Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...


ശാസ്തമംഗലത്തുകാർക്ക് തെ​റ്റുപ​റ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെ​റ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി

'പറ്റിയാൽ അദ്ദേഹത്തിന്റെ ഒരു പ്രസംഗം നേരിട്ട് കേൾക്കണമെന്നാണ് എന്റെ ആഗ്രഹം. ഒരു വരവ് കൂടി വരേണ്ടി വരും. ഷിബു മീരാന് എല്ലാ ആശംസകളും. മൈതാന പ്രസംഗങ്ങൾ തുടരട്ടെ. പഞ്ചാബിൽ എന്തായിരുന്നു പ്രശ്നം എന്നറിയാത്ത തലമുറ ഉണ്ടാകരുത്...' മുരളി തുമ്മാരുകുടി കുറിക്കുന്നു

26 MARCH 2021 05:24 PM IST
മലയാളി വാര്‍ത്ത

പെരുമ്പാവൂരിൽ ശ്രീ. രാഹുൽ ഗാന്ധി പ്രസംഗിക്കാൻ വരുന്നതറിഞ്ഞ് പ്രസംഗം കേൾക്കാൻ എത്തിച്ചേർന്നപ്പോൾ ഉണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് മുരളി തുമ്മാരുകുടി. 'രാഹുൽജി എത്തിയിട്ടില്ല. ആ സമയത്ത് ഒരു ചെറുപ്പക്കാരൻ കത്തിക്കയറുകയാണ്. 1957 മുതലുള്ള കേരള രാഷ്ട്രീയം, 1977 ലെ ഇന്ത്യൻ രാഷ്ട്രീയ ചിത്രം, 1991 ൽ ശ്രീ. രാജീവ് ഗാന്ധി മരിച്ചു വീണതിന്റെ വാഗ്മയ ചിത്രം, കോൺഗ്രസിന്റെ സമീപകാല ചരിത്രം, കേരള മതേതരത്വത്തിന്റെ ചിത്രം, കൂറുമാറ്റം, പണത്തിന്റെ സ്വാധീനം, എന്നിങ്ങനെ ഒന്നൊന്നായി കൃത്യമായ കണക്കുകൾ അവതരിപ്പിച്ച്, ഒച്ച കൂട്ടിയും കുറച്ചും, ആളുകളെ കയ്യിലെടുത്തും കയ്യടിപ്പിച്ചും പ്രസംഗം നീളുകയാണ്'- എന്നും അദ്ദേഹം കുറിക്കുകയുണ്ടായി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

1957 ൽ എന്ത് സംഭവിച്ചു?

അമ്മാവൻ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നതിലാകണം തിരഞ്ഞെടുപ്പിനോട് എന്നും വലിയ താല്പര്യമുള്ളത്. ‘നമ്മുടെ സ്ഥാനാർഥി എം. കെ. കൃഷ്ണൻ’ എന്ന് വലിയ കറുത്ത നിറത്തിൽ അച്ചടിച്ച ചാര പോസ്റ്ററുകൾ കെട്ട് കെട്ടായി അമ്മാവൻ വീട്ടിൽ കൊണ്ടുവരും. അത് പത്തെണ്ണം വീതമുള്ള ചെറിയ കെട്ടുകളായി തിരിക്കുന്നത് എന്റെ ജോലിയാണ്. 1970 ൽ എന്റെ ആറാം വയസിൽ എണ്ണം പഠിച്ചു തുടങ്ങിയിട്ടേ ഉള്ളൂ. അന്നത്തെ പാർട്ടി ഒന്നും ഓർമയില്ലെങ്കിലും ചിഹ്നം അരിവാൾ ചുറ്റിക നക്ഷത്രം ആണെന്ന് ഓർക്കുന്നു.

അതിനു ശേഷം അടുത്ത തിരഞ്ഞെടുപ്പ് വരാൻ കുറേ സമയമെടുത്തു, അടിയന്തിരാവസ്ഥ കഴിഞ്ഞ് 1977 ൽ. രാഷ്ട്രീയം മുറ്റി നിന്ന തിരഞ്ഞെടുപ്പാണത്. വെങ്ങോലക്കവലയിൽ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നടക്കുന്നുണ്ട്. വലിയ നേതാക്കളൊന്നും അവിടെ വരാറില്ല, ലോക്കൽ നേതാക്കൾ മാത്രം വരും. അവരുടെ പ്രസംഗം പോയി കേൾക്കും. യോഗം കഴിയാൻ കുറച്ചു വൈകുമെങ്കിലും കുഴപ്പമില്ല. എന്റെ മറ്റൊരമ്മാവന് വെങ്ങോലക്കവലയിൽ തയ്യൽ കടയുണ്ടായിരുന്നതിനാൽ യോഗം കഴിഞ്ഞ് അമ്മാവന്റെ കൂടെ തിരിച്ച് പോരും.

ആ തിരഞ്ഞെടുപ്പ് കാലത്ത് ഒരിക്കൽ അച്ഛന്റെ വീട്ടിൽ പോയി. അച്ഛന്റെ വീട്ടുകാർ കോൺഗ്രസുകാരാണ്. അവിടെയെത്തുന്പോൾ കോൺഗ്രസ് സമ്മേളനങ്ങൾക്ക് പോകും. അങ്ങനെയാണ് ശ്രീ. ടി. എച്ച്. മുസ്തഫയുടെ പ്രസംഗം കേൾക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യത്തെ തിരഞ്ഞെടുപ്പാണെങ്കിലും കേൾവിക്കാരെ ആവേശം കൊള്ളിക്കുന്ന പ്രസംഗമാണ്. പിന്നെയും അദ്ദേഹത്തിന്റെ എത്രയോ പ്രസംഗങ്ങൾ കേട്ടിരിക്കുന്നു. സത്യത്തിൽ രാഷ്ട്രീയ പ്രസംഗങ്ങളോട് ഇഷ്ടം തോന്നിയത് അദ്ദേഹത്തിന്റെ പ്രസംഗം കേട്ടിട്ടാണ്.

ഇപ്പോൾ രാഷ്ട്രീയക്കാരോട് സൗഹൃദം ഉണ്ടാക്കുന്പോഴും, രാഷ്ട്രീയം സംസാരിക്കുന്പോഴും സുഹൃത്തുക്കളെ പിന്തുണച്ച് പോസ്റ്റ് ഇടുന്പോഴും ഇടം വലം നോക്കാത്തത് ഡിപ്ലോമാറ്റ് ആയപ്പോൾ പഠിച്ച ബാലൻസ് കെ നായർ പരിപാടി അല്ല. ഒരേ സമയം അരിവാൾ ചുറ്റികയുടെ പോസ്റ്ററൊട്ടിച്ചും, കലപ്പയേന്തിയ കർഷകന്റെ പാർട്ടി സമ്മേളനത്തിന് പോവുകയും ചെയ്തുകൊണ്ട് നാലു പതിറ്റാണ്ട് മുൻപ് പഠിച്ചതാണത്. പഠിച്ചതല്ലേ പാടൂ !!

പിൽക്കാലത്ത് പ്രസംഗം കേൾക്കുക ഒരു ഹരമായി. നല്ല പ്രസംഗങ്ങൾ കേൾക്കണമെങ്കിൽ പെരുന്പാവൂരിൽ പോകണം. 1980 ആയപ്പോൾ പെരുന്പാവൂരിലെ കൊട്ടിക്കലാശത്തിന് ഒക്കെ പോയി തുടങ്ങി. വെങ്ങോലയിൽ നിന്നുള്ള ജാഥയിൽ അമ്മാവനുണ്ട്, കൂടെ ഞാനും. പി. ആർ. ശിവൻ ആണ് അന്ന് സി. പി. എം. സ്ഥാനാർഥി. ഇ. എം. എസ്. ആണ് പ്രധാന പ്രാസംഗികൻ. ഞങ്ങളുടെ സ്ഥാനാർത്ഥിയുടെ പ്രസംഗം വളരെ നല്ലതാണ്. പിന്നെയുള്ളവരുടെ പേരുകൾ ഓർക്കുന്നില്ല.

സമ്മേളനം പത്തു മണിവരെ നീളും. തിരിച്ചു വീട്ടിലേക്ക് നടക്കണം. സാധാരണഗതിയിൽ വിയർപ്പിന്റെ അസുഖമുള്ള ആളായതിനാൽ നാടകമോ സെക്കൻഡ് ഷോ സിനിമയോ കണ്ട ശേഷം ഞാൻ പെരുന്പാവൂരിൽ നിന്നും നടന്ന് വീട്ടിൽ പോയിട്ടില്ല. എന്നാൽ പ്രസംഗം കേൾക്കാൻ ഏത് പാതിരാത്രിയിലും നടക്കാൻ റെഡി. പിറ്റേന്ന് കോൺഗ്രസിന്റെ കൊട്ടിക്കലാശമാണ്. എ. എ. കൊച്ചുണ്ണി ആണ് സ്ഥാനാർത്ഥി. അന്നും വെങ്ങോലയിൽ നിന്നും ജാഥയുണ്ട്, ജാഥയിൽ ഞാനും. കത്തിക്കയറുന്ന പ്രസംഗങ്ങൾ കേട്ടു മടങ്ങി. രണ്ടു കൂട്ടർക്കും തികഞ്ഞ ആത്മ വിശ്വാസവും രണ്ട് ആശയങ്ങളിലും കുറച്ചു ശരികളും ഉണ്ടെന്ന് മനസിലായി.

പിന്നീട് 1982 ലും 1984 ലും തിരഞ്ഞെടുപ്പുകൾ വന്നു. അപ്പോഴേക്കും എഞ്ചിനീയറിങ്ങ് കോളേജിൽ ആയതോടെ യാത്രയുടെ റേഞ്ച് കൂടി. കോതമംഗലത്ത് വന്നതോടെ അധ്വാനവർഗ്ഗ പ്രസംഗങ്ങളും കേട്ട് തുടങ്ങി. ആർ. ബാലകൃഷ്ണപിള്ളയുടെ പ്രസംഗം അക്കാലത്ത് ഒന്നാം തരമാണ്. വെങ്ങോലക്കാരനായ ബെന്നി ബെഹനാൻ വളരെ നന്നായി പ്രസംഗിക്കാൻ അറിയുന്ന ആളാണ്. എം. വി. രാഘവന്റെ പ്രസംഗം കേൾക്കാൻ കലൂർ വരെ പോയിട്ടുണ്ട്.

ഇപ്പോൾ ഇത്തരം പ്രസംഗങ്ങളെ, മൈതാന പ്രസംഗം എന്ന് നമ്മൾ, ഞാൻ ഉൾപ്പടെ കളിയാക്കി വിളിക്കാറുണ്ട്. എന്നാൽ ഇവ ആളുകളിൽ ഉണ്ടാക്കുന്ന സ്വാധീനം ചെറുതല്ല. കഴിഞ്ഞയാഴ്ച ഒരു വെബ്ബിനാറിൽ എന്റെ സുഹൃത്ത് കെ. ജെ. ജേക്കബ് ഇക്കാര്യം സൂചിപ്പിച്ചു. കഴിഞ്ഞ തലമുറയുടെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം ഇത്തരം പ്രസംഗങ്ങളായിരുന്നു എന്ന്. ശരിയാണ്.

അടുത്ത കാലത്തായി അധികം രാഷ്ട്രീയ പ്രസംഗങ്ങൾ കേൾക്കാറില്ല. പെരുന്പാവൂരിൽ ഇപ്പോൾ രാഷ്ട്രീയ സമ്മേളനങ്ങൾ നടക്കുന്പോൾ സദസ്സിലുള്ളതിനേക്കാൾ ആളുകൾ വേദിയിലുണ്ടാകും. എല്ലാവർക്കും സംസാരിക്കാൻ അവസരം നൽകിയില്ലെങ്കിൽ രാഷ്ട്രീയ സമവാക്യങ്ങൾ തെറ്റുമെന്നതുകൊണ്ട് പ്രസംഗങ്ങൾ ചെറുതാണ്. അതിലും ദീർഘമായ പ്രസംഗങ്ങൾ അസംബ്ലിയിൽ കേൾക്കാറുണ്ട്. നന്നായി സംസാരിക്കുന്ന സ്വരാജിനേയും ബൽറാമിനേയും, ഷാഫിയേയും പോലുള്ളവരെ ശ്രദ്ധിക്കാറുണ്ട്, ശ്രവിക്കാറും.

ഇന്നലെ യാദൃശ്ചികമായി ഒരു നല്ല രാഷ്ട്രീയ പ്രസംഗം കേൾക്കാൻ സാധിച്ചു. പെരുന്പാവൂരിൽ ശ്രീ. രാഹുൽ ഗാന്ധി പ്രസംഗിക്കാൻ വരുന്നതിന്റെ ലൈവ് ഫേസ്ബുക്കിൽ ഉണ്ടെന്ന് നോട്ടിഫിക്കേഷൻ കണ്ടപ്പോൾ നാടൊന്ന് കാണാമല്ലോ എന്നോർത്തു. രാഹുൽജി എത്തിയിട്ടില്ല. ആ സമയത്ത് ഒരു ചെറുപ്പക്കാരൻ കത്തിക്കയറുകയാണ്. 1957 മുതലുള്ള കേരള രാഷ്ട്രീയം, 1977 ലെ ഇന്ത്യൻ രാഷ്ട്രീയ ചിത്രം, 1991 ൽ ശ്രീ. രാജീവ് ഗാന്ധി മരിച്ചു വീണതിന്റെ വാഗ്മയ ചിത്രം, കോൺഗ്രസിന്റെ സമീപകാല ചരിത്രം, കേരള മതേതരത്വത്തിന്റെ ചിത്രം, കൂറുമാറ്റം, പണത്തിന്റെ സ്വാധീനം, എന്നിങ്ങനെ ഒന്നൊന്നായി കൃത്യമായ കണക്കുകൾ അവതരിപ്പിച്ച്, ഒച്ച കൂട്ടിയും കുറച്ചും, ആളുകളെ കയ്യിലെടുത്തും കയ്യടിപ്പിച്ചും പ്രസംഗം നീളുകയാണ്. രാഹുൽ ഗാന്ധി പെട്ടെന്ന് വരണം എന്ന് വിചാരിച്ച് കണ്ടു തുടങ്ങിയ ഞാൻ ഇനി ഇന്ന് രാഹുൽ ഗാന്ധി വന്നില്ലെങ്കിലും കുഴപ്പമില്ല എന്ന നിലയിലായി !!

ഇവൻ പുലിയാണല്ലോ എന്ന് മനസ്സിൽ കണ്ടു, രാഷ്ട്രീയ പ്രസംഗം എന്ന കല അന്യം നിന്ന് പോയിട്ടില്ലല്ലോ എന്നും. ആരായിരുന്നു ആ പ്രാസംഗികൻ എന്ന് ഇന്നലെ എനിക്ക് മനസ്സിലായില്ല, ഇന്ന് ഞാൻ എന്റെ സുഹൃത്തും പെരുന്പാവൂർ നഗരസഭയുടെ വൈസ് ചെയർപേഴ്സണും ആയ ശ്രീമതി ഷീബ ബേബിയെ വിളിച്ചു ചോദിച്ചു. അത് മുസ്ലിം യൂത്ത് ലീഗ് നാഷണൽ എക്സിക്യൂട്ടീവ് മെന്പറായ ഷിബു മീരാൻ ആയിരുന്നു എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ നന്പറും തന്നു. ഞാൻ ഷിബുവിനെ വിളിച്ച് അഭിനന്ദിച്ചു.

സ്റ്റേജിൽ കയറി നിന്ന് ‘മൈതാന പ്രസംഗം’ നടത്തുക എളുപ്പമാണെന്ന് ചിന്തിക്കുന്നവർ ഉണ്ടാകും. അവർ പക്ഷെ ഒരിക്കലും സ്റ്റേജിൽ കയറി പ്രസംഗിച്ച് നോക്കിയിട്ടുള്ളവർ ആവില്ല. പ്രസംഗം ഒരു കലയാണ്. സംസാരിക്കുന്ന വിഷയത്തിലുള്ള അറിവ് തീർച്ചയായും വേണം. രാഷ്ട്രീയമാകുന്പോൾ കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാട് വേണം. സംഭവങ്ങൾ, കണക്കുകൾ, അനുഭവങ്ങൾ, വ്യക്തിചിത്രങ്ങൾ ഇതൊക്കെ ഒരു മാലയായി കോർക്കാനുള്ള കഴിവ് വേണം, മുന്നിലിരിക്കുന്ന ആളുകളെ കയ്യിലെടുക്കാനുള്ള കഴിവ് വേണം. ആരോഹണാവരോഹണ ക്രമത്തിൽ സംസാരം കൊണ്ടുപോകാൻ കഴിയണം. പന്തെടുത്ത് അമ്മാനമാടുന്നതു പോലെ ഒരു വിഷയത്തിൽ തുടങ്ങി അത് മുകളിലേക്ക് വിട്ട് മറ്റൊന്നിൽ പിടിച്ച് കുറച്ചു കഴിയുന്പോൾ ആദ്യത്തേതിലേക്ക് തിരിച്ചു വരാൻ കഴിയണം. ഷിബുവിന് ഈ കഴിവുകൾ എല്ലാമുണ്ട്. ഇനി വരുന്ന കാലത്ത് നമ്മൾ ഈ പേര് വീണ്ടും കേൾക്കും, ഉറപ്പ്. കുറിച്ച് വെച്ചോളൂ.

നാട്ടിൽ വരുന്പോൾ നേരിട്ട് കാണാമെന്ന് ഷിബു പറഞ്ഞിട്ടുണ്ട്. പറ്റിയാൽ അദ്ദേഹത്തിന്റെ ഒരു പ്രസംഗം നേരിട്ട് കേൾക്കണമെന്നാണ് എന്റെ ആഗ്രഹം. ഒരു വരവ് കൂടി വരേണ്ടി വരും. ഷിബു മീരാന് എല്ലാ ആശംസകളും. മൈതാന പ്രസംഗങ്ങൾ തുടരട്ടെ. പഞ്ചാബിൽ എന്തായിരുന്നു പ്രശ്നം എന്നറിയാത്ത തലമുറ ഉണ്ടാകരുത്.
മുരളി തുമ്മാരുകുടി
Shibu Meeran

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു  (2 hours ago)

ഡോ. ഷഹനയുടെ ആത്മഹത്യയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍  (3 hours ago)

ഹോട്ടലുകളില്‍ കോഴി വിഭവങ്ങള്‍ വിതരണം ചെയ്യുന്നത് തടഞ്ഞ് ഭക്ഷ്യ സുരക്ഷാ വകുപ്പ്  (3 hours ago)

ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

പൊലീസുകാരനെതിരെ വ്യാജ പീഡനപരാതി നല്‍കിയ യുവതിക്കെതിരെ നടപടി: സൗഹൃദം മുതലെടുത്തുള്ള തട്ടിപ്പെന്ന് ആരോപണവിധേയന്‍  (4 hours ago)

ശബരിമലയില്‍ തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ കെഎസ്ഇബി  (4 hours ago)

ബംഗ്ലാദേശിലെ ക്രിക്കറ്റ് പരിശീലകന്‍ കുഴഞ്ഞുവീണ് മരിച്ചു  (5 hours ago)

2025 ഇന്ത്യയുടെ അഭിമാന വര്‍ഷമെന്ന് പ്രധാനമന്ത്രി മോദി  (5 hours ago)

കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; ക  (6 hours ago)

വ്യക്തിപരമായ സംഭാഷണം രാഷ്ട്രീയവത്ക്കരിക്കുന്നു; പ്രശാന്തിൻ്റെ ശ്രമം വട്ടിയൂർക്കാവിൽ പരാജയം മുന്നിൽ കണ്ടിട്ടുള്ളത്; അപലപിച്ച് ബിജെപി തിരുവനന്തപുരം സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ  (6 hours ago)

തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണ്; സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരണം; ഔദ്യോഗിക ഗസറ്റിൽ കരട് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് മന്ത്രി വ  (6 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു...  (6 hours ago)

സംസ്ഥാനത്ത് പലേടത്തും ബിജെപി - കോൺഗ്രസ്സ് അഡ്ജസ്റ്റ്മെന്റ് ഉണ്ട് എന്നത് തദ്ദേശ ഫലത്തിൽ വ്യക്തം; കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം  (6 hours ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (6 hours ago)

ശക്തമായ കാറ്റിന് സാധ്യത; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (6 hours ago)

Malayali Vartha Recommends