Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചരിത്രം തിരുത്തിക്കുറിക്കുകയാണ് കേരളത്തില്‍ മോദിയും ടീമും...ബിഷപ്പുമാര്‍ ആര്‍എസ്എസ് കാര്യാലയത്തില്‍... പണ്ട് ഗുജറാത്തില്‍ പരീക്ഷിച്ച് പരാജയപ്പെട്ട് പിന്നീട് പരീക്ഷിച്ച് വിജയിച്ച് അതേ ഫോര്‍മുലയുമായി കളത്തിലിറങ്ങിയിരിക്കുകയാണ് ബി.ജെ.പി. അതുമല്ല ബി.ജെ.പിയില്‍ നിന്നു മാത്രമാണോ നീതിയെന്ന ചിന്തയുമായി ബിഷപുമാര്‍ കൂട്ടത്തോടെ ഇറങ്ങിയിരിക്കുകയാണോ ?

04 MARCH 2021 03:32 PM IST
മലയാളി വാര്‍ത്ത

ചരിത്രം തിരുത്തിക്കുറിക്കുകയാണ് കേരളത്തില്‍ മോദിയും ടീമും. ബിഷപ്പുമാര്‍ ആര്‍എസ്എസ് കാര്യാലയത്തില്‍. പണ്ട് ഗുജറാത്തില്‍ പരീക്ഷിച്ച് പരാജയപ്പെട്ട് പിന്നീട് പരീക്ഷിച്ച് വിജയിച്ച് അതേ ഫോര്‍മുലയുമായി കളത്തിലിറങ്ങിയിരിക്കുകയാണ് ബി.ജെ.പി. അതുമല്ല ബി.ജെ.പിയില്‍ നിന്നു മാത്രമാണോ നീതിയെന്ന ചിന്തയുമായി ബിഷപുമാര്‍ കൂട്ടത്തോടെ ഇറങ്ങിയിരിക്കുകയാണോ ?

അയോധ്യയിലെ കോടികള്‍ ചുമ്മാതല്ല. രാമക്ഷേത്രം നിര്‍മിക്കാന്‍ പണമിറക്കിയവരുടെ പട്ടിക പരിശോധിച്ചാല്‍ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ക്രിസ്ത്യന്‍ സഭകളായിരിക്കും ഒരു പക്ഷെ. കാരണം ലൗജിഹാദ് ഒരു വശത്ത്, ഹഗിയ സോഫിയ വിവാദം മറുവശത്ത് ഇതിനിടയില്‍ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ചില വിഷയങ്ങളില്‍ ക്രിസ്ത്യാനികളോടുളള നിലപാട് അങ്ങനെ എല്ലാ അതൃത്പിയും മറനീക്കി പുറത്ത് വന്നിരിക്കുകയാണ്.

അതുകൊണ്ട് തന്നെ ഇനി വേണമെങ്കില്‍ കേരളത്തില്‍ ഒരു രാമക്ഷേത്രം നിര്‍മിച്ചാലും അല്‍ഭുതപ്പെടാനില്ല. ഗീവര്‍ഗീസ് മാര്‍ ലൂലിയോസും ഓര്‍ത്തഡോക്‌സ് സഭയും മന്‍മോഹന്‍ വൈദിയും മോദിക്കൊപ്പമാണ് എന്ന് കേരളം ഏറെക്കുറെ ഉറപ്പിച്ചു. കാരണം ബിഷപ്പുമാര്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ എത്തിയിരിക്കുകയാണ്. അതും ഓര്‍ത്തഡോക്സ് ബിഷപ്പുമാര്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ ചര്‍ച്ച.

ക്രൈസ്തവ വോട്ടുകള്‍ ബി.ജെ.പിക്കാണോ എന്നത് ഇനി കണ്ടറിഞ്ഞാല്‍ മതി. സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ നിര്‍ണായക നീക്കം നടത്തി ആര്‍എസ്എസ്. ഒര്‍ത്തഡോക്സ് സഭ മെത്രാപോലിത്തമാര്‍ ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തി. കേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍ അടുപ്പിക്കണമെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് ആര്‍എസ്എസ് നേതൃത്വത്തിന്റെ കൂടിക്കാഴ്ച.

ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി മോഹന്‍ വൈദ്യയുമായാണ് സഭ മെത്രാപ്പോലിത്തമാര്‍ കൂടിക്കാഴ്ച നടത്തിയത്. കൊച്ചിയിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയില്‍ രണ്ട് ബിഷപ്പുമാരാണ് പങ്കെടുത്തത്.

അഹമ്മദാബാദ് ഭദ്രാസനത്തിന്റെ ചുമതലയുള്ള ഗീവര്‍ഗീസ് മാര്‍ യൂലിയോസും കൊച്ചി ഭദ്രാസനത്തിന്റെ ചുമതലയുള്ള ബിഷപ്പുമാരാണ് മന്‍മോഹന്‍ വൈദ്യയുമായി കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ചയില്‍ പള്ളി തര്‍ക്കവും കേരളത്തിലെ രാഷ്ട്രീയവും പ്രധാന വിഷയമായെന്നാണ് സൂചന. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തില്‍ നടന്ന കൂടിക്കാഴ്ച ഏറെ പ്രാധാന്യത്തോടെയാണ് നേതൃത്വം നോക്കിക്കാണുന്നത്.

നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വിവിധ സഭ അധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായാണ് സുരേന്ദ്രന്‍ അന്ന് കൂടിക്കാഴ്ച നടത്തിയത്. അന്ന് രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും സൗഹൃദ സന്ദര്‍ശനം മാത്രമാണ് നടത്തിയതെന്നുമാണ് കെ സുരേന്ദ്രന്‍ അറിയിച്ചത്.

സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തുന്ന വിജയയാത്രയ്ക്കിടെയാണ് കൂടിക്കാഴ്ച നടന്നത്. രാവിലെ പ്രാതല്‍ കഴിക്കാന്‍ വന്നു. കഴിച്ചു, പോവുന്നു. തിരഞ്ഞെടുപ്പ് വിഷയങ്ങളൊന്നും പിതാവുമായി ചര്‍ച്ച ചെയ്തില്ല. സ്വകാര്യ സന്ദര്‍ശനമാണിത്. അതില്‍ കവിഞ്ഞ രാഷ്ട്രീയമൊന്നുമില്ല', കെ സുരേന്ദ്രന്‍ പറഞ്ഞു. കൊച്ചിയിലെ കത്തോലിക്ക ആസ്ഥാനമായ പിഒസിയില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. ഓര്‍ത്തഡോക്സ് സഭാ മെത്രാപ്പോലീത്തമാര്‍ ആര്‍.എസ്.എസ് നേതൃത്വവുമായി ചര്‍ച്ച നടത്തി. ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യയുമായിട്ടാണ് കൂടിക്കാഴ്ച.

കേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍ അടുപ്പിക്കണമെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് കൂടിക്കാഴ്ച. കൊച്ചിയിലെ ആര്‍എസ്എസ് ആസ്ഥാനത്താണ് ചര്‍ച്ച നടന്നത്. രണ്ടു ബിഷപ്പുമാരാണ് ചര്‍ച്ചയ്ക്കെത്തിയത്. അഹമ്മദാബാദ് ഭദ്രാസനത്തിന്റെ ചുമതലയുള്ള ഗീവര്‍ഗീസ് മാര്‍ യൂലിയോസ് കൊച്ചി ഭദ്രാസനത്തിന്റെ ചുമതലയുള്ള ബിഷപ്പുമാണ് മന്‍മോഹന്‍ വൈദ്യയുമായി കൂടിക്കാഴ്ച നടത്തിയത്.

പള്ളി തര്‍ക്കവും കേരളത്തിലെ രാഷ്ട്രീയവും ചര്‍ച്ച ചെയ്തതാണ് വിവരം. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കൂടിക്കാഴ്ച എന്നതാണ് ശ്രദ്ധേയം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദന്‍ വിവിധ സഭാ അധ്യക്ഷന്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നു.

പാലാ രൂപത അധ്യക്ഷനില്‍ നിന്നും രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന വാങ്ങിയ ആര്‍എസ്എസ് നേതൃത്വം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ട തയ്യാറെടുപ്പുകളാണ് നീട്ടിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (35 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

Malayali Vartha Recommends