Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

ഇക്കുറി തീ പാറും... തലസ്ഥാനം പിടിക്കാനൊരുങ്ങി അമിത്ഷായുടെ മാസ് പ്ലാന്‍; ഒന്നധ്വാനിച്ചാല്‍ തിരുവനന്തപുരത്ത് നാല് മണ്ഡലങ്ങളില്‍ ബിജെപിക്ക് ഈസിയായി ജയിച്ചു കയറാമെന്ന് വിലയിരുത്തല്‍; പ്രമുഖരെ രംഗത്തിറക്കി കളം നിറയാനുറച്ച് ബിജെപി

27 FEBRUARY 2021 10:32 AM IST
മലയാളി വാര്‍ത്ത

ബിജെപിയെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. തലസ്ഥാനത്ത് ഇതിലും നല്ല അവസരമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ വോട്ടുകളാണ് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നത്.

നല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ഒന്ന് ആഞ്ഞ് പിടിച്ചാല്‍ തലസ്ഥാനം കൂടെ വരുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. സുരേഷ് ഗോപി, കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, കെ സുരേന്ദ്രന്‍, കൃഷ്ണകുമാര്‍ തുടങ്ങി വമ്പന്‍മാര്‍ തലസ്ഥാനത്തുണ്ടാകുമെന്നാണ് സൂചന.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ, തലസ്ഥാന ജില്ല പോരാട്ടച്ചൂടിലേക്ക് കടന്നു കഴിഞ്ഞു. മൂന്ന് മുന്നണികളില്‍ നിന്നും വമ്പന്മാര്‍ ഗോദയിലിറങ്ങുമെന്ന അഭ്യൂഹങ്ങള്‍ സൃഷ്ടിക്കുന്ന ഉദ്വേഗമുനയിലാണ് തലസ്ഥാന മണ്ഡലങ്ങള്‍ പലതും. അതിലേറ്റവും ശ്രദ്ധേയമാവുക നഗരപരിധിയില്‍പ്പെട്ട നാല് മണ്ഡലങ്ങളാവും. ശക്തമായ സാന്നിദ്ധ്യമായ ബി.ജെ.പി, നാലിടത്തും ലക്ഷണമൊത്ത ത്രികോണപ്പോരിന് കളമൊരുക്കും.

വി.ഐ.പി മത്സരത്തിനുള്ള സാദ്ധ്യതകളേറെ പ്രവചിക്കുന്നത് കഴക്കൂട്ടത്ത്. ഇടതുമന്ത്രിസഭയില്‍ തലസ്ഥാനത്തിന്റെ പ്രതിനിധിയായ കടകംപള്ളി സുരേന്ദ്രന്‍ അവിടെ വീണ്ടും മാറ്റുരയ്ക്കുമ്പോള്‍, കേന്ദ്ര സഹമന്ത്രി വി. മുരളീധരന്റെ പേരും ബി.ജെ.പി ഉയര്‍ത്തുന്നു.

കഴിഞ്ഞ തവണ റണ്ണര്‍അപ്പായ മുരളീധരന്‍, ഇക്കുറിയെത്തുന്നെങ്കില്‍ അത് കേന്ദ്രമന്ത്രിയെന്ന വര്‍ദ്ധിത പരിവേഷത്തോടെയാവും. യു.ഡി.എഫില്‍ പല പേരുകളുമുയരുന്നുണ്ട്. ജി. സുബോധന്‍, ടി. ശരത്ചന്ദ്രപ്രസാദ്, എം.എ. വാഹിദ് എന്നിവര്‍ തൊട്ട് ആരോഗ്യസ്ഥിതി അനുവദിക്കുമെങ്കില്‍ സാക്ഷാല്‍ വി.എം. സുധീരന്റെ വരെ പേരുകള്‍ അതിലുണ്ട്.

ബി.ജെ.പിയുടെ കേരളത്തിലെ ഏക സിറ്റിംഗ് എം.എല്‍.എയുള്ള നേമത്ത് ഇക്കുറി അവരുടെ മുന്‍നിര നേതാവ് കുമ്മനം രാജശേഖരനെ കളത്തിലിറക്കാന്‍ സാദ്ധ്യതയേറി. സി.പി.എമ്മില്‍ നിന്ന് വി. ശിവന്‍കുട്ടിയുടേതും ടി.എന്‍. സീമയുടേതുമടക്കം പേരുകളുയരുന്നു. കോണ്‍ഗ്രസില്‍ മുന്‍ സ്പീക്കര്‍ എന്‍. ശക്തന്‍ തൊട്ട് സുഭാഷ് ചന്ദ്രബോസ് വരെയുള്ള പേരുകളാണ് ചര്‍ച്ചയില്‍.

വട്ടിയൂര്‍ക്കാവില്‍ സി.പി.എമ്മിന്റെ മേയര്‍ ബ്രോ വി.കെ. പ്രശാന്തിനെ പിടിച്ചുകെട്ടാന്‍ മുന്‍ അംബാസഡര്‍ വേണുരാജാമണിയെ കോണ്‍ഗ്രസ് ഇറക്കുമെന്ന അഭ്യൂഹം ശക്തം. ബി.ജെ.പിയില്‍ ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിന്റേതുള്‍പ്പെടെ പേരുകളുയരുന്നു.

തിരുവനന്തപുരത്ത് വി.എസ്. ശിവകുമാര്‍ തന്നെ വീണ്ടും കോണ്‍ഗ്രസിനായി എത്തുമെന്നാണ് സൂചനകള്‍. അപ്രതീക്ഷിതമായി മാറ്റിയാല്‍, മണക്കാട് സുരേഷ് ഉള്‍പ്പെടെയുള്ളവരുടെ പേരുകളുയരുന്നു. ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് സി.പി.എം ഏറ്റെടുത്താല്‍ അഡ്വ. സുന്ദര്‍, ടി.എന്‍. സീമ തുടങ്ങിയ പേരുകളാണ് വരുന്നത്. കഴിഞ്ഞ തവണ ശ്രീശാന്തിനെയിറക്കിയ ബി.ജെ.പി ഇക്കുറി സുരേഷ്‌ഗോപിയെ ഇറക്കുമെന്ന കഥകളും പ്രചരിക്കുന്നു.

ജില്ലയില്‍ ആകെ 14 മണ്ഡലങ്ങളാണുള്ളത്. 2016ലെ തെരഞ്ഞെടുപ്പില്‍ ചെറിയ ഭൂരിപക്ഷമുള്ള മണ്ഡലങ്ങള്‍ പിടിച്ചെടുക്കാമെന്നാണ് എതിര്‍ മുന്നണികള്‍ കരുതുന്നത്. വര്‍ക്കല വി. ജോയി (സി.പി.എം) ഭൂരിപക്ഷം 2386, നെടുമങ്ങാട് സി. ദിവാകരന്‍ (സി.പി.ഐ) ഭൂരിപക്ഷം 3621, വാമനപുരം ഡി.കെ. മുരളി (സി.പി.എം) ഭൂരിപക്ഷം 9596, കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രന്‍ (സി.പി.എം) ഭൂരിപക്ഷം 7347, വട്ടിയൂര്‍ക്കാവ് കെ. മുരളീധരന്‍ (കോണ്‍ഗ്രസ്) ഭൂരിപക്ഷം 7622, നേമം ഒ. രാജഗോപാല്‍ (ബി.ജെ.പി) ഭൂരിപക്ഷം 8671, കാട്ടാക്കട ഐ.ബി. സതീഷ് (സി.പി.എം) ഭൂരിപക്ഷം ഭൂരിപക്ഷം 849, കോവളം എം. വിന്‍സന്റ് (കോണ്‍ഗ്രസ്) ഭൂരിപക്ഷം 2615 , നെയ്യാറ്റിന്‍കര കെ. ആന്‍സലന്‍ (സി.പി.എം) ഭൂരിപക്ഷം 9543, 2019ല്‍ വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ വി.കെ. പ്രശാന്ത് (സി.പി.എം) വിജയിച്ചു. ഭൂരിപക്ഷം 14,465. മുഖ്യ എതിരാളി കെ. മോഹന്‍ കുമാര്‍ (കോണ്‍ഗ്രസ്). ഈയൊരു ചെറിയ ഭൂരിപക്ഷമാണ് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നത്. വലിയ സ്ഥാനാര്‍ത്ഥികളെ ഇറക്കി ചലനം ഉണ്ടാക്കിയാല്‍ ആകെ ഫലം മാറുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (3 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (3 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (3 hours ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (3 hours ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (4 hours ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (4 hours ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (4 hours ago)

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (4 hours ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (5 hours ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (5 hours ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 19കാരന്‍ അറസ്റ്റില്‍  (5 hours ago)

ഇന്‍ഡോറില്‍ മലിനജലം കുടിച്ചുണ്ടായ മരണത്തില്‍ നടപടിയുമായി മധ്യപ്രദേശ്  (6 hours ago)

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ നരഹത്യാ വകുപ്പ് കൂടി ചുമത്തി പൊലീസ്  (6 hours ago)

പ്രണയിച്ച് കല്യാണം കഴിച്ച യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം  (6 hours ago)

വെര്‍ച്വല്‍ അറസ്റ്റിലായിരുന്ന 74 കാരന്‍ രക്ഷപ്പെട്ടത് ബാങ്ക് മാനേജര്‍ക്ക് തോന്നിയ സംശയം  (6 hours ago)

Malayali Vartha Recommends