Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..


ശശിയേട്ടന്‍ ഓര്‍മ്മയായി.. മുറി തുറന്നു പരിശോധിച്ചപ്പോഴാണ് രാജാക്കാട്ടുകാര്‍ ആരും തന്നെ പ്രതീക്ഷിക്കാത്ത ആ ഞെട്ടിക്കുന്ന സത്യം പുറംലോകം അറിഞ്ഞത്.. 1,15,751 രൂപ തുണിക്കെട്ടിൽ..


ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

ദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളം: സംസ്ഥാനവുമായി പങ്കാളിത്തത്തിന് താത്പര്യം പ്രകടിപ്പിച്ചത് ആഗോള ബിസിനസ് നേതാക്കള്‍: മന്ത്രി പി. രാജീവ്

24 JANUARY 2026 05:17 PM IST
മലയാളി വാര്‍ത്ത

More Stories...

കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്

കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി

സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന 56-ാമത് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്‍റെ (ഡബ്ല്യുഇഎഫ്) വാര്‍ഷിക യോഗത്തില്‍ 1,17,000 കോടി രൂപയുടെ (14 ബില്യണ്‍ യുഎസ് ഡോളര്‍) നിക്ഷേപ വാഗ്ദാനം നേടി കേരളം. പുനരുപയോഗ ഊര്‍ജ്ജം, ഗ്ലോബല്‍ കപ്പാസിറ്റി സെന്‍ററുകള്‍ (ജിസിസി), നൈപുണ്യ വികസനം, സാമ്പത്തിക സേവനങ്ങള്‍, ടൂറിസം-വെല്‍നസ്, മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍-മാനുഫാക്ചറിങ് തുടങ്ങിയ മേഖലകളിലാണ് നിക്ഷേപ താത്പര്യങ്ങളും നിര്‍ദ്ദേശങ്ങളുമുള്ളത്. വ്യവസായ മന്ത്രി പി. രാജീവ് നയിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ ഉന്നതതല പ്രതിനിധി സംഘം ആഗോള വ്യവസായ പ്രമുഖര്‍ക്ക് മുന്നില്‍ സംസ്ഥാനത്തിന്‍റെ വ്യാവസായിക, നിക്ഷേപ ആവാസവ്യവസ്ഥ അവതരിപ്പിച്ചു.

ജനുവരി 19 മുതല്‍ 23 വരെ നടന്ന പരിപാടിയില്‍ ഇന്ത്യയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ കമ്പനി മേധാവികളുമായി ചര്‍ച്ചകളും ബിസിനസ് യോഗങ്ങളും നടത്തിയെന്ന് മന്ത്രി രാജീവ് പറഞ്ഞു. പരമ്പരാഗത, നൂതന മേഖലകളില്‍ വൈവിധ്യവല്‍ക്കരണവും വളര്‍ച്ചയും ലക്ഷ്യമിടുന്ന കേരളം യുഎസ്, യുകെ, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ ആഗോള നിക്ഷേപകരില്‍ നിന്ന് 1,17,000 കോടി രൂപയുടെ (14 ബില്യണ്‍ യുഎസ് ഡോളര്‍) മൊത്തം നിക്ഷേപ പ്രതിബദ്ധത നേടാനായതില്‍ അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു.

മന്ത്രി പി. രാജീവിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രതിനിധി സംഘം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യാപാര, ബിസിനസ് പ്രമോഷന്‍ ഏജന്‍സികളുടെ വ്യവസായ നേതാക്കള്‍, സിഇഒമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു മുമ്പാകെയാണ് വളര്‍ച്ച പ്രാപിക്കുന്നതും സുസ്ഥിരവുമായ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ സംസ്ഥാനത്തിന്‍റെ നേട്ടങ്ങള്‍ അവതരിപ്പിച്ചത്. ലോക സാമ്പത്തിക ഫോറവുമായി ഇടപഴകുന്നതിനും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് കരുത്തേകി കേരള പ്രതിനിധി സംഘം ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഡബ്ല്യുഇഫില്‍ പങ്കെടുക്കുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വ്യവസായ വാണിജ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എംഡി പി. വിഷ്ണുരാജ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. സംസ്ഥാനത്തെ പ്രമുഖ നിക്ഷേപകരും പ്രതിനിധി സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

അഞ്ച് ദിവസത്തെ ഫോറത്തില്‍ രാഷ്ട്ര പ്രതിനിധികളും വ്യവസായ പ്രമുഖരും ഒത്തുചേര്‍ന്ന് അന്താരാഷ്ട്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും സഹകരണം ആരായുകയും ചെയ്തു. കേരളം സന്ദര്‍ശിക്കാനും വ്യവസായ സഹകരണത്തിന്‍റെ വ്യാപ്തി നേരിട്ടറിയാനും മന്ത്രി വ്യവസായ നേതാക്കളെ ക്ഷണിച്ചു.

മന്ത്രി കൂടിക്കാഴ്ച നടത്തിയ ബിസിനസ് നേതാക്കളും നയരൂപീകരണ വിദഗ്ധരും സംസ്ഥാനത്തിന്‍റെ ഭാവിക്ക് അനുയോജ്യമായ വ്യാവസായിക ഭൂപ്രകൃതിയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ താല്പര്യം പ്രകടിപ്പിച്ചു. ഇത് വിവിധ മേഖലകളില്‍ നിക്ഷേപത്തിന് സാധ്യത വാഗ്ദാനം ചെയ്യാന്‍ സഹായിക്കുന്നതാണ്. വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനുമുള്ള നയരൂപീകരണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ വണ്‍ ഓണ്‍ വണ്‍ ചര്‍ച്ചകളിലും കൂടിക്കാഴ്ചകളിലും മന്ത്രി വിശദീകരിച്ചു. ഈ പരിഷ്കാരങ്ങള്‍ കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുന്നതിന് സഹായിച്ചു. ഇത് കേരളത്തെ ഇന്ത്യയിലെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിംഗില്‍ ഒന്നാമതെത്തിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

സംഭാഷണങ്ങള്‍ ക്രിയാത്മകവും ഭാവി കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുന്നതുമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. സമീപഭാവിയില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന നിരവധി പങ്കാളിത്തങ്ങള്‍ക്ക് തുടക്കമിടുന്ന ചര്‍ച്ചകളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവാദിത്ത നിക്ഷേപങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നതും ഇഎസ് ജി നയം അടിസ്ഥാനമാക്കിയുമുള്ള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ സാധിച്ചത് ശ്രദ്ധേയം. ഇതിലൂടെ പരിസ്ഥിതിയ്ക്ക് അനുകൂലമായ വ്യവസായങ്ങള്‍ക്കുള്ള നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കാനാകും.

ഡബ്ല്യുഇഎഫില്‍ 'കേരളം- ഇന്ത്യയുടെ ആഗോള നിക്ഷേപത്തിലേക്കുള്ള കവാടം' എന്ന പ്രമേയത്തിലുള്ള സംസ്ഥാനത്തിന്‍റെ പവലിയന്‍ നിരവധി സന്ദര്‍ശകരെ ആകര്‍ഷിച്ചു. സാമ്പത്തിക പ്രതിസന്ധികളും ഭൗമരാഷ്ട്രീയ തടസ്സങ്ങളും നിറഞ്ഞ ആഗോള സാഹചര്യത്തില്‍ ഏറെ പ്രാധാന്യമുള്ള ഡബ്ല്യുഇഎഫിന്‍റെ ഈ പതിപ്പിന്‍റെ കേന്ദ്രവിഷയമായ 'എ സ്പിരിറ്റ് ഓഫ് ഡയലോഗ്' എന്ന ആശയത്തോടുള്ള അതിന്‍റെ പ്രതിഫലനത്തെയും അവര്‍ അഭിനന്ദിച്ചു. ജനുവരി 21 ന് കേരള പ്രതിനിധി സംഘം ദാവോസിലെ എബ്രഹാം ഹൗസില്‍ പാനല്‍ ചര്‍ച്ചകളും അവതരണങ്ങളും സംഘടിപ്പിച്ചു. കേരളത്തിന്‍റെ നിലവിലെ മുന്നേറ്റത്തെയും ഭാവി കാഴ്ചപ്പാടുകളെയും കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്നതായിരുന്നു ഈ സെഷന്‍. സംസ്ഥാനത്തിന്‍റെ പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍, കരുത്തുറ്റ ചെറുകിട ഇടത്തരം വ്യവസായ ആവാസവ്യവസ്ഥ, ഈ സംരംഭങ്ങളുടെ നേതൃത്വനിരയില്‍ 37 ശതമാനം സ്ത്രീകള്‍, പുരോഗമനപരമായ സാമൂഹികി ചട്ടക്കൂട് എന്നിവയ്ക്ക് സെഷനില്‍ ഊന്നല്‍ നല്‍കി.

ഗ്രീന്‍ എനര്‍ജി, ഗ്രീന്‍ ടെക്നോളജി, മെഡിക്കല്‍ ഡിവൈസ് നിര്‍മ്മാണം തുടങ്ങിയ വളര്‍ന്നുവരുന്ന മേഖലകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു. സുസ്ഥിരവും നൂതനാശയങ്ങളാല്‍ നയിക്കപ്പെടുന്നതുമായ വിജ്ഞാനാധിഷ്ഠിത നിക്ഷേപങ്ങള്‍ക്ക് അനുയോജ്യമായ ലക്ഷ്യസ്ഥാനമായി കേരളത്തെ അവതരിപ്പിച്ചു.

റാംകി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (ഇക്കോടൗണ്‍ വികസനം & 2000 ഏക്കര്‍ സംയോജിത വ്യവസായ പാര്‍ക്കുകള്‍), റീസസ്റ്റൈനബിലിറ്റി ലിമിറ്റഡ് (സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ്), ബൈദ്യനാഥ് ബയോഫ്യൂവല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (റിന്യൂവബിള്‍ എനര്‍ജി), ഡിപിഐഎഫ്എസ് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ്. (എഐ ട്രാഫിക് സിസ്റ്റംസ്), ആക്മി ഗ്രൂപ്പ് (ബാറ്ററി സ്റ്റോറേജ് സിസ്റ്റം), എല്‍എന്‍കെ എനര്‍ജി (റിന്യൂവബിള്‍ എനര്‍ജി), സിഫി ടെക്നോളജീസ് (ഡാറ്റ സെന്‍റര്‍ സെക്ടര്‍), ഡെല്‍റ്റ എനര്‍ജി സൊല്യൂഷന്‍ ജിഎംബിഎച്ച് & കോ.കെജി (എനര്‍ജി ഹോസ്പിറ്റാലിറ്റി & ഹെല്‍ത്ത്കെയര്‍), ഇക്കോ ഗാര്‍ഡ് ഗ്ലോബല്‍ എജി (ഇഎസ് ജി അലൈന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്), ഗ്രീന്‍കോ ഗ്രൂപ്പ് (എനര്‍ജി സെക്ടര്‍), ജെനസിസ് ഇന്‍ഫ്രാസ്ട്രക്ചര്‍ (എനര്‍ജി ഇന്‍ഫ്രാസ്ട്രക്ചര്‍), ഇനോക്സ്വിന്‍ഡ് ലിമിറ്റഡ് (വിന്‍ഡ് പവര്‍), കാനിസ് ഇന്‍റര്‍നാഷണല്‍, കാനഡ (സ്പൈസ്, എയ്റോസ്പേസ് & എനര്‍ജി), സയേ എന്‍വെസ്റ്റ് കാപ്സ് അഡ്വൈസറി ലിമിറ്റഡ് (റിന്യൂവബിള്‍ എനര്‍ജി) തുടങ്ങി 500 കോടി രൂപയോ അതില്‍ കൂടുതലോ നിക്ഷേപമുള്ള ബിസിനസ് സ്ഥാപനങ്ങളുടെ താത്പര്യപത്രവും ഡബ്ല്യുഇഎഫിന്‍റെ ഭാഗമായി ലഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (6 minutes ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (13 minutes ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (20 minutes ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (30 minutes ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (35 minutes ago)

K. Muraleedharan സഭയിൽ മുരളീധരൻ – റിയാസ് വാക്പോര്  (37 minutes ago)

RAJAKKAD കരച്ചിലടക്കാനാവാതെ നാട്ടുകാർ  (44 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല 7 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു  (52 minutes ago)

താരസംഘടനയുടെ അഡ്‌ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും  (59 minutes ago)

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്ത  (1 hour ago)

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ  (1 hour ago)

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു  (1 hour ago)

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി  (1 hour ago)

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണാ  (2 hours ago)

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (2 hours ago)

Malayali Vartha Recommends