'ഈ പരാമര്‍ശത്തിലൂടെ രാഹുല്‍ ഗാന്ധിയെ മാത്രമല്ല കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയും, പെൺകുട്ടികളെയുമാണ് അപമാനിച്ചിരിക്കുന്നത്. സ്ത്രീകളെ ലൈംഗിക വസ്തു എന്നതിനുപരിയായി മറ്റൊരു തരത്തിലും കാണാന്‍ കഴിയാത്ത നേതാക്കളും മന്ത്രിയും...' ആര്‍ ജെ അഞ്ജലി കുറിക്കുന്നു

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച മുന്‍ എം പി ജോയ്സ് ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയകളില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ജോയ്സ് അപമാനിച്ചത് രാഹുല്‍ ഗാന്ധിയെ മാത്രമല്ലെന്നും കേരളത്തിലെ മുഴുവന്‍ പെണ്‍കുട്ടികളെ ആണെന്നും വ്യക്തമാക്കി ആര്‍ ജെ അഞ്ജലി. സ്ത്രീകളെ ലൈംഗിക വസ്തു എന്നതിനുപരിയായി മറ്റൊരു തരത്തിലും കാണാന്‍ കഴിയാത്ത നേതാക്കളും മന്ത്രിയും, ഇത്തരം കാഴ്ചപ്പാടുള്ള ഇവരോടൊക്കെ ഒരു പെണ്‍കുട്ടിയ്ക്കോ സ്ത്രീയ്ക്കോ എങ്ങനെയാണ് സ്വതന്ത്രമായി ഇടപെടാന്‍ കഴിയുന്നതെന്ന് ചോദിക്കുകയാണ് അഞ്ജലി.
ആര്‍ ജെ അഞ്ജലിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
സ്ത്രീകളെ ലൈംഗിക വസ്തു എന്നതിനുപരിയായി മറ്റൊരു തരത്തിലും കാണാന്‍ കഴിയാത്ത നേതാക്കളും മന്ത്രിയും, ഇത്തരം കാഴ്ചപ്പാടുള്ള ഇവരോടൊക്കെ ഒരു പെണ്‍കുട്ടിയ്ക്കോ സ്ത്രീയ്ക്കോ എങ്ങനെയാണ് സ്വതന്ത്രമായി ഇടപെടാന്‍ കഴിയുന്നത്? ഈ പരാമര്‍ശത്തിലൂടെ രാഹുല്‍ ഗാന്ധിയെ മാത്രമല്ല കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയും, പെണ്കുട്ടികളെയുമാണ് അപമാനിച്ചിരിക്കുന്നത്.
സ്ത്രീകള്‍ എന്നാല്‍ ലൈംഗിക വസ്തുക്കള്‍ മാത്രമാണ് എന്ന് പെകുട്ടികളോട് ഒരു നേതാവ് പറയുമ്ബോള്‍ അത് കേട്ട് സംസ്ഥാനത്തെ ഒരു മന്ത്രി ചിരിക്കുമ്ബോള്‍ അവിടെ കേരളത്തിന്റെ തന്നെ തല താഴുകയാണ്. അവിവാഹിതര്‍ എന്നാല്‍ എങ്ങനെയാണ് ഇത്ര മോശം ആളുകളാകുന്നത്? വിവാഹം കഴിക്കാത്തതിനെ പാപവല്‍ക്കരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കുന്നത്?
അവിവാഹിതര്‍ ലൈംഗികമായി ദാരിദ്ര്യം അനുഭവിക്കുന്നവരാണ് എന്ന് വിളിച്ച് പറയുമ്ബോള്‍,അതിന് ഒരു ചിരികൊണ്ട് മന്ത്രി പിന്തുണ നല്‍കുമ്ബോള്‍ അവിവാഹരായ മനുഷ്യരെ മുഴുവന്‍ മോശം ജനങ്ങളായി ചിത്രീകരിക്കുകയാണ്. ഒരു സ്ത്രീയും പുരുഷനും പരസ്പരം ഇടപെടുന്നതിന്റെ പിന്നില്‍ ലൈംഗികമായ നേട്ടങ്ങള്‍ മാത്രമാണെന്നൊക്കെ പറയുന്നത് കേള്‍ക്കുമ്ബോള്‍ ഞങ്ങള്‍ക്കാണ് ചിരി വരുന്നത്!
https://www.facebook.com/Malayalivartha

























