Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെതിരെ കേസെടുക്കാന്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചെങ്കിലും മുഖ്യമന്ത്രിക്കും സി പി എമ്മിനും ചങ്കിടിക്കുന്നു.... കടലിനും ചെകുത്താനുമിടയില്‍ സര്‍ക്കാര്‍

15 MARCH 2021 11:14 AM IST
മലയാളി വാര്‍ത്ത

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെതിരെ കേസെടുക്കാന്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചെങ്കിലും മുഖ്യമന്ത്രിക്കും സി പി എമ്മിനും ചങ്കിടിക്കുന്നു . ഏതാനും ദിവസങ്ങള്‍ മാത്രം അധികാരത്തിലുള്ള സി പി എമ്മിന് ബിജെ പിയുമായി കൊമ്പു കോര്‍ക്കാന്‍ താത്പര്യമില്ല. എന്നാല്‍ കേസെടുക്കാതിരിക്കാന്‍ നിവ്യത്തിയില്ലാത്ത സാഹചര്യത്തിലാണ് സി പി എം.

ഇ ഡിക്കെതിരെ കേസെടുക്കാന്‍ നീക്കം നടത്തുന്നതിനിടയില്‍ തന്നെ വിനോദിനി കോടിയേരിക്കെതിരായ നീക്കങ്ങളില്‍ നിന്ന് ഇ ഡി പിന്‍മാറിയിരുന്നു. ഐ ഫോണ്‍ കേസില്‍ ചോദ്യം ചെയ്യുന്നതിന് തന്റെ ഭാര്യയെ ചോദ്യം ചെയ്യാനുള്ള നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസവും കോടിയേരി പറഞ്ഞത്. തന്റെ ഭാര്യയുടെ കൈയിലുള്ള ഐ ഫോണ്‍ താന്‍ പണം കൊടുത്ത് വാങ്ങിയതാണെന്നും കോടിയേരി പറഞ്ഞു. അതിന്റെ ബില്‍ തന്റെ കൈയിലുണ്ടെന്നും കോടിയേരി പറഞ്ഞു.

 



ഇ.ഡിയെയും മറ്റ് കേന്ദ്ര ഏജന്‍സികളെയും ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന അതേ സമ്മര്‍ദ്ദ തന്ത്രം തന്നെയാണ് പിണറായിയും ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തുന്നത്. ഇത്തരം ഒരു ഡിഫന്‍സ് പിണറായിയുടെ ഭാഗത്ത് നിന്നും ഉണ്ടായപ്പോഴാണ് കേന്ദ്ര ഏജന്‍സികള്‍ പിന്‍മാറിയത്.

മുഖ്യമന്ത്രിക്കെതിരെ സ്വപ്നയെ കൊണ്ട് വ്യാജ മൊഴിക്ക് സമ്മര്‍ദം ചെലുത്തിയെന്ന വെളിപ്പെടുത്തലിലാണ് കേസെടുക്കാന്‍ നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് നിയമോപദേശം നല്‍കിയത്. ആദ്യം എ.ജിയില്‍ നിന്നാണ് സര്‍ക്കാര്‍ നിയമോപദേശം ചോദിച്ചത്. എ.ജി അത് ഡിജിപിക്ക് കൈമാറി. ബംഗാളില്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ അതേ സമ്മര്‍ദ്ദ തന്ത്രം തന്നെയാണ് പിണറായി വിജയനും കേന്ദ്ര സര്‍ക്കാരിനോട് കാണിക്കുന്നത്.

 

 



മാര്‍ച്ച് ഒന്‍പതിനാണ് ക്രൈം ബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ആഭ്യന്തര സെക്രട്ടറി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ഇക്കാര്യത്തില്‍ നിയമോപദേശം തേടിയത്. ഇതിനെ തുടര്‍ന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ നിയമോപദേശം നല്‍കിയിരിക്കുന്നത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് മുമ്പോട്ട് പോകാമെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ വ്യാജ മൊഴിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദമുണ്ടായി എന്ന മൊഴികളാണ് ഈ പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ചിരുന്നത്. ഇത് വളരെ ഗുരുതരമായ കുറ്റമാണെന്നാണ് നിയമോപദേശത്തില്‍ പറയുന്നത്. ഗൂഡാലോചന ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രെജിസ്ടര്‍ ചെയ്യാനാണ് തീരുമാനം.

 



ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സ്വപ്ന ഉള്‍പ്പടെയുള്ള 18 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഇതില്‍ സ്വപ്ന ആദ്യം ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ പുറത്ത് വന്ന ശബ്ദരേഖ തന്റേത് തന്നെയാണെന്ന് സമ്മതിച്ചിരുന്നു.

എന്നാല്‍ പിന്നീട് ഈ കേസിന്റെ ഭാഗമായി സ്വപ്നയുടെ മൊഴിയെടുത്ത ഘട്ടത്തില്‍ അവര്‍ പറഞ്ഞത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ ഓഫീസില്‍ വെച്ച് തനിക്ക് ഒരു ഉദ്യോഗസ്ഥ ഫോണ്‍ കൊണ്ടുവന്ന് നല്‍കി തന്റെ ബുദ്ധിമുട്ടുകള്‍ പറയാന്‍ ആവശ്യപ്പെട്ടു എന്നാണ്. ഇത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നാടകത്തിന്റെ വിശദാംശങ്ങള്‍ പുറത്തു കൊണ്ടു വന്ന മൊഴിയാണ്.

 

 

മറുതലക്ക് ആരാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് സ്വപ്ന പറഞ്ഞത്. താന്‍ കാര്യങ്ങള്‍ സംസാരിച്ചു. ഫോണ്‍ കൊണ്ടുവന്ന ഉദ്യോഗസ്ഥയെ കുറിച്ച് തനിക്ക് ഓര്‍മയില്ല എന്ന വിവരവും സ്വപ്ന നല്‍കിയിരുന്നു.

എന്നാല്‍ ആദ്യഘത്തില്‍ സ്വപ്ന നല്‍കിയ മൊഴിയാണ് ഏറ്റവും പ്രധാനമെന്നും അതാണ് വിശ്വസിക്കേണ്ടത് എന്ന നിലപാടാണ് നിയമോപദേശത്തില്‍ ഉള്ളത്. സി പി എം അനുകൂല സംഘടനയില്‍ നിന്നുള്ള ഉദ്യോഗസ്ഥയാണ് തനിക്ക് ഫോണ്‍ കൈമാറിയതെന്ന് സ്വപ്നയുടെ മൊഴിയില്‍ നിന്നും മനസ്സിലാക്കാം.

 



കേന്ദ്ര ഏജന്‍സിക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ ഇനിയുണ്ടാവേണ്ടത് ഒരു രാഷ്ട്രീയ തീരുമാനമാണ്. തത്കാലം ഇലക്ഷന്‍ കാലത്ത് ഒരു വിവാദമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തയ്യാറല്ല. ഇനി ഏതാനും ദിവസങ്ങള്‍ മാത്രമുള്ള സര്‍ക്കാരിനെ ഉപദ്രവിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമോ എന്ന് കണ്ടറിയണം. ഇടതുപക്ഷത്തിന് തുടര്‍ ഭരണം കിട്ടിയാല്‍ മാത്രം കേസുകള്‍ മൂപ്പിക്കും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (3 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (3 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (3 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (3 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (4 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (4 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (5 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (7 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (7 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (7 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (8 hours ago)

Malayali Vartha Recommends