സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടു; ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ആഭരണങ്ങള്‍ തട്ടി, യുവാക്കള്‍ പിടിയില്‍

ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയും ആഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്ത രണ്ട് തിരുവനന്തപുരം സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പോലീസ് പിടിച്ചത്. നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി പ്രവീൺ, നെടുമങ്ങാട് സ്വദേശി ശ്യാംഎന്നിവരെയാണ് മാള പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത്. പീഡിപ്പിച്ചതിന് പുറമെ പലപ്പോഴായി 12 പവന്‍റെ ആഭരണങ്ങൾ പ്രവീൺ വാങ്ങിയതായും പരാതിയിൽ പറയുന്നുണ്ട്. ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയോട് പ്രവീൺ പിന്നീട് വാട്സ് ആപ്പിലൂടെ ആയിരുന്നു ചാറ്റിങ് തുടർന്നത്.
ബന്ധം വളർന്നപ്പോൾ അശ്ലീല സന്ദേശങ്ങളും അയച്ചുതുടങ്ങി. പിന്നീട് നേരിൽ കാണണമെന്ന് അറിയിച്ചതോടെ മാളയിലെത്തി പെൺകുട്ടിയെ കണ്ടുമുട്ടുകയായിരുന്നു.
ഇരുവരും കൂടുതൽ അടുത്തതോടെ ഒരാഴ്ചക്ക് ശേഷം പ്രവീണിന്റെ സുഹൃത്ത് ശ്യാമിനൊപ്പം ബൈക്കിലാണ് പെൺകുട്ടിയെ കാണാൻ എത്തിയത്. ഈ സമയത്തായിരുന്നു ആളൊഴിഞ്ഞ കെട്ടിടത്തിൽ വച്ച് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
കുറച്ച് ദിവസങ്ങൾക്ക് ശേഷം അപകടം പറ്റിയെന്ന് പെൺകുട്ടിയെ അറിയിക്കുകയും ചികിത്സയ്ക്കായി കൂടുതൽ പണം വേണമെന്ന് പറഞ്ഞാണ് ആഭരണങ്ങൾ തട്ടിയെടുക്കുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണ സംഘം പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























