മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ; പ്രതികളെ പിടികൂടുന്നതിനിടയിൽ പൊലീസിന് നേരെ അക്രമം

വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വില്‍പ്പനക്കായി കൊണ്ടുവന്ന മയക്കുമരുന്ന് എം ഡി എം എയുമായി രണ്ടു പേരെ വഴിക്കടവില്‍ പോലീസ് അതി വിദഗ്ദമായി അറസ്റ് ചെയ്തു. പൂക്കോട്ടുംപാടം വലമ്പുറം കോലോത്തും തൊടിക അഹമ്മദ് ആഷിഖ്(26),മൂത്തേടം പാലാങ്കര വടക്കേകൈ ചക്കിങ്ങ തൊടിക മുഹമ്മദ് മിസ്ബാഹ് (24) എന്നിവരെയാണ് വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റില്‍ വെച്ച് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു പോലീസിന്റെ പിടിയിലായത്.
പിടി വീഴുമെന്ന് ഉറപ്പായപ്പോള്‍ അക്രമാസക്തനായ ആഷിഖ് ചെക് പോസ്റ്റിലെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്ത് ദേഹത്ത് സ്വയം പരിക്കേല്പിക്കുകയായിരുന്നു. എന്നാൽ പോലീസ് വീണ്ടും പിടികൂടാനുള്ള ശ്രമം നടത്തിയപ്പോൾ പൊലീസുകാരെ കടിച്ചു പരിക്കേൽപ്പിച്ച ശ്രമിച്ചു.
തുടർന്ന് ഇവരില്‍ നിന്ന് 71.5 ഗ്രാം എം ഡി എം എ യും , 10 ലക്ഷം രൂപ വിലവരുന്ന 227 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണക്കട്ടിയും പോലീസ് കണ്ടെടുത്തു. വിപണിയില്‍ ഗ്രാമിന് 3000 രൂപയോളം വിലവരുന്ന എം ഡി എം എ ബാംഗ്ലൂരില്‍ നിന്ന് കാര്‍ മാര്‍ഗം ആഷിഖാണ് ജില്ലയിലേക്ക് എത്തിക്കുന്നത്. ഇയാളുടെ സഹായത്തിനായാണ് മിസ്ബാഹിനേയും കൂടെ കൂട്ടുന്നത്.
സ്വര്‍ണം കടത്തിയതിനും പോലീസിനെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പ്രത്യേകം കേസ്രജിസ്റ്റർ ചെയ്തു. നേരത്തെ ബലാത്സംഗത്തിനും അടിപിടിക്കും കഞ്ചാവ് ഉപയോഗത്തിനും പൂക്കോട്ടുംപാടം സ്റ്റേഷനിലും പോലീസ് സ്റ്റേഷനില്‍ അക്രമം നടത്തിയതിന് നിലമ്പൂർ പോലീസ് സ്റ്റേഷനിലും ആഷിഖിനെതിരെ നിരവധി കേസുകളാണുള്ളത്.
https://www.facebook.com/Malayalivartha


























