വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപണവുമായി രമേശ് ചെന്നിത്തല; ഒരാൾക്ക് പല മണ്ഡലങ്ങളിൽ വോട്ട്, കേരളത്തിൽ ഒരു ലക്ഷത്തിലധികം ഇരട്ട വോട്ട്

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കാണിച്ചവർക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ്. കേരളത്തില്‍ ആര് ജയിച്ചാലും എല്‍ ഡി എഫും യു ഡി എഫും തമ്മില്‍ എപ്പോഴും ഒന്നര ലക്ഷത്തോളം വോട്ടിന്റെ മാത്രം വ്യത്യാസമാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ ഇപ്പോഴത്തെ കണക്കനുസരിച്ച് നാലര ലക്ഷത്തോളം കളള വോട്ടുകളാണ് വോട്ടര്‍ പട്ടികയിലുളളതെന്നും ചെന്നിത്തല പറഞ്ഞു.
140 മണ്ഡലങ്ങളിലായി 1,09,693 ഇരട്ടവോട്ടുകളുണ്ടെന്നാണ് വാദിയ്ക്കുന്നത്. കേരളത്തിലെ വോട്ടർ പട്ടിക അബധ പഞ്ചാംഗമായി മാറിയെന്നാണ് ചെന്നിത്തലയുടെ ആക്ഷേപിച്ചിരിയ്ക്കുന്നത്.
ഒരു മണ്ഡലത്തിൽ വോട്ടുള്ള വോട്ടറുടെ പേരിൽ പല മണ്ഡലങ്ങളിൽ വോട്ടുണ്ടെന്നും പയ്യന്നൂരിൽ വോട്ടുള്ള 127 പേർ ഇരിക്കൂറിലുണ്ടെന്നും ചെന്നിത്തല കണ്ണൂരിൽ വ്യക്തമാക്കി. സമാനമായ സംഭവമാണ് അഴിക്കോടെന്നുമാണ് ചെന്നിത്തലയുടെ ആരോപണം.
സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് വ്യാജ വോട്ടര്‍മാരെ നീക്കം ചെയ്തിരിയ്ക്കണം. ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഈ പ്രവണത ഒരിക്കലും അംഗീകരിയ്ക്കാനാകില്ലെന്നും. ഒരു മണ്ഡലത്തില്‍ വോട്ടുളള വോട്ടറുടെ പേരില്‍ പല മണ്ഡലങ്ങളില്‍ വ്യാജ വോട്ടുകള്‍ സൃഷ്‌ടിക്കപ്പെടുകയും തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുകയും ചെയ്‌തിട്ടുണ്ടെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.
ഒരു വോട്ടര്‍ക്ക് രാജ്യത്ത് ഒരു വോട്ടും ഒരു തിരിച്ചറിയല്‍ കാര്‍ഡും മാത്രമേ ഉണ്ടാകാന്‍ പാടുളളൂവെന്നാണ് നിയമം. എന്നാല്‍ ഇത്തരത്തില്‍ 140 മണ്ഡലങ്ങളിലായി ഒന്നര ലക്ഷത്തോളം കളള വോട്ടുകള്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഇതിനെക്കാള്‍ കൂടുതല്‍ ആളുകളുണ്ടാകാം.
ഇരിക്കൂറില്‍ 537 പേര്‍ അന്യ മണ്ഡലങ്ങളിലെ വ്യാജ വോട്ടര്‍മാരാണ്. 711 കളള വോട്ടുകളാണ് അഴീക്കോട് മണ്ഡലത്തില്‍ ചേര്‍ത്തിട്ടുളളത്. ചേര്‍ത്തലയില്‍ 1205 വോട്ടര്‍മാരാണ് മറ്റ് മണ്ഡലങ്ങളില്‍ നിന്ന് ഇടം നേടിയിരിക്കുന്നത്. കുണ്ടറയില്‍ 387 പേരും ഇടംപിടിച്ചിട്ടുണ്ട്. ഇങ്ങനെ എല്ലാ മണ്ഡലത്തിലേയും കണക്കുകൾ തന്റെ കൈയിൽ ഉണ്ടെന്നും. കമ്മ്യൂണിസ്റ്റ് അനുഭാവമുള്ള ഉദ്യോഗസ്ഥർ ഇതിലുണ്ടെന്നുമാണ് ചെന്നിത്തലയുടെ ആരോപണം.
https://www.facebook.com/Malayalivartha


























