Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ഇക്കുറി തീ പാറും... തലസ്ഥാനം പിടിക്കാനൊരുങ്ങി അമിത്ഷായുടെ മാസ് പ്ലാന്‍; ഒന്നധ്വാനിച്ചാല്‍ തിരുവനന്തപുരത്ത് നാല് മണ്ഡലങ്ങളില്‍ ബിജെപിക്ക് ഈസിയായി ജയിച്ചു കയറാമെന്ന് വിലയിരുത്തല്‍; പ്രമുഖരെ രംഗത്തിറക്കി കളം നിറയാനുറച്ച് ബിജെപി

27 FEBRUARY 2021 10:32 AM IST
മലയാളി വാര്‍ത്ത

ബിജെപിയെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. തലസ്ഥാനത്ത് ഇതിലും നല്ല അവസരമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ വോട്ടുകളാണ് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നത്.

നല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ഒന്ന് ആഞ്ഞ് പിടിച്ചാല്‍ തലസ്ഥാനം കൂടെ വരുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. സുരേഷ് ഗോപി, കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, കെ സുരേന്ദ്രന്‍, കൃഷ്ണകുമാര്‍ തുടങ്ങി വമ്പന്‍മാര്‍ തലസ്ഥാനത്തുണ്ടാകുമെന്നാണ് സൂചന.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ, തലസ്ഥാന ജില്ല പോരാട്ടച്ചൂടിലേക്ക് കടന്നു കഴിഞ്ഞു. മൂന്ന് മുന്നണികളില്‍ നിന്നും വമ്പന്മാര്‍ ഗോദയിലിറങ്ങുമെന്ന അഭ്യൂഹങ്ങള്‍ സൃഷ്ടിക്കുന്ന ഉദ്വേഗമുനയിലാണ് തലസ്ഥാന മണ്ഡലങ്ങള്‍ പലതും. അതിലേറ്റവും ശ്രദ്ധേയമാവുക നഗരപരിധിയില്‍പ്പെട്ട നാല് മണ്ഡലങ്ങളാവും. ശക്തമായ സാന്നിദ്ധ്യമായ ബി.ജെ.പി, നാലിടത്തും ലക്ഷണമൊത്ത ത്രികോണപ്പോരിന് കളമൊരുക്കും.

വി.ഐ.പി മത്സരത്തിനുള്ള സാദ്ധ്യതകളേറെ പ്രവചിക്കുന്നത് കഴക്കൂട്ടത്ത്. ഇടതുമന്ത്രിസഭയില്‍ തലസ്ഥാനത്തിന്റെ പ്രതിനിധിയായ കടകംപള്ളി സുരേന്ദ്രന്‍ അവിടെ വീണ്ടും മാറ്റുരയ്ക്കുമ്പോള്‍, കേന്ദ്ര സഹമന്ത്രി വി. മുരളീധരന്റെ പേരും ബി.ജെ.പി ഉയര്‍ത്തുന്നു.

കഴിഞ്ഞ തവണ റണ്ണര്‍അപ്പായ മുരളീധരന്‍, ഇക്കുറിയെത്തുന്നെങ്കില്‍ അത് കേന്ദ്രമന്ത്രിയെന്ന വര്‍ദ്ധിത പരിവേഷത്തോടെയാവും. യു.ഡി.എഫില്‍ പല പേരുകളുമുയരുന്നുണ്ട്. ജി. സുബോധന്‍, ടി. ശരത്ചന്ദ്രപ്രസാദ്, എം.എ. വാഹിദ് എന്നിവര്‍ തൊട്ട് ആരോഗ്യസ്ഥിതി അനുവദിക്കുമെങ്കില്‍ സാക്ഷാല്‍ വി.എം. സുധീരന്റെ വരെ പേരുകള്‍ അതിലുണ്ട്.

ബി.ജെ.പിയുടെ കേരളത്തിലെ ഏക സിറ്റിംഗ് എം.എല്‍.എയുള്ള നേമത്ത് ഇക്കുറി അവരുടെ മുന്‍നിര നേതാവ് കുമ്മനം രാജശേഖരനെ കളത്തിലിറക്കാന്‍ സാദ്ധ്യതയേറി. സി.പി.എമ്മില്‍ നിന്ന് വി. ശിവന്‍കുട്ടിയുടേതും ടി.എന്‍. സീമയുടേതുമടക്കം പേരുകളുയരുന്നു. കോണ്‍ഗ്രസില്‍ മുന്‍ സ്പീക്കര്‍ എന്‍. ശക്തന്‍ തൊട്ട് സുഭാഷ് ചന്ദ്രബോസ് വരെയുള്ള പേരുകളാണ് ചര്‍ച്ചയില്‍.

വട്ടിയൂര്‍ക്കാവില്‍ സി.പി.എമ്മിന്റെ മേയര്‍ ബ്രോ വി.കെ. പ്രശാന്തിനെ പിടിച്ചുകെട്ടാന്‍ മുന്‍ അംബാസഡര്‍ വേണുരാജാമണിയെ കോണ്‍ഗ്രസ് ഇറക്കുമെന്ന അഭ്യൂഹം ശക്തം. ബി.ജെ.പിയില്‍ ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിന്റേതുള്‍പ്പെടെ പേരുകളുയരുന്നു.

തിരുവനന്തപുരത്ത് വി.എസ്. ശിവകുമാര്‍ തന്നെ വീണ്ടും കോണ്‍ഗ്രസിനായി എത്തുമെന്നാണ് സൂചനകള്‍. അപ്രതീക്ഷിതമായി മാറ്റിയാല്‍, മണക്കാട് സുരേഷ് ഉള്‍പ്പെടെയുള്ളവരുടെ പേരുകളുയരുന്നു. ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് സി.പി.എം ഏറ്റെടുത്താല്‍ അഡ്വ. സുന്ദര്‍, ടി.എന്‍. സീമ തുടങ്ങിയ പേരുകളാണ് വരുന്നത്. കഴിഞ്ഞ തവണ ശ്രീശാന്തിനെയിറക്കിയ ബി.ജെ.പി ഇക്കുറി സുരേഷ്‌ഗോപിയെ ഇറക്കുമെന്ന കഥകളും പ്രചരിക്കുന്നു.

ജില്ലയില്‍ ആകെ 14 മണ്ഡലങ്ങളാണുള്ളത്. 2016ലെ തെരഞ്ഞെടുപ്പില്‍ ചെറിയ ഭൂരിപക്ഷമുള്ള മണ്ഡലങ്ങള്‍ പിടിച്ചെടുക്കാമെന്നാണ് എതിര്‍ മുന്നണികള്‍ കരുതുന്നത്. വര്‍ക്കല വി. ജോയി (സി.പി.എം) ഭൂരിപക്ഷം 2386, നെടുമങ്ങാട് സി. ദിവാകരന്‍ (സി.പി.ഐ) ഭൂരിപക്ഷം 3621, വാമനപുരം ഡി.കെ. മുരളി (സി.പി.എം) ഭൂരിപക്ഷം 9596, കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രന്‍ (സി.പി.എം) ഭൂരിപക്ഷം 7347, വട്ടിയൂര്‍ക്കാവ് കെ. മുരളീധരന്‍ (കോണ്‍ഗ്രസ്) ഭൂരിപക്ഷം 7622, നേമം ഒ. രാജഗോപാല്‍ (ബി.ജെ.പി) ഭൂരിപക്ഷം 8671, കാട്ടാക്കട ഐ.ബി. സതീഷ് (സി.പി.എം) ഭൂരിപക്ഷം ഭൂരിപക്ഷം 849, കോവളം എം. വിന്‍സന്റ് (കോണ്‍ഗ്രസ്) ഭൂരിപക്ഷം 2615 , നെയ്യാറ്റിന്‍കര കെ. ആന്‍സലന്‍ (സി.പി.എം) ഭൂരിപക്ഷം 9543, 2019ല്‍ വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ വി.കെ. പ്രശാന്ത് (സി.പി.എം) വിജയിച്ചു. ഭൂരിപക്ഷം 14,465. മുഖ്യ എതിരാളി കെ. മോഹന്‍ കുമാര്‍ (കോണ്‍ഗ്രസ്). ഈയൊരു ചെറിയ ഭൂരിപക്ഷമാണ് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നത്. വലിയ സ്ഥാനാര്‍ത്ഥികളെ ഇറക്കി ചലനം ഉണ്ടാക്കിയാല്‍ ആകെ ഫലം മാറുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (4 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (5 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (5 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (6 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (7 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (8 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (8 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (8 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (8 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (9 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (9 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (9 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (9 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (9 hours ago)

Malayali Vartha Recommends