Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിതാവ് അമ്മയെയും ബന്ധുക്കളെയും വെടിവച്ചതായി 12 വയസ്സുള്ള കുട്ടിയുടെ ഫോൺ കോൾ: വീട്ടിലെത്തിയ പൊലീസ് സംഘം കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന നാല് മൃതദേഹങ്ങൾ; ജോർജിയയിൽ കുടുംബ വഴക്കിനെ തുടർന്നുണ്ടായ കൊലപാതകങ്ങളിൽ ഇന്ത്യക്കാരനെ പോലീസ് പിടികൂടി: മൂന്ന് മക്കളും രക്ഷപെട്ടത് അലമാരയിൽ ഒളിച്ചിരുന്നതിനാൽ


ഗര്‍ഭിണിയായപ്പോള്‍ തന്നെ കുഞ്ഞിനെ ചൊല്ലി ഷിജില്‍ സംശയം ഉന്നയിച്ചു; രണ്ടു മാസം മുമ്പ് വീണ്ടും ഒന്നിച്ച് താമസം തുടങ്ങിയത് തന്നെ കുഞ്ഞിനെ ഇല്ലാതാക്കണമെന്ന ഉദ്ദേശത്തോടെ: മടിയിലിരുത്തി കൈമുട്ട് കൊണ്ട് കുട്ടിയുടെ അടിവയറ്റില്‍ ശക്തമായ് ഇടിച്ചതോടെ, ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റ് കുഞ്ഞ് കുഴഞ്ഞുവീണു: മരണം ഉറപ്പാക്കിയ ശേഷം മെനഞ്ഞത് ബിസ്ക്കറ്റ് കഥ...


ഗ്രീമയെ ഭർത്താവ് നിരന്തരം വിദ്യാഭ്യാസം കുറവെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നതായി ബന്ധുക്കൾ: മോഡേണ്‍ അല്ലെന്നും സൗന്ദര്യം പോരെന്നും കുറ്റപ്പെടുത്തി: 200 പവൻ കൊടുത്തിട്ടും സ്ത്രീധനം കുറഞ്ഞെന്നും പരാതി; കമലേശ്വരത്ത് അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഉണ്ണിക്കൃഷ്ണനെതിരെ പോലീസിന്റെ നിർണായക നീക്കം...


മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശങ്കരദാസിനെ, പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി സെല്ലിൽ പ്രവേശിപ്പിച്ചു: സ്വർണ്ണക്കൊള്ള കേസിൽ കടകംപള്ളി നല്‍കിയ ആദ്യ മൊഴി തൃപ്തികരമല്ലെന്ന് എസ്‌ഐടി; വീണ്ടും ചോദ്യം ചെയ്യും...


രാഹുൽ മാങ്കൂട്ടത്തിലും പരാതിക്കാരിയും തമ്മിലുള്ള ശബ്ദരേഖ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി; ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി...

പിണറായിയെ തളയ്‌ക്കാൻ രാഹുലിന് മടി... പിണറായിയുടെ ചിലവിൽ കെപിസിസി അധ്യക്ഷനാകേണ്ട... രാഹുൽ കാറ്റഴിച്ചു വിട്ടു, സുധാകരൻ ഓടിത്തള്ളി.

19 MARCH 2021 10:38 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായിവിജയനെ തളയ്ക്കാന്‍ ധര്‍മ്മടത്ത് ഇറങ്ങാന്‍ പോയ സുധാകരന്റെ കാറ്റഴിച്ച് വിട്ടത് രാഹുല്‍ ഗാന്ധി.

ധര്‍മ്മടത്ത് മത്സരിച്ച് തോറ്റാല്‍ തനിക്ക് കെ പി സി സി പ്രസിഡന്റ് പദവി നല്‍കണമെന്നതായിരുന്നു സുധാകരന്‍ ഹൈക്കമാന്റിന് മുന്നില്‍ വച്ച ഉപാധി. എന്നാല്‍ പിണറായിക്കെതിരെ മത്സരിക്കുന്നതിന്റെ പേരില്‍ ഡീല്‍ വേണ്ടെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. സി പി ഐ .എം യുപിഎ യുടെ ഭാഗമാണ്. പിണറായി വിജയന്‍ അതിന്റെ അനിഷേധ്യ നേതാവാണ്. അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസിന്റെ ഉന്നത നേതാവ് മത്സരിക്കേണ്ട സാഹചര്യമില്ലെന്നാണ് രാഹുല്‍ ഗാന്ധി അറിയിച്ചത്. അതോടെ കണ്ണൂരിലെ വീട്ടില്‍ രാഹുലിന്റെ വിളിക്കായി കാത്തിരുന്ന സുധാകരന്‍ പത്തിമടക്കി. സുധാകരന്‍ വരുമെന്ന വാര്‍ത്ത പിണറായിയെ ചെറുതായെങ്കിലും അലോസരപ്പെടുത്തിയിരുന്നു.

 



കരുത്തനായ സ്ഥാനാര്‍ഥി വരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. കെ.സുധാകരനെ പ്രതീക്ഷിച്ചായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ വാദം. എന്നാല്‍ സുധാകരന്‍ പിന്‍മാറി.അതോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലായി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയായിരുന്നു ഈ കോലാഹലമെല്ലാം. കോണ്‍ഗ്രസിന് മുഖ്യമന്ത്രിക്കെതിരെ ഒരു സ്ഥാനാര്‍ഥിയെ ഇതുവരെ അന്തിമമാക്കാന്‍ സാധിച്ചിട്ടില്ല.

ഡിസിസി സെക്രട്ടറി കെ.രഘുനാഥിനെ മത്സരിപ്പിക്കണമെന്നാണ് കെ.സുധാകരന്റെ ആവശ്യം.കണ്ണൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി നിര്‍ദേശിക്കുന്ന ഏക പേരും രഘുനാഥിന്റേതാണെന്നും സുധാകരന്‍ പറയുന്നു. സുധാകരന്‍ പിന്‍മാറിയതോടെ രഘുനാഥ് മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ ഉറപ്പ് കിട്ടും മുമ്പ് രഘുനാഥ് പത്രിക നല്‍കാന്‍ തീരുമാനിച്ചു.

 



ധര്‍മ്മടത്ത് കഴിഞ്ഞ രണ്ടു തവണയും മത്സരിച്ചത് മമ്പറം ദിവാകരനാണ്. അദ്ദേഹം ഇത്തവണ മത്സരത്തിനില്ലെന്ന് അറിച്ചതോടെയാണ് കോണ്‍ഗ്രസില്‍ പ്രതിസന്ധിയായത് . ഘടക കക്ഷിയായ ഫോര്‍വേഡ് ബ്ലോക്കിന് സീറ്റ് നല്‍കാനായിരുന്നു ആദ്യമുണ്ടായ ധാരണ. എന്നാല്‍ മത്സരിക്കാനില്ലെന്ന് ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി.ദേവരാജന്‍ അറിയിച്ചു. ചുരുക്കത്തില്‍ ധര്‍മ്മടത്ത് ഒരു സ്ഥാനാര്‍ത്ഥിയെ കിട്ടാതെ അലയുകയായിരുന്നു കോണ്‍ഗ്രസ്.

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മുഖ്യമന്ത്രിക്കെതിരെ സ്വതന്ത്രയായി ധര്‍മ്മടത്ത് മത്സരിക്കുമെന്ന് അറിയിച്ചതോടെ അവരെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു . കെപിസിസി അധ്യക്ഷനും ഇക്കാര്യം ഉറപ്പിച്ചു.. പക്ഷേ രണ്ടുദിവസമായിട്ടും തീരുമാനമൊന്നുമായില്ല.രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിന് വേണ്ടിയാണ് മുല്ലപ്പള്ളി കാത്തിരുന്നത്. ഇത് പ്രതീകാത്മകമായ ഒരു മത്സരമായി മാറുമായിരുന്നു. എന്നാല്‍ അതിനും രാഹുല്‍ സമ്മതം മൂളിയില്ല.

 



കെ.സുധാകരന്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് വിവിധ മണ്ഡലം കമ്മിറ്റി നേതാക്കള്‍ അദ്ദേഹത്തെ കണ്ടു. പാര്‍ട്ടിയുടെ നയത്തില്‍ പ്രതിഷേധിച്ച് മെഹറൂഫ് എന്ന കോണ്‍ഗ്രസ് നേതാവ് വിമതനായി പത്രിക നല്‍കാനും തിരുമാനിച്ചു. ബുധനാഴ്ച രാത്രിയോടെ കെ.സുധാകരന്‍ തന്നെ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ വീണ്ടും ഉയര്‍ന്നത്. സുധാകരന് മത്സരിക്കുന്നതിനായി ഹൈക്കമാന്‍ഡും പച്ചക്കൊടി കാട്ടിയതായി അഭ്യൂഹം പരന്നു.എന്നാല്‍ സുധാകരന്‍ അവിടെ ഡീല്‍ ഉറപ്പിച്ചു.

കെപിസിസി അധ്യക്ഷ സ്ഥാനം ലക്ഷ്യമിടുന്ന സുധാകരന്‍ വെറുതെയല്ല ധര്‍മ്മടത്ത് മത്സരിക്കാന്‍ തീരുമാനിച്ചത്. ഇതോടെയാണ് സുധാകരന്‍ ജില്ലാ നേതാക്കളുടെ യോഗം വിളിച്ചത്. താന്‍ മത്സരിക്കുന്നത് ജില്ലയിലെ പ്രചാരണത്തിനും മറ്റു ദോഷമുണ്ടാകുമെന്ന് ജില്ലാ നേതൃത്വം പറഞ്ഞതായാണ് സുധാകരന്‍ പറയുന്നത്.

 



2016-ല്‍ പിണറായി വിജയന്റെ ധര്‍മ്മടത്തെ ഭൂരിപക്ഷം 36,905 വോട്ടായിരുന്നു. ഇത്തവണ ഭൂരിപക്ഷം അമ്പതിനായിരം കടക്കുമെന്ന് എല്‍ഡിഎഫ് അവകാശപ്പെടുന്നുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടിങ് നില ഉയര്‍ത്തിയാണ് സുധാകരന് വേണ്ടി അനുയായികള്‍ മത്സരിക്കണമെന്ന സമ്മര്‍ദവുമായി എത്തിയത്. യുഡിഎഫ് അനുകൂല തരംഗമുണ്ടായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ.സുധാകരന്‍ കണ്ണൂരില്‍ 94,559 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ധര്‍മ്മടവും മട്ടന്നൂരും മാത്രമാണ് എല്‍ഡിഎഫിന് ഒപ്പം നിന്നത്. ഇതില്‍ ധര്‍മ്മടത്ത് 4099 വോട്ടിന്റെ ഭൂരിപക്ഷം മാത്രമേ എല്‍ഡിഎഫിന് ഉണ്ടായിരുന്നുള്ളൂ. 2016-ല്‍ പിണറായി വിജയന്‍ 36,905 വോട്ടിന്റെ ഭൂരിപക്ഷം നേടിയ ധര്‍മ്മടത്ത് സുധാകരന് ലഭിച്ച സ്വീകാര്യത ഇത്തവണ വിജയത്തിലേക്കെത്തുമെന്ന ഉറച്ച പ്രതീക്ഷ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു.

 



കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും വ്യക്തമായ മുന്‍തൂക്കം നേടാന്‍ എല്‍ഡിഎഫിന് കഴിഞ്ഞിട്ടുണ്ട്. ധര്‍മ്മടം മണ്ഡലത്തിലെ ആകെയുള്ള എട്ട് പഞ്ചായത്തുകളില്‍ ഏഴിടത്തും ഭരണത്തിലേറിയത് ഇടതു മുന്നണിയാണ്. കടമ്പൂര്‍ പഞ്ചായത്ത് യു.ഡി.എഫ് തിരിച്ചുപിടിച്ചു. മുഴപ്പിലങ്ങാട് പഞ്ചായത്ത് എല്‍.ഡി.എഫ് ഭരിക്കുന്നത് കേവല ഭൂരിപക്ഷമില്ലാതെയാണ്.

ഏതായാലും സുധാകരന്റെ കളികള്‍ക്ക് തത്കാലം രാഹുല്‍ ഗാന്ധി തന്നെ വിരാമമിട്ടിരിക്കുകയാണ്. പിണറായി വിജയന്റെ ചെലവില്‍ കെ. പി. സി.സി അധ്യക്ഷ സ്ഥാനം കൈക്കലാക്കാനുള്ള മോഹമാണ് തകിടം മറിഞ്ഞത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യഥാർത്ഥ വില്ലത്തി അമ്മ? ഹണിമൂണിന് പോലും അമ്മ കൂട്ട് ഉണ്ണികൃഷ്ണനെ പീഡിപ്പിച്ചത് ഗ്രീമ നടന്നത് മറ്റൊന്ന് സഹോദരൻ പറയുന്നു  (38 minutes ago)

കൊച്ചി കടലിനടിയിലേക്ക് ; ശാസ്ത്രീയ പഠനങ്ങളും പ്രതിരോധ സംവിധാനങ്ങളും: ആവശ്യം- ദി സോയില്‍ അസംബ്ലിയില്‍ ബോണി തോമസ്  (1 hour ago)

ബിനാലെ സന്ദര്‍ശിച്ച് പ്രമുഖര്‍; സിപിഐ(എം) പി ബി അംഗം സുഭാഷിണി അലി, ഫെഡറല്‍ ബാങ്ക് മേധാവി കെവിഎസ് മണിയന്‍ എന്നിവര്‍ ബിനാലെയിലെത്തി..  (1 hour ago)

മില്‍മ ഉത്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയിലേക്ക്- ഫുഡ് ലിങ്ക്സുമായി ധാരണാപത്രം ഒപ്പിട്ട് മില്‍മ  (1 hour ago)

കൊച്ചി ബിനാലെ 2025: ഹൃദയം കൊണ്ട് കഥ നെയ്ത പരവതാനികളുമായി ഒരു കൂട്ടം സ്ത്രീകൾ  (1 hour ago)

പിതാവ് അമ്മയെയും ബന്ധുക്കളെയും വെടിവച്ചതായി 12 വയസ്സുള്ള കുട്ടിയുടെ ഫോൺ കോൾ: വീട്ടിലെത്തിയ പൊലീസ് സംഘം കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന നാല് മൃതദേഹങ്ങൾ; ജോർജിയയിൽ കുടുംബ വഴക്കിനെ തുടർന്നുണ്ടായ കൊലപാത  (1 hour ago)

കൺവെർജൻസ് ഇന്ത്യ എക്‌സ്‌പോ 2026: 25 സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കി കേരള സ്റ്റാർട്ടപ്പ് മിഷൻ  (1 hour ago)

ദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളം: സംസ്ഥാനവുമായി പങ്കാളിത്തത്തിന് താത്പര്യം പ്രകടിപ്പിച്ചത് ആഗോള ബിസിനസ് നേതാക്കള്‍: മന്ത്രി പി. രാജീവ്  (2 hours ago)

കെ.യു.ടി.എ ഫുട്‌ബോൾ; മർകസ് സ്കൂളിന് ഇരട്ട വിജയം...  (2 hours ago)

കലാധിഷ്ഠിത സംരംഭങ്ങള്‍ക്ക് കെഎസ് യുഎം പിന്തുണ: കേരള കലാമണ്ഡലവുമായി ധാരണാപത്രം ഒപ്പിട്ടു: കലാമണ്ഡലത്തില്‍ ക്രിയേറ്റീവ് ഇന്‍കുബേറ്റര്‍ സ്ഥാപിക്കും...  (2 hours ago)

മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയ്ക്ക് പുതിയ ബഹുനില മന്ദിരം: മന്ത്രി വീണാ ജോര്‍ജ് ചൊവ്വാഴ്ച ഉദ്ഘാടനം നിര്‍വഹിക്കും...  (2 hours ago)

ഗര്‍ഭിണിയായപ്പോള്‍ തന്നെ കുഞ്ഞിനെ ചൊല്ലി ഷിജില്‍ സംശയം ഉന്നയിച്ചു; രണ്ടു മാസം മുമ്പ് വീണ്ടും ഒന്നിച്ച് താമസം തുടങ്ങിയത് തന്നെ കുഞ്ഞിനെ ഇല്ലാതാക്കണമെന്ന ഉദ്ദേശത്തോടെ: മടിയിലിരുത്തി കൈമുട്ട് കൊണ്ട് കുട്  (2 hours ago)

നികുതി അടയ്ക്കുന്നത് ഒഴികെയുള്ള മറ്റൊരു സേവനവും പരിവാഹന്‍ വെബ്‌സൈറ്റിലൂടെ സാധിക്കില്ല  (2 hours ago)

ഗ്രീമയെ ഭർത്താവ് നിരന്തരം വിദ്യാഭ്യാസം കുറവെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നതായി ബന്ധുക്കൾ: മോഡേണ്‍ അല്ലെന്നും സൗന്ദര്യം പോരെന്നും കുറ്റപ്പെടുത്തി: 200 പവൻ കൊടുത്തിട്ടും സ്ത്രീധനം കുറഞ്ഞെന്നും പരാതി; കമലേ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശങ്കരദാസിനെ, പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി സെല്ലിൽ പ്രവേശിപ്പിച്ചു: സ്വർണ്ണക്കൊള്ള കേസിൽ കടകംപള്ളി നല്‍കിയ ആദ്യ മൊഴി തൃപ്തികരമല്ലെന്ന് എസ്‌ഐടി; വീണ്  (2 hours ago)

Malayali Vartha Recommends