Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

സ്വാമി അയ്യപ്പന്‍ കാനത്തിന്റെ നാവില്‍ കളിക്കുന്നു ... തുടര്‍ ഭരണത്തിന്റെ കടയ്ക്കല്‍ വടിവാള്‍

23 MARCH 2021 12:36 PM IST
മലയാളി വാര്‍ത്ത

തുടര്‍ ഭരണം എന്ന സ്വപ്നത്തിന്റെ കടയ്ക്കല്‍ കാനം രാജേന്ദ്രന്‍ കത്തിവയ്ക്കുമോ എന്ന് സംശയിച്ച് പിണറായി വിജയന്‍.

എന്‍ എസ് എസിന്റെ ശബരിമല നിലപാടിനെതിരെ കാനം രാജേന്ദ്രന്‍ ആവര്‍ത്തിച്ച് രംഗത്തെത്തിയതാണ് പിണറായിയെ പ്രകോപിപ്പിച്ചത്. എന്‍ എസ് എസിനെതിരെ പരസ്യ പ്രസ്താവന വേണ്ടെന്ന് സി പി എം നിലപാടെടുത്തതിന് പിന്നാലെയാണ് കാനം രാജേന്ദ്രന്‍ തീര്‍ത്തടിച്ചത്. കാനത്തിന്റെ പ്രസ്താവനക്ക് പിന്നാലെ സുകുമാരന്‍ നായര്‍ അദ്ദേഹത്തെയും സര്‍ക്കാരിനെയും വല്ലാതെ പരിഹസിക്കുകയും ചെയ്തു.

 



കഴിഞ്ഞ ദിവസം മന്ത്രി കെ.കെ. ഷൈലജ എന്‍ എസ് എസിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇലക്ഷന്‍ കാലത്ത് ഇത്തരം പ്രസ്താവനകള്‍ പാടില്ലെന്ന് പാര്‍ട്ടിയുടെ ആക്റ്റിംഗ് സെക്രട്ടറി എ. വിജയരാഘവന്‍ മന്ത്രി ഷൈലജക്ക് നിര്‍ദ്ദേശം നല്‍കി.

എന്‍ എസ് എസിനെ പിണക്കേണ്ടതില്ലെന്ന നിലപാട തന്നെയാണ് മുഖ്യന്ത്രി പിണറായി വിജയന് ഉള്ളത്. മുന്നാക്ക സംവരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എന്‍ എസ് എസിനെ വിശ്വാസത്തിലെടുത്താന്‍ മുഖ്യമന്ത്രി നേരിട്ട് ശ്രമിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കോട്ടയം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വച്ച് ജി. സുകുമാരന്‍ നായരെ പിണറായി വിജയന്‍ കാണുകയും ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തു. അവര്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുന്നാക്ക സംവരണം ഇടതു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

 



ശബരിമലയുടെ കാര്യത്തില്‍ ഇടത് നേതാക്കള്‍ അതിരുകടക്കുന്നുവെന്നാണ് രൂക്ഷമായ ഭാഷയില്‍ എന്‍എസ്എസ് പറഞ്ഞത്. ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെതിരായ ഇടത് നേതാക്കളുടെ വിമര്‍ശനം അതിരുകടക്കുന്നുവെന്ന് എന്‍എസ്എസ് വിമര്‍ശിച്ചു. എന്‍എസ്എസ് എന്നും വിശ്വാസികള്‍ക്കൊപ്പമാണ്. വിശ്വാസം ജീവവായു ആണെന്നും പ്രസ്താവനയില്‍ പറയുന്നു.

എന്‍എസ്എസിന്റെ നിലപാട് വിശ്വാസവും ആചാരാനുഷ്ഠാനവും സംരക്ഷിക്കുക എന്നതാണ്. ഏതെങ്കിലും രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലല്ല അതിനുവേണ്ടി ആദ്യം മുതല്‍ ഇറങ്ങി തിരിച്ചത്. എന്‍എസ്എസിനോ നേതൃത്വത്തിലുള്ളവര്‍ക്കോ പാര്‍ലമെന്ററി മോഹങ്ങളൊന്നും തന്നെയില്ല. സ്ഥാനങ്ങള്‍ക്കോ രാഷ്ട്രീയ നേട്ടങ്ങള്‍ക്കോ വേണ്ടി ഏതെങ്കിലും സര്‍ക്കാരുകളുടെയോ രാഷ്ട്രീയ നേതാക്കളുടെയോ പടിവാതിക്കള്‍ പേയിട്ടില്ലെന്നും എന്‍എസ്എസിന്റെ പ്രസ്താവനയില്‍ പറയുന്നു.

 



എന്നാല്‍ ശബരിമല വിഷയത്തിലെ എന്‍ എസ് എസ് നിലപാട് ആരെ സഹായിക്കാനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. താനും എന്‍ എസ് എസും തമ്മിലുള്ള സൗഹൃദത്തിന് കുറവില്ല. താന്‍ സത്യം പറയുന്നത് കൊണ്ടാകും എന്‍ എസ് എസ് ചിലപ്പോള്‍ എതിര്‍ക്കുന്നത്.

ശബരിമലയെക്കുറിച്ചുള്ള എന്‍ എസ് എസ് പ്രസ്താവനയില്‍ രാഷ്ട്രീയമുണ്ടെന്ന് പറയേണ്ടി വരും. എന്‍ എസ് എസ് നിലപാട് ആരെ സഹായിക്കാനാണെന്ന് നിങ്ങള്‍ വിലയിരുത്തൂ. സംസ്ഥാന സര്‍ക്കാരിന് ശബരിമല വിഷയത്തില്‍ നിലപാടുണ്ട്, അത് എല്ലാ ദിവസവും പറയേണ്ടതില്ല. എന്നു മുതലാണ് സര്‍വേകളെ എതിര്‍ത്തു തുടങ്ങിയതെന്ന് പ്രതിപക്ഷത്തോട് ചോദിച്ച കാനം, സര്‍വേ ഫലം അനുകൂലമാകുമ്പോള്‍ കൊള്ളാമെന്നും എതിരാകുമ്പോള്‍ മോശമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 



കാനം രാജേന്ദ്രനോട് നിര്‍ദ്ദേശിക്കാന്‍ പിണറായിക്ക് മടിയുണ്ട്. എതെങ്കിലും പറഞ്ഞാല്‍ അതിന് കാനം മറുപടി നല്‍കും. അത് ഒഴിവാക്കാനാണ് പിണറായി എക്കാലവും ശ്രമിച്ചിട്ടുള്ളത്. ഏഷ്യാനെറ്റിന് നല്‍കിയ മറുപടിയില്‍ കാനത്തെ അനുകൂലിച്ചാണ് പിണറായി വിജയന്‍ സംസാരിച്ചത്. കാനത്തെ പിണറായിക്ക് ഭയമാണ്. മറ്റേതൊരു ഘടകകക്ഷി നേതാവിനെക്കാളും കാനത്തെ പിണറായി പരിഗണിക്കുന്നു. അതു തന്നെയാണ് വായില്‍ തോന്നുന്നതെല്ലാം പറയാന്‍ കാനത്തെ പ്രചോദിപ്പിക്കുന്നത്.

കാനവുമായി അടുപ്പമുള്ള സി പി എം നേതാക്കളെ വിഷയത്തില്‍ ഇടപെടുവിക്കാന്‍ പിണറായി ശ്രമിക്കുന്നുണ്ട്. എ. വിജയരാഘവന്‍ കാനത്തെ ഉടന്‍ കാണും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (2 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (2 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (2 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (3 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (3 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (6 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (7 hours ago)

Malayali Vartha Recommends