Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...


സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..


കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..


പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

ജയരാജന്‍ അനുകൂലികള്‍ പാലം വലിക്കുമോ? പി ജയരാജന്‍ അനുയായികള്‍ വോട്ടു ചോര്‍ത്തുമോ? കണ്ണൂരിലെ സിപിഎം കോട്ടകളില്‍ ഭയം

26 MARCH 2021 10:45 AM IST
മലയാളി വാര്‍ത്ത

കണ്ണൂരിലെ സിപിഎം കോട്ടകളില്‍ പി ജയരാജന്‍ അനുയായികള്‍ വോട്ടു ചോര്‍ത്തുമോ? അര ലക്ഷം ആരാധകരുള്ള പി ജയരാജന്‍ ആര്‍മി ഫേസ് ബുക്ക് പേജിലും കൂടാതെ ഈ പ്രവര്‍ത്തകര്‍ സ്വന്തം താളുകളിലും നടത്തുന്ന ഓരോ നീക്കവും സിപിഎം സൈബര്‍ വിഭാഗം സൂക്ഷ്മതയോടെ പരിശോധിക്കുകയാണ്.


സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായി പി ജയരാജന് സീറ്റ് നല്‍കാതെ സിപിഎം വെട്ടിനിരത്തിയതിലെ അമര്‍ഷം കടുത്ത ജയരാജന്‍ ആരാധകരിലുണ്ടാക്കുന്ന അമര്‍ഷമാണ് പാര്‍ട്ടി നേതൃത്വത്തെ ആശങ്കപ്പെടുുന്നത്.

 




പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടത്ത് ഉള്‍പ്പെടെ അയ്യായിരത്തോളം ജയരാജന്‍ അനുകൂലികള്‍ പാലം വലിക്കുമോ എന്ന ആശങ്കയ്ക്കു നടുവിലാണ് സിപിഎം ക്യാമ്പ്. കല്യാശേരി, തലശേരി,മട്ടന്നൂര്‍, കൂത്തുപറമ്പ്, അഴീക്കോട്, തളിപ്പറമ്പ് മണ്ഡലങ്ങളില്‍ പി ജയരാജനെ അനുകൂലിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ കരുനീക്കങ്ങളാണ് തെരഞ്ഞെടുപ്പില്‍ കണ്ടറിയേണ്ടത്.


പി ജരാജന്റെ രാഷ്ട്രീയജീവിതം തീര്‍ന്നു, അല്ല തീര്‍ത്തു എന്ന അമര്‍ഷമാണ് അനുയായികളുടെ വേദന. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എണ്ണമറ്റ കേസുകളില്‍ പ്രതിയായ ജയരാജന്റെ ശിഷ്ടജീവിതം കോടതിയിലോ ജയിലിലോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്.

 




പി ജയരാജനെ സിപിഎം കണ്ണൂരില്‍ ഒതുക്കിയതിനു ശേഷം അവിടത്തെ പാര്‍ട്ടി സംവിധാനത്തിലും പ്രവര്‍ത്തരുടെ ആവേശത്തിലും ചോര്‍ച്ചയും വീഴ്ചയുമാണ്ടായത് പാര്‍ട്ടി ഗ്രാമങ്ങളില്‍ വരെ പ്രതിഫലിക്കുന്നുണ്ട്. കോവിഡിനു ശേഷം നിലവിലെ സെക്രട്ടറി എംവി ജയരാജന്റെ പ്രവര്‍ത്തനം
നിര്‍ജീവമായതും പാര്‍ട്ടിക്ക് ആഘാതമായിട്ടുണ്ട്.


കണ്ണൂരിലെ അഞ്ച് മണ്ഡലങ്ങളില്‍ ജയരാജനും അനുയായികള്‍ക്കും സ്വാധീനമുണ്ടെന്നിരിക്കെ പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകുമോ എന്നഭീതി സിപിഎമ്മിനുണ്ട്. പി ജയരാജനു പുറമെ സഹോദരി പി സതീദേവിക്കും നിയമസഭയിലേക്ക് സിപിഎം സീറ്റ് നല്‍കിയിരുന്നില്ല.

 


കൂത്തുപറമ്പ് ഉള്‍പ്പെടെ കണ്ണൂരിലെ നാല് സീറ്റുകളില്‍ കണ്ണുവെച്ച് തെരഞ്ഞെടുപ്പ് അണിയറ പ്രവര്‍ത്തനം നടത്തിത്തുടങ്ങിയപ്പോഴാണ് സിപിഎം പി ജയരാജനെ വെട്ടിനിരത്തിയത്. പിണറായിയെക്കാള്‍ കോടിയേരി ബാലകൃഷ്ണനാണ് ഈ കൊടുംചതിക്കു കരുക്കള്‍ നീക്കിയതെന്ന് ജയരാജന്‍ പക്ഷം വിശ്വസിക്കുന്നു.


ജയരാജനെ വടകര ഇലക്ഷനുശേഷം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു തിരികെ കൊണ്ടുവരാതിരുന്നതിനു പിന്നിലും കോടിയേരിയുടെ ഇടപെടലുണ്ടായിരുന്നു. ഇതിനു തിരിച്ചടിയായാണ് ബിനോയ് കോടിയേരിയും ബാര്‍ നര്‍ത്തകിയുമായി ബന്ധപ്പെട്ട മുംബൈ ബന്ധവും ആഡംബര കല്യാണങ്ങളുമൊക്കെ ജയരാജന്‍ ആര്‍മി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി വിവാദമാക്കിയതെന്ന് കോടിയേരി ഉള്‍പ്പെടെ ഒരു വിഭാഗം സിപിഎം നേതാക്കള്‍ സംശയിച്ചിരുന്നു.

 




പി ജയരാജന് അനുകൂലമായി ഫ്ളക്സുകള്‍ ഉയര്‍ന്നതിനുശേഷം പാര്‍ട്ടി ഗ്രാമങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങള്‍ നിര്‍ജീവമാണെന്ന് സിപിഎം സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു. പിണറായി മത്സരിക്കുന്ന ധര്‍മടത്ത് ഉറപ്പാണ് പിജെ എന്ന കൂറ്റന്‍ ഫ്ളക്സ് ഉയര്‍ത്തിയവരെക്കുറിച്ച് പാര്‍ട്ടി അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്തായിട്ടില്ല. തെരഞ്ഞെടുപ്പ് ദിവസം സമാനമായ ബോര്‍ഡുകള്‍ മണ്ഡലലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സിപിഎം സംസ്ഥാന ഇലക്ഷന്‍ കമ്മിറ്റിയുടെ വിലിയിരുത്തല്‍.


കണ്ണൂരില്‍ മാത്രം പ്രചാരണത്തില്‍ ഒതുക്കപ്പെട്ട ജയരാജനെ മറ്റ് മണ്ഡലങ്ങളില്‍ ആവശ്യപ്പെട്ടപ്പോള്‍ മറ്റൊരിടത്തും വിളിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ പൊതു തീരുമാനമുണ്ടായത്. അതേ സമയം പി ജയരാജന്‍ കഴിഞ്ഞ ദിവസം പങ്കെടുത്ത യോഗങ്ങളില്‍ അനുയായികളുടെ ആവേശകരമായ പ്രതികരണം പ്രകടമായിരുന്നുതാനും. 32000 അംഗങ്ങളുള്ള പിജെ ആര്‍മി ഒഫിഷ്യല്‍ പേജിലെ ഓരോ നീക്കവും സിപിഎം നേതൃത്വം നിരീക്ഷിച്ചുവരികയാണ്.

 



പിടി വിടിന്നതായി കണ്ടാല്‍ ഈ ഫേസ് ബുക്ക് പേജു തന്നെ വെട്ടിക്കളയാന്‍ സിപിഎം ഉത്തരവിടുമെന്നാണ് സൂചന. മാത്രവുമല്ല കണ്ണൂരിലെ വിവിധ മണ്ഡലങ്ങളിലും നടന്ന കണ്‍വന്‍ഷനുകളിലും റോഡ് ഷോകളിലും ആവേശകരമായ പ്രതികരണം ഉയര്‍ന്നതുമില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എസ്എസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍  (44 minutes ago)

യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് വ്യവസായിയില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍  (53 minutes ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ യുവതി ക്ഷേത്രക്കുളത്തില്‍ ചാടിമരിച്ചു  (58 minutes ago)

ഒമ്പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് 55കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു  (3 hours ago)

ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി മേഖലകളില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും  (3 hours ago)

രാജ്യത്തെ നിയമത്തെ ബഹുമാനിക്കുന്നതിന് പകരം, രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിപിഎമ്മും മുസ്ലിം ലീഗും ബോധപൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്; വഖഫ് വിഷയത്തിന് മതവുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന  (6 hours ago)

ഓപ്പറേഷൻ തൂഫാൻ ; ഇന്നും പരിശോധന; 80 പേർ അറസ്റ്റിൽ  (6 hours ago)

സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി കവാടമായി മാറാൻ വിഴിഞ്ഞം; ഓഗസ്റ്റ് 18 മുതല്‍ സമ്പൂര്‍ണ എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം ; മിഷന്‍ സമുദ്ര ഔദ്യോഗികമായി പ്രഖ്യാപിക്കും  (6 hours ago)

കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയും അധികാര ഗര്‍വ്വുമാണ്‌ ഇത്‌ കാണിക്കുന്നത്; ജനാധിപത്യ വിരുദ്ധമായി സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണം; അപലപിച്ച് സി.പി.ഐ. എം  (6 hours ago)

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (7 hours ago)

ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി; ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല  (7 hours ago)

കിടപ്പ് മുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച് കിടക്കുന്ന മകൻ; അലമുറയിട്ട് ഓടി അമ്മ; പരിസരത്തെ ലഹരി സംഘങ്ങളെ കുറിച്ച് തൂഫാൻ സംഘത്തോട് പറഞ്ഞതിന് പിന്നാലെ കോഴിക്കോട് യുവാവിന് സംഭവിച്ചത്...?  (7 hours ago)

ആൾമറയില്ലാത്ത കിണറ്റിൽ അബദ്ധത്തിൽ വീണ് 69കാരി; 20 മണിക്കൂർ മരണത്തെ മുഖാമുഖം കണ്ട് രാധാമണിയമ്മ കിണറ്റിൽ നിലവിളി ; പുലർച്ചയോടെ സംഭവിച്ചത്...!!!  (7 hours ago)

എൻജിനീയറായ യുവതിയുടെ ആത്മഹത്യ; പാതിരാത്രി ക്ഷേത്രത്തിലെത്തി ദേവിയുടെ വിഗ്രഹവുമായി കുളത്തിൽ ചാടി; ആത്മഹത്യക്കുറിപ്പിൽ യുവതിയുടെ അവസാന വാക്ക്  (7 hours ago)

SNAKE അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് വന്‍ തിരക്കഥ;  (9 hours ago)

Malayali Vartha Recommends