ഭർത്താവിനെ കൊന്ന് ഭാര്യയും കാമുകനും.. പാലിൽ ഉറക്കഗുളികകൾ കലർത്തി മയക്കി, പുതപ്പിനുള്ളിലേക്ക് പാമ്പിനെ തുറന്നുവിട്ടു.. കയ്യിലും കാലിലും കടിച്ചതോടെ വിഷം ഉള്ളിൽച്ചെന്ന് അതുൽ മരണപ്പെട്ടു..

വീണ്ടും കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ വാർത്ത . യുവാവ് പാമ്പുകടിയേറ്റ് മരിച്ചതില്‍ ഭാര്യയും ആൺസുഹൃത്തും അറസ്റ്റിൽ. യുവാവിനെ പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് ദാമിനി പവാർ എന്ന യുവതിയെയും ആണ്‍സുഹൃത്ത് തുഷാർ കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. മീററ്റിലെ ഹസ്തിനാപുരി സ്വദേശി അതുല്‍ പവാറി(35) ന്റെ മരണത്തിലാണ് മണിക്കൂറുകള്‍ക്കൂള്ളില്‍ തന്നെ പൊലീസ് ചുരുളഴിച്ചത്.
വീട്ടില്‍ നിന്നും പാമ്പ് കടിയേറ്റ് വെള്ളിയാഴ്ച രാവിലെയാണ് അതുൽ പവാറിനെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുപോയത്. പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു.കിടപ്പുമുറിയിൽ നിന്നാണ് പാമ്പ് കടിച്ചതെന്നും രാവിലെ എഴുനേറ്റപ്പോള്‍ അതുലിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നുവെന്നുമാണ് ഭാര്യ പൊലീസിനോട് പറഞ്ഞത്.കട്ടിലില്‍ പാമ്പിനെ കണ്ട് യുവതി നിലവിളിച്ചതോടെ അയല്‍ക്കാര്‍ ഓടിയെത്തുകയും പാമ്പിനെ അടിച്ചുകൊല്ലുകയുമായിരുന്നു.
അതുലിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ദാമിനിയും അതുലും ഏഴുവര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹിതരായവരാണ് . ഇരുവരും നടത്തിയിരുന്ന പ്ലേസ്‌ക്കൂളിലെ ഡ്രൈവറാണ് അറസ്റ്റിലായ തുഷാര്‍.ദാമിനിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോഴാണ് തുഷാറുമായുള്ള ബന്ധം വ്യക്തമായത്.
സംശയം തോന്നിയ പൊലീസ് തുഷാറിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അതില്‍ പാമ്പിന്റെ ഫോട്ടോകള്‍ കണ്ടെത്തുകയായിരുന്നു. ദാമിനിയുടെ പ്രേരണയില്‍ തുഷാറാണ് പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം ആസൂത്രണംചെയ്തതെന്നാണ് പൊലീസ് പറഞ്ഞു.തുഷാറാണ് പാമ്പാട്ടികളില്‍നിന്ന് പാമ്പിനെ വാങ്ങിയത്. അതുലിന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക കൈക്കലാക്കിയശേഷം ദാമിനിക്കും തുഷാറിനും ഒരുമിച്ച് ജീവിക്കാനായിരുന്നു പദ്ധതി.
ഇതിന് മുന്‍പായി തുഷാര്‍ ഭാര്യയില്‍നിന്ന് വിവാഹമോചനം നേടാനും പദ്ധതിയിട്ടിരുന്നു. കേസില്‍ രണ്ട് പാമ്പാട്ടികളെയും പൊലീസ് അറസ്റ്റ് ചെയിതിട്ടുണ്ട്.സ്വഭാവിക പാമ്പുകടിയേറ്റുള്ള മരണമെന്ന് വരുത്തിത്തീർത്ത് 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനും, ഒപ്പം ജീവിക്കാൻ തടസ്സമായി നിന്ന ഭർത്താവിനെ ഒഴിവാക്കാനും വേണ്ടിയാണ് ഭാര്യയും കാമുകനും ചേർന്ന് ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തത്. കൊല്ലപ്പെട്ട അതുൽ കുമാർ പൻവാർ, ഹസ്തിനാപൂരില്‍ ഒരു പ്ലേ സ്കൂൾ നടത്തിവരികയായിരുന്നു.
അതുലിന്റെ ഭാര്യ ദാമിനി (30), ഇവരുടെ സ്കൂളിലെ ബസ് ഡ്രൈവറും ദാമിനിയുടെ കാമുകനുമായ തുഷാർ കുമാർ (34). പാമ്പുപിടുത്തക്കാരായ സോനു, ഉദയ് കുമാർ എന്നിവരുമാണ് കേസിലെ പ്രതികൾ. പാമ്പിനെ എത്തിച്ചു നൽകിയതിന് സോനു, ഉദയ് കുമാർ എന്നിവർക്ക് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു.വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
https://www.facebook.com/Malayalivartha


























