Widgets Magazine
23
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇംഗ്ലണ്ട് യാത്രകളിൽ പത്മകുമാറും പോയിരുന്നോ...? ആറന്മുളയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ അന്വേഷണ സംഘം പാസ്പോർട്ടും, പത്മകുമാറിന്റെയും ഭാര്യയുടെയും ആദായനികുതി വിവരങ്ങളും പിടിച്ചെടുത്തു: ഇരുവരുടെയും ആസ്തികളിലും അന്വേഷണം...


കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി: സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു: 5 ജില്ലകളിൽ യെല്ലോ അലെർട്: തിരുവനന്തപുരത്തും, കൊല്ലത്തും ഓറഞ്ച് അലെർട്...


കെ. പി. ശങ്കരദാസിനെയും, എൻ. വിജയകുമാറിനെയും വീണ്ടും ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം: ശങ്കരദാസിനെ മാപ്പ് സാക്ഷിയാക്കും: വാസുവും മാപ്പു സാക്ഷിയാകന്‍ സമ്മതിച്ചേക്കുമെന്നും സൂചന: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുള്ള നിരവധി ഉന്നതരുടെ പേരുകള്‍ പത്മകുമാര്‍ വെളിപ്പെടുത്തി: മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ SIT ചോദ്യം ചെയ്തേയ്ക്കും.! പൂജയുടെ ഭാഗമായ നടന്‍ ജയറാം അടക്കമുള്ളവരുടെയും മൊഴി രേഖപ്പെടുത്തും...


ജയറാമിന്‍റെ മൊഴിയെടുക്കും... ശബരിമല സ്വർണ്ണക്കൊള്ളയില്‍ കൂടുതല്‍ പേര്‍ കുടുങ്ങാന്‍ സാധ്യത, പത്മകുമാറിൻറെ വീട്ടിൽ നിന്ന് സാമ്പത്തിക ഇടപാട് രേഖകൾ പിടിച്ചെടുത്തു


ജി20 ഉച്ചകോടി: മൂന്ന് ഭൂഖണ്ഡങ്ങളിലുമുള്ള ജനാധിപത്യ ശക്തികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതാകും ഈ സംരംഭം... ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് മോദി

മരണാനന്തര ചടങ്ങിൽ മുൻപന്തിയിൽ, വെട്ടിനുറുക്കിയിട്ടും കൂസലില്ല, സി സി ടി വി യിൽ കൊലപാതകിയെ കണ്ടവർ അന്ധാളിച്ചു; ഇലന്തൂരിലെ ഓട്ടോഡ്രൈവറുടെ കൊലപാതകം ഏഴുപേർ അറസ്റ്റിൽ

01 MARCH 2021 02:33 PM IST
മലയാളി വാര്‍ത്ത

More Stories...

ഐഐഎസ്എഫ് 2025: ബ്രിക്-ആര്‍ജിസിബി യില്‍ കര്‍ട്ടന്‍ റെയ്സര്‍ പരിപാടി സംഘടിപ്പിച്ചു...

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇംഗ്ലണ്ട് യാത്രകളിൽ പത്മകുമാറും പോയിരുന്നോ...? ആറന്മുളയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ അന്വേഷണ സംഘം പാസ്പോർട്ടും, പത്മകുമാറിന്റെയും ഭാര്യയുടെയും ആദായനികുതി വിവരങ്ങളും പിടിച്ചെടുത്തു: ഇരുവരുടെയും ആസ്തികളിലും അന്വേഷണം...

കെ. പി. ശങ്കരദാസിനെയും, എൻ. വിജയകുമാറിനെയും വീണ്ടും ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം: ശങ്കരദാസിനെ മാപ്പ് സാക്ഷിയാക്കും: വാസുവും മാപ്പു സാക്ഷിയാകന്‍ സമ്മതിച്ചേക്കുമെന്നും സൂചന: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുള്ള നിരവധി ഉന്നതരുടെ പേരുകള്‍ പത്മകുമാര്‍ വെളിപ്പെടുത്തി: മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ SIT ചോദ്യം ചെയ്തേയ്ക്കും.! പൂജയുടെ ഭാഗമായ നടന്‍ ജയറാം അടക്കമുള്ളവരുടെയും മൊഴി രേഖപ്പെടുത്തും...

ഒരാഴ്ചക്കിടെ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായ വീട്ടമ്മ മരിച്ചു...

പാലക്കാട് തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസിൽ സിപിഎം പ്രവർത്തകൻ തൂങ്ങിമരിച്ചു..

ഇലന്തൂരില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ വെട്ടേറ്റു മരിച്ച സംഭവത്തിൽ ഒടുവിൽ ക്ലൈമാസ്. മകന്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റിലായിരിക്കുന്നു. ഇലന്തൂര്‍ ഈസ്റ്റ് ഭഗവതിക്കുന്ന് ക്ഷേത്രത്തിന് സമീപം പൂവപ്പള്ളില്‍ കിഴക്കേഭാഗത്ത് ഏബ്രഹാം കെ. ഇട്ടി കൊല്ലപ്പെട്ട കേസില്‍ മകന്‍ റെബിന്‍ , ബന്ധുവായ പ്രകാശ്, ഷാജി , രാജന്‍, സുജിത്, അച്ചു വര്‍ഗീസ് എന്നിവരാണ് അറസ്റ്റിലായത്. പത്തനംതിട്ട, ഇലവുംതിട്ട എസ്.എച്ച്.ഒമാരുടെ സംയുക്ത നീക്കത്തിനൊടുവിലാണ് പ്രതികള്‍ അറസ്റ്റിലായത്.

വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് വീടിനുള്ളില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കൊച്ചുമോനെ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി കൊച്ചുമോനും കൂട്ടുകാരും വീട്ടിനുള്ളില്‍ മദ്യപിച്ചിരുന്നതായിപോലീസിന് വിവരം ലഭിച്ചിരുന്നു. അവരെ കേന്ദ്രീകരിച്ചാണ് ആദ്യം അന്വേഷണം മുന്നോട്ടു പോയത്. പിന്നീടാണ് മകനിലേക്കും ബന്ധുക്കളിലേക്കുമെത്തിയത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി കൊച്ചുമോന്‍ ഇവിടെ തനിച്ചാണ് താമസിച്ചിരുന്നത്. മദ്യപിച്ചെത്തി പതിവായി ഉപദ്രവിക്കുന്നതിനാല്‍ ഭാര്യ ആശയും മക്കളായ റെബിനും രേഷ്മയും വീടു വിട്ടു പോയിരുന്നു. റെബിന്‍ ബി ടെക് വിദ്യാര്‍ഥിയാണ്. ആദ്യം കുടുംബവീടായ തണ്ണിത്തോട്ടിലാണ് ആശയും മക്കളും താമസിച്ചിരുന്നത്. പിന്നീട് ചെങ്ങന്നൂരിലുള്ള സഹോദരിയുടെ വീട്ടിലാക്കി താമസം. ജീവനാംശത്തിനായി കോടതിയെ സമീപിച്ച ആശയ്ക്ക് ഇട്ടിയുടെ വീട്ടില്‍ താമസിക്കാന്‍ അനുവാദം ലഭിച്ചിരുന്നു. ഇതിന് മുന്നോടിയായി പിതാവിനോട് സംസാരിക്കാന്‍ കൂട്ടുകാരെയും ബന്ധുവിനെയും കൂട്ടി വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെ റെബിന്‍ എത്തി. മദ്യലഹരിയിലായിരുന്ന കൊച്ചുമോനുമായി സംസാരിച്ച് മുഷിഞ്ഞപ്പോള്‍ സംഘര്‍ഷവും ബലപ്രയോഗവുമുണ്ടായി. ഇതിനിടെ തലയ്ക്ക് പിന്നിലേറ്റ മുറിവില്‍ നിന്ന് ചോര വാര്‍ന്നായിരുന്നു കൊച്ചുമോന്റെ മരണം.


തൊട്ടടുത്ത വീട്ടിലെ സി സി ടി വി യിൽ പതിഞ്ഞ ദൃശ്യങ്ങളാണ് അന്വേഷണത്തിന് വഴിത്തിരിവായത്. കൊലപാതകം കഴിഞ്ഞതിന് ശേഷം കൈകാലുകൾ കഴുകുന്നതിന്റെ ദൃശ്യങ്ങൾ സിസി ടി വിയിൽ പതിയുകയായിരുന്നു.യാതൊരു സംശയവും തോന്നാത്ത വിധത്തിൽ അച്ഛന്റെ മരണാന്തര ചടങ്ങിൽ മകൻ മുന്നിൽ തന്നെയുണ്ടായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് കിട്ടിയ ചെരുപ്പും വിരലടയാളവും പോലീസ് നായ പോയ വഴിയുമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. പിടിയിലായവർ സ്ഥലത്ത് എത്തിയിരുന്നതായി മൊബൈൽ ടവർ ലൊക്കേഷനിൽ നിന്ന് തെളിഞ്ഞു. വീട്ടിൽക്കണ്ട കാല്പാടുകളും വിരലടയാളങ്ങളും ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളും പ്രതികളെ കണ്ടെത്തുന്നതിന് സഹായകമായി. ഇന്നലെ ഉച്ചയോടെ ഇവരെ കസ്റ്റഡിയിൽ എടുക്കുകയും വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു . തെളിവെടുപ്പിന് ഇന്ന് കൊണ്ട് വരും


തൊട്ടടുത്ത് കിണര്‍ പണിക്കായി ഉപയോഗിക്കുന്ന മോട്ടോര്‍ എബ്രഹാമിന്റെ വീട്ടിലാണ് വെയ്ക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഇത് എടുക്കാനെത്തിയ തൊഴിലാളി, എബ്രഹാമിനെ അന്വേഷിച്ചെങ്കിലും കണ്ടില്ല. വീടിന് പുറത്തേക്കുള്ള ബള്‍ബുകള്‍ ഓഫ് ചെയ്യാഞ്ഞത് സംശയത്തിനിടയാക്കി. മുന്നിലത്തെ വാതില്‍ ചാരിയ നിലയിലായിരുന്നു. എബ്രഹാം ഉപയോഗിക്കുന്ന മുറി പൂട്ടിക്കിടന്നു. വീടിനുള്ളില്‍ പലയിടത്തും ചോരപ്പാടുകള്‍ കണ്ടു. ജനലിലൂടെ നോക്കുമ്പോഴാണ് അടുക്കളഭാഗത്ത് ചോരയില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടത്. തലയ്ക്കും കഴുത്തിനു വെട്ടേറ്റ പാടുണ്ട്. അടിവസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്. മുറികളിലെ ചോരപ്പാടുകളാണ് ഏറെ നിര്‍ണായകമായിരിക്കുന്നത് . മൃതദേഹം കിടന്ന അടുക്കള മുതല്‍ സിറ്റൗട്ടില്‍ വരെ പലയിടത്തായി ചോരപ്പാടുകളുണ്ട്. ഇതില്‍ ഒന്നുരണ്ടിടത്ത് കാല്‍പ്പാടുകളും പതിഞ്ഞിട്ടുണ്ട്. കൂടാതെ മൃതദേഹത്തിനരികില്‍നിന്ന് കിട്ടിയ വെട്ടുകത്തിയും കണ്ടെത്തി . ഇതിന്റെ പിത്തളപ്പിടി ഊരിമാറിയ നിലയിലാണ്. മുറ്റത്ത് കിടന്ന ചെരുപ്പില്‍ മണംപിടിച്ച പോലീസ് നായ സമീപത്തെ പണി നടക്കുന്ന വീടിന്റെ പരിസരത്താണ് ഓട്ടം അവസാനിപ്പിച്ചത്.

ജില്ലാ സ്പെഷൽബ്രാഞ്ച് ഡിവൈ.എസ്‌പി എംകെ സുൾഫിക്കർ, പത്തനംതിട്ട ഡിവൈ എസ്‌പി എ പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ ബിനീഷ് ലാൽ, രാജേഷ്, മനോജ്, എസ്ഐ മാരായ സഞ്ജു ജോസഫ്, ബിജു കുമാർ, വിദ്യാധിരാജ, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ റാഫി, വിത്സൺ, അജികുമാർ സുജിത്, മിഥുൻ ജോസ്, ബിനു, ശ്രീരാജ്, ജയകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവം 2025: എന്‍ട്രികള്‍ ക്ഷണിക്കുന്നു...  (51 minutes ago)

ഭാവി തൊഴില്‍ രംഗത്ത് മനുഷ്യ-എഐ കൂട്ടുകെട്ട്: ടെക്നോപാര്‍ക്കില്‍: 'എലിവേറ്റ് 25' ഏകദിന കോണ്‍ക്ലേവ് സംഘടിപ്പിച്ചു...  (58 minutes ago)

മത്സരം തീപാറും, കാലിക്കറ്റ് എഫ്സി മലപ്പുറത്തെ നേരിടും...  (1 hour ago)

ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (1 hour ago)

ഐഐഎസ്എഫ് 2025: ബ്രിക്-ആര്‍ജിസിബി യില്‍ കര്‍ട്ടന്‍ റെയ്സര്‍ പരിപാടി സംഘടിപ്പിച്ചു...  (1 hour ago)

മേഘാലയ ചെറി ബ്ലോസം ഫെസ്റ്റിവൽ സമാപിച്ചു...  (1 hour ago)

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇംഗ്ലണ്ട് യാത്രകളിൽ പത്മകുമാറും പോയിരുന്നോ...? ആറന്മുളയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ അന്വേഷണ സംഘം പാസ്പോർട്ടും, പത്മകുമാറിന്റെയും ഭാര്യയുടെയും ആദായനികുതി വിവരങ്ങളും പിടിച്ചെടുത്തു  (1 hour ago)

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി: സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു: 5 ജില്ലകളിൽ യെല്ലോ അലെർട്: തിരുവനന്തപുരത്തും, കൊല്ലത്തും ഓറഞ്  (2 hours ago)

നുമെറോസ് ‘എൻ-ഫസ്റ്റ്’ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ...  (2 hours ago)

കെ. പി. ശങ്കരദാസിനെയും, എൻ. വിജയകുമാറിനെയും വീണ്ടും ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം: ശങ്കരദാസിനെ മാപ്പ് സാക്ഷിയാക്കും: വാസുവും മാപ്പു സാക്ഷിയാകന്‍ സമ്മതിച്ചേക്കുമെന്നും സൂചന  (2 hours ago)

ഉഗ്ര സ്ഫോടന ശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ  (2 hours ago)

രാവിലെ പത്തു മണിക്ക് കുടുംബ ശ്മശാനത്തിൽ പൂർണ ബഹുമതികളോടെയായിരുന്നു സംസ്കാരം  (2 hours ago)

സ‍ൗദി അറേബ്യയിലെ ചെങ്കടൽ മ്യൂസിയം ഡിസംബർ ആറിന്  (3 hours ago)

രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായ വീട്ടമ്മ മരിച്ചു...  (3 hours ago)

സിപിഎം പ്രവർത്തകൻ തൂങ്ങിമരിച്ചു..  (4 hours ago)

Malayali Vartha Recommends