Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ജയരാജന്‍ അനുകൂലികള്‍ പാലം വലിക്കുമോ? പി ജയരാജന്‍ അനുയായികള്‍ വോട്ടു ചോര്‍ത്തുമോ? കണ്ണൂരിലെ സിപിഎം കോട്ടകളില്‍ ഭയം

26 MARCH 2021 10:45 AM IST
മലയാളി വാര്‍ത്ത

കണ്ണൂരിലെ സിപിഎം കോട്ടകളില്‍ പി ജയരാജന്‍ അനുയായികള്‍ വോട്ടു ചോര്‍ത്തുമോ? അര ലക്ഷം ആരാധകരുള്ള പി ജയരാജന്‍ ആര്‍മി ഫേസ് ബുക്ക് പേജിലും കൂടാതെ ഈ പ്രവര്‍ത്തകര്‍ സ്വന്തം താളുകളിലും നടത്തുന്ന ഓരോ നീക്കവും സിപിഎം സൈബര്‍ വിഭാഗം സൂക്ഷ്മതയോടെ പരിശോധിക്കുകയാണ്.


സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായി പി ജയരാജന് സീറ്റ് നല്‍കാതെ സിപിഎം വെട്ടിനിരത്തിയതിലെ അമര്‍ഷം കടുത്ത ജയരാജന്‍ ആരാധകരിലുണ്ടാക്കുന്ന അമര്‍ഷമാണ് പാര്‍ട്ടി നേതൃത്വത്തെ ആശങ്കപ്പെടുുന്നത്.

 




പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടത്ത് ഉള്‍പ്പെടെ അയ്യായിരത്തോളം ജയരാജന്‍ അനുകൂലികള്‍ പാലം വലിക്കുമോ എന്ന ആശങ്കയ്ക്കു നടുവിലാണ് സിപിഎം ക്യാമ്പ്. കല്യാശേരി, തലശേരി,മട്ടന്നൂര്‍, കൂത്തുപറമ്പ്, അഴീക്കോട്, തളിപ്പറമ്പ് മണ്ഡലങ്ങളില്‍ പി ജയരാജനെ അനുകൂലിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ കരുനീക്കങ്ങളാണ് തെരഞ്ഞെടുപ്പില്‍ കണ്ടറിയേണ്ടത്.


പി ജരാജന്റെ രാഷ്ട്രീയജീവിതം തീര്‍ന്നു, അല്ല തീര്‍ത്തു എന്ന അമര്‍ഷമാണ് അനുയായികളുടെ വേദന. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എണ്ണമറ്റ കേസുകളില്‍ പ്രതിയായ ജയരാജന്റെ ശിഷ്ടജീവിതം കോടതിയിലോ ജയിലിലോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്.

 




പി ജയരാജനെ സിപിഎം കണ്ണൂരില്‍ ഒതുക്കിയതിനു ശേഷം അവിടത്തെ പാര്‍ട്ടി സംവിധാനത്തിലും പ്രവര്‍ത്തരുടെ ആവേശത്തിലും ചോര്‍ച്ചയും വീഴ്ചയുമാണ്ടായത് പാര്‍ട്ടി ഗ്രാമങ്ങളില്‍ വരെ പ്രതിഫലിക്കുന്നുണ്ട്. കോവിഡിനു ശേഷം നിലവിലെ സെക്രട്ടറി എംവി ജയരാജന്റെ പ്രവര്‍ത്തനം
നിര്‍ജീവമായതും പാര്‍ട്ടിക്ക് ആഘാതമായിട്ടുണ്ട്.


കണ്ണൂരിലെ അഞ്ച് മണ്ഡലങ്ങളില്‍ ജയരാജനും അനുയായികള്‍ക്കും സ്വാധീനമുണ്ടെന്നിരിക്കെ പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകുമോ എന്നഭീതി സിപിഎമ്മിനുണ്ട്. പി ജയരാജനു പുറമെ സഹോദരി പി സതീദേവിക്കും നിയമസഭയിലേക്ക് സിപിഎം സീറ്റ് നല്‍കിയിരുന്നില്ല.

 


കൂത്തുപറമ്പ് ഉള്‍പ്പെടെ കണ്ണൂരിലെ നാല് സീറ്റുകളില്‍ കണ്ണുവെച്ച് തെരഞ്ഞെടുപ്പ് അണിയറ പ്രവര്‍ത്തനം നടത്തിത്തുടങ്ങിയപ്പോഴാണ് സിപിഎം പി ജയരാജനെ വെട്ടിനിരത്തിയത്. പിണറായിയെക്കാള്‍ കോടിയേരി ബാലകൃഷ്ണനാണ് ഈ കൊടുംചതിക്കു കരുക്കള്‍ നീക്കിയതെന്ന് ജയരാജന്‍ പക്ഷം വിശ്വസിക്കുന്നു.


ജയരാജനെ വടകര ഇലക്ഷനുശേഷം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു തിരികെ കൊണ്ടുവരാതിരുന്നതിനു പിന്നിലും കോടിയേരിയുടെ ഇടപെടലുണ്ടായിരുന്നു. ഇതിനു തിരിച്ചടിയായാണ് ബിനോയ് കോടിയേരിയും ബാര്‍ നര്‍ത്തകിയുമായി ബന്ധപ്പെട്ട മുംബൈ ബന്ധവും ആഡംബര കല്യാണങ്ങളുമൊക്കെ ജയരാജന്‍ ആര്‍മി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി വിവാദമാക്കിയതെന്ന് കോടിയേരി ഉള്‍പ്പെടെ ഒരു വിഭാഗം സിപിഎം നേതാക്കള്‍ സംശയിച്ചിരുന്നു.

 




പി ജയരാജന് അനുകൂലമായി ഫ്ളക്സുകള്‍ ഉയര്‍ന്നതിനുശേഷം പാര്‍ട്ടി ഗ്രാമങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങള്‍ നിര്‍ജീവമാണെന്ന് സിപിഎം സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു. പിണറായി മത്സരിക്കുന്ന ധര്‍മടത്ത് ഉറപ്പാണ് പിജെ എന്ന കൂറ്റന്‍ ഫ്ളക്സ് ഉയര്‍ത്തിയവരെക്കുറിച്ച് പാര്‍ട്ടി അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്തായിട്ടില്ല. തെരഞ്ഞെടുപ്പ് ദിവസം സമാനമായ ബോര്‍ഡുകള്‍ മണ്ഡലലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സിപിഎം സംസ്ഥാന ഇലക്ഷന്‍ കമ്മിറ്റിയുടെ വിലിയിരുത്തല്‍.


കണ്ണൂരില്‍ മാത്രം പ്രചാരണത്തില്‍ ഒതുക്കപ്പെട്ട ജയരാജനെ മറ്റ് മണ്ഡലങ്ങളില്‍ ആവശ്യപ്പെട്ടപ്പോള്‍ മറ്റൊരിടത്തും വിളിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ പൊതു തീരുമാനമുണ്ടായത്. അതേ സമയം പി ജയരാജന്‍ കഴിഞ്ഞ ദിവസം പങ്കെടുത്ത യോഗങ്ങളില്‍ അനുയായികളുടെ ആവേശകരമായ പ്രതികരണം പ്രകടമായിരുന്നുതാനും. 32000 അംഗങ്ങളുള്ള പിജെ ആര്‍മി ഒഫിഷ്യല്‍ പേജിലെ ഓരോ നീക്കവും സിപിഎം നേതൃത്വം നിരീക്ഷിച്ചുവരികയാണ്.

 



പിടി വിടിന്നതായി കണ്ടാല്‍ ഈ ഫേസ് ബുക്ക് പേജു തന്നെ വെട്ടിക്കളയാന്‍ സിപിഎം ഉത്തരവിടുമെന്നാണ് സൂചന. മാത്രവുമല്ല കണ്ണൂരിലെ വിവിധ മണ്ഡലങ്ങളിലും നടന്ന കണ്‍വന്‍ഷനുകളിലും റോഡ് ഷോകളിലും ആവേശകരമായ പ്രതികരണം ഉയര്‍ന്നതുമില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (3 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (4 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (4 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (4 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (4 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (4 hours ago)

മാഞ്ചസ്റ്ററിന് ജയം  (5 hours ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (5 hours ago)

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം  (5 hours ago)

സൽമാൻഖാന് ഇന്ന് അറുപതാം പിറന്നാൾ...  (5 hours ago)

കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും പ്രമുഖ ഡെർമറ്റോളജിസ്റ്റുമായ എം.ഐ.ജോയ് അന്തരിച്ചു...  (5 hours ago)

സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാന്‍ ഫോട്ടോയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല; ജയിലില്‍ കിടക്കുന്ന നേതാക്കളെ സി.പി.എം സംരക്ഷിക്കുകകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (6 hours ago)

ലഹരി ഉപയോ​ഗിച്ചാൽ പണി പോകും....  (6 hours ago)

ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ  (6 hours ago)

ശ്രീലേഖ ഇത്ര ചീപ്പാവരുത്...! സത്യപ്രതിജ്ഞയ്ക്കിടെ കണ്ണ് നിറഞ്ഞ് ഹോളിൽ നിന്ന് ഇറങ്ങിയോടി വീട്ടിൽ എത്തി രാജേഷും ആശയും  (6 hours ago)

Malayali Vartha Recommends