ഡിജിറ്റല്‍ കറന്‍സി ഉടമകള്‍ക്ക് സന്തോഷകരമാകുന്ന തീരുമാനവുമായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ; ക്രിപ്‌റ്റോകറന്‍സി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
ഡിജിറ്റല്‍ കറന്‍സി ഉടമകള്‍ക്ക് സന്തോഷകരമാകുന്ന തീരുമാനമാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ സ്വീകരിച്ചിരിക്കുന്നത്. ക്രിപ്‌റ്റോകറന്‍സി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്നാൽ ഇക്കാര്യത്തില്‍ പരീക്ഷണത്തിന് തയ്യാറാണെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
റിസര്‍വ് ബാങ്കാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് . എന്നാലും എല്ലാ വിധത്തിലുള്ള പരീക്ഷണങ്ങള്‍ക്കും അവസരമൊരുക്കാനുള്ള നിലപാടാണ് കേന്ദ്രത്തിന്റേതെന്നും അവര്‍ പറഞ്ഞു. പുതിയ സാങ്കേതിക വിദ്യയോട് കേന്ദ്രസര്‍ക്കാര്‍ മുഖം തിരിക്കില്ല.
പുതിയ സാങ്കേതിക വിദ്യ അതിവേഗം വികാസം പ്രാപിക്കുന്ന ഒന്നാണ്. അതിനാല്‍ തന്നെ വളരെയധികം ചിന്തിച്ച് മാത്രമായിരിക്കും ഇക്കാര്യത്തില്‍ നിലപാടെടുന്നതെന്നും അദ്ദേഹം പറഞ്ഞു . ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വാദങ്ങളും ഇപ്പോൾ ഉയരുന്നുണ്ട്. ലോകം സാങ്കേതികവിദ്യയ്‌ക്കൊപ്പം മുന്നേറുകയാണ്. എന്നാൽ അത് വേണ്ടെന്ന് ഭാവിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഡിജിറ്റല്‍ കറന്‍സി വിഷയത്തില്‍ സത്വര നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞിരുന്നത് . സാങ്കേതിക വിപ്ലവത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ റിസര്‍വ് ബാങ്കിന് താൽപര്യമില്ല എന്നും വ്യക്തമാക്കി . എന്നാല്‍ ക്രിപ്‌റ്റോകറന്‍സിയുടെ കാര്യത്തില്‍ ആര്‍ബിഐക്ക് ചില സംശയങ്ങള്‍ ദുരീകരിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha