കൊച്ചി ബിനാലെ 2025: ഹൃദയം കൊണ്ട് കഥ നെയ്ത പരവതാനികളുമായി ഒരു കൂട്ടം സ്ത്രീകൾ

മനസ്സിലെ തോന്നൽ പരവതാനികളായി നെയ്തെടുക്കുകയാണ് ഫോർട്ട് കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവിലെ എബിസി ആർട്ട് റൂമിൽ പ്രദർശിപ്പിച്ചിരിക്കുന്ന'മൻചാഹ' (മനസ്സാഗ്രഹിക്കുന്നത്) എന്ന പരിശീലന കളരി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള ജയ്പൂർ റഗ്‌സിന്റെ പ്രത്യേക വിഭാഗമാണ് മൻചാഹ. ഓരോ കൈത്തറി പരവതാനികൾക്കും ഓരോ കഥകൾ പറയാനുണ്ട്. പരമ്പരാഗതമായ അറിവുകളും പ്രകൃതിയും സംസ്കാരവും സമന്വയിപ്പിച്ചാണ് ആകർഷകമായ നിറങ്ങളിലും രൂപങ്ങളിലും മനോഹരമായ പരവതാനികൾ ഒരുക്കിയിരിക്കുന്നത്.
ഓരോ കലാകാരിയുടെയും ജീവിതാനുഭവങ്ങളെയും അവർക്ക് ചുറ്റുമുള്ള ലോകത്തെയും അടയാളപ്പെടുത്തുന്ന ഈ പരവതാനികൾ പലപ്പോഴും അവരുടെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളുടെ കൂടി പ്രതിഫലനം കൂടിയാണ്. പുറത്തുപോയി ജോലി ചെയ്യാൻ സാഹചര്യമില്ലാത്ത സ്ത്രീകൾ തങ്ങളുടെ വീടുകളിലിരുന്ന് മിച്ചം വരുന്ന നൂലുകൾ ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നതെന്നും മൻ ചാഹ ഫെസിലിറ്റേറ്റർ അഞ്ജനി റാവൽ വിശദീകരിച്ചു. ഓരോ ആറ് മുതൽ എട്ട് ഇഞ്ച് വരെ നെയ്തുകഴിയുമ്പോൾ അവർ ആ പരവതാനി ചുരുട്ടിവെക്കുകയും തുടർന്ന് പുതിയ ആശയങ്ങൾ ലഭിക്കുമ്പോൾ നെയ്ത്ത് തുടരുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha























