ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച കരാറിൽ പ്രതിഷേധിച്ച് തീരദേശ ഹർത്താൽ... രാവിലെ 6 മുതൽ വൈകിട്ട് 6 വരെ... ഹർത്താൽ കടലോരത്തെയും കായലോരത്തെയും ഒരുപോലെ ബാധിക്കും...

വിദേശ കമ്പനിയുമായി ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച് ധാരണയിലെത്തിയ പിണറായി സർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മത്സ്യമേഖല സംയുക്ത സമിതി ആഹ്വാനം ചെയ്ത തീരദേശ ഹർത്താൽ ഇന്ന്.
നീക്കത്തിൽ പ്രതിഷേധിച്ച് മൽസ്യമേഖല സംരക്ഷണ സമിതി പ്രഖ്യാപിച്ച തീരദേശ ഹർത്താൽ ഇന്ന് ആരംഭിച്ചു. ധീവരസഭ ആഹ്വാനം ചെയ്ത ഹർത്താൽ കടലോരത്തും കായലോരത്തും ബാധിക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.
തീരദേശത്തെ ഫിഷ്‍ലാൻഡിങ് സെന്ററുകളും ഹാർബറുകളും അടച്ചിട്ടും ബോട്ടുകൾ കടലിൽ ഇറക്കാതെയുമാണ് ഹർത്താൽ നടത്തുന്നത്.
ആഴക്കടൽ മൽസ്യബന്ധനവുമായി ബന്ധപ്പെട്ട കരാർ റദ്ദാക്കിയതിന്റെ ഔദ്യോഗിക രേഖകൾ പുറത്തുവിടാത്തതിലും, സ്വകാര്യ കമ്പനിക്ക് നൽകിയ ഭൂമി തിരിച്ചെടുക്കാത്തതിലും പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നത്.
നീലേശ്വരം മുതൽ കൊല്ലം വരെയുള്ള തീരമേഖലയിൽ മൽസ്യമേഖല സംരക്ഷണ സമിതി സംയുക്തമായി പ്രഖ്യാപിച്ച ഹർത്താലിൽ നിന്ന് മൂന്ന് സംഘടനകൾ പിൻമാറിയിരുന്നു.
ഹർത്താൽ അവഗണിച്ച് കടലിൽ പോയി മടങ്ങിയെത്തിയ തൊഴിലാളികളും മത്സ്യ തൊഴിലാളി കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കൊല്ലം വാടി ഹാർബറിൽ വാക്കേറ്റവും ഉണ്ടായിരുന്നു.
സമരവുമായി സഹകരിക്കാത്ത തൊഴിലാളികളെ ഹാർബറിൽ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ചായിരുന്നു തർക്കം നിലനിന്നത്. ഇരു വിഭാഗങ്ങളെയും പൊലീസ് എത്തിയ ശേഷമാണ് പറഞ്ഞു വിട്ടത്.
യുഡിഎഫ് അനുകൂല മത്സ്യത്തൊഴിലാളി സംഘടനകളും സിഐടിയു, എഐടിയുസി, ബിഎംഎസ് ഒഴികെയുള്ള മറ്റ് മത്സ്യത്തൊഴിലാളി സംഘടനകളും ഉൾപ്പെടെ 22 സംഘടനകൾ ചേർന്ന മത്സ്യ മേഖല സംയുക്ത സമിതി ആണ് ഹർത്താൽ നടത്തുന്നത്.
ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷനും ഹർത്താലിനെ പിന്തുണയ്ക്കുന്നുണ്ട്. ജില്ലയിലെ കടൽ തീരവും തീരദേശ റോഡും ഉൾപ്പെടുന്ന മത്സ്യബന്ധന മേഖലയെ ഒന്നടങ്കം ഹർത്താൽ ബാധിക്കുമെന്നു മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് അറിയിച്ചു.
https://www.facebook.com/Malayalivartha
























