ടിയില്‍, കൈയ്യിട്ട് വാരിയ ഹാര്‍ബര്‍ മന്ത്രി ,രാജിവെയ്ക്കൂ പുറത്തുപോകൂ തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു ഉയര്‍ന്നത്. സംസ്ഥാന സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് വിദേശ കോര്‍പ്പറേറ്റുകളാണെന്ന് നിപുണ്‍ ചെറിയാന്‍ ആരോപിച്ചു. നേരത്തെ സ്പ്രിംഗഌ കരാറിലൂടെ കേരളത്തിന്റെ ഡാറ്റ ചോര്‍ത്തിക്കൊടുക്കാന്‍ ശ്രമം നടത്തി. ഇപ്പോള്‍ മത്സ്യമേഖലയിലും ഇതേ ഇടപെടല്‍ നടത്തി. കരാര്‍ പിടിക്കപ്പെട്ടപ്പോള്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് മന്ത്രി പറഞ്ഞത്.

എല്‍ഡിഎഫിനും സിപിഎമ്മിനും ഓര്‍മ്മക്കുറവാണെന്നും നിപുണ്‍ ചെറിയാന്‍ കുറ്റപ്പെടുത്തി. കളളനെ പിടിച്ചപ്പോള്‍ കളളന്‍ തൊണ്ടി മുതല്‍ തിരിച്ചുവരുന്നതുപോലെയാണ് മുഖ്യമന്ത്രി കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചതെന്നും നാട് വിറ്റുകളയാമെന്ന് സിപിഎമ്മും എല്‍ഡിഎഫും കരുതണ്ടെന്നും നിപുണ്‍ ചെറിയാന്‍ പറഞ്ഞു. നേരത്തെ പണി പൂര്‍ത്തിയായിട്ടും ഉദ്ഘാടനം മാസങ്ങളോളം വൈകിപ്പിച്ച വൈറ്റില മേല്‍പ്പാലം സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തുറന്നു കൊടുത്ത് വി 4 കേരള പ്രതിഷേധിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗണേഷ് കുമാറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍; ഗണേഷിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍  (25 minutes ago)

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതില്‍ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയര്‍ വിവി രാജേഷ്  (46 minutes ago)

പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു  (1 hour ago)

മകന്റെ ഭാര്യയെ ആക്രമിച്ച ഭത്തൃപിതാവ് എലിവിഷം കഴിച്ചു ജീവനൊടുക്കി  (1 hour ago)

തരുൺ മൂർത്തി-മോഹൻലാൽ ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്; തുടരും ടീം വീണ്ടും ചിത്രീകരണം ആരംഭിച്ചു!!!  (2 hours ago)

അമ്മയെ കമ്പിപ്പാരകൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ച മകള്‍ പിടിയില്‍  (2 hours ago)

റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബ  (2 hours ago)

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍  (2 hours ago)

പൊലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ചു തകര്‍ത്ത് പോക്‌സോ കേസ് പ്രതി  (3 hours ago)

വിവാഹിതരാകാൻ പരോൾ  (3 hours ago)

ജയിലില്‍ കൊലക്കേസ് പ്രതികളുടെ വിവാഹത്തിന് പരോള്‍ അനുവദിച്ച് കോടതി  (3 hours ago)

റാലിക്കിടെ ചിത്രം ഉയർത്തിപ്പിടിച്ച കുട്ടി  (3 hours ago)

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍  (3 hours ago)

ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മ  (3 hours ago)

കള്ളക്കടലും കടന്ന് ഇനി എന്ത്?  (3 hours ago)

Malayali Vartha Recommends