Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

ഹൈക്കോടതിയില്‍ നിന്ന് ജലീലിന് അനുകൂല വിധി ലഭിക്കാനുള്ള സാധ്യതകള്‍ കുറവ്.... 13 ന് സ്റ്റേ കിട്ടിയില്ലെങ്കില്‍ അടുത്തയാഴ്ച ജലീല്‍ മുന്‍മന്ത്രി !

10 APRIL 2021 12:12 PM IST
മലയാളി വാര്‍ത്ത

More Stories...

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്യായമായ ആവശ്യമാണെന്ന് മന്ത്രി റോജി.എം.ജോൺ

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം

ചൊവ്വാഴ്ച കെ.ടി. ജലീല്‍ ഹൈക്കോടതിയെ സമീപിച്ച് ലോകായുക്തയുടെ വിധി സ്റ്റേ ചെയ്തില്ലെങ്കില്‍ അദ്ദേഹത്തിന് വിഷുവിന് മുമ്പ് രാജിവയ്‌ക്കേണ്ടി വരും. ഇനി 13 നാണ് ഹൈക്കോടതിയില്‍ സിറ്റിംഗ് ഉള്ളത്. ഹൈക്കോടതിയില്‍ നിന്ന് ജലീലിന് അനുകൂല വിധി ലഭിക്കാനുള്ള സാധ്യതകള്‍ കുറവാണ്.

നിയമപരമായും ധാര്‍മികമായും മന്ത്രി കെ.ടി. ജലീലിനെ പ്രതിസന്ധിയിലാക്കുന്നതാണ് ലോകായുക്തയുടെ റിപ്പോര്‍ട്ടെന്ന് നിയമവിദഗ്ധര്‍. അഴിമതിനിരോധനത്തിനുവേണ്ടി ഭരണഘടനപരമായി സ്ഥാപിക്കപ്പെട്ട ഏജന്‍സിയാണ് ലോകായുക്ത. മുമ്പും ലോകായുക്തയുടെ വിധിയില്‍ ഒരു സംസ്ഥാന മന്ത്രി രാജിവച്ചിട്ടുണ്ട്. കര്‍ണാടകത്തില്‍ ലോകായുക്തയുടെ വിധി മുഖ്യമന്ത്രിയായിരുന്ന യദ്യൂരപ്പയുടെ അടിസ്ഥാനം ഇളക്കിയിട്ടുണ്ട്. ലോകായുക്തയെ നിസാരമായി കാണാന്‍ ഭരണകൂടത്തിന് കഴിയുകയില്ല. വെറുതെയുള്ള കണ്ടെത്തലല്ല ലോകായുക്ത നടത്തിയിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

 



ഇനി അഥവാ അങ്ങനെ കാണാനാണ് ജലീലിന്റെ ഉദ്ദേശമെങ്കില്‍ പി.കെ. ഫിറോസ് അദ്ദേഹത്തെ വെറുതെ വിടില്ല. ലോകായുക്ത വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഫിറോസ് ഹൈക്കോടതിയെ സമീപിക്കും.

കെ.ടി. ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നതരത്തിലുള്ള ലോകായുക്തയുടെ റിപ്പോര്‍ട്ട് അപൂര്‍വമാണെന്ന് സുപ്രീംകോടതി അഭിഭാഷകനായ എം.ആര്‍. അഭിലാഷ് പറഞ്ഞു. ലോകായുക്തയുടെ റിപ്പോര്‍ട്ടിനെതിരേ മന്ത്രിക്ക് ഹൈക്കോടതിയെ സമീപിക്കാം. മധ്യവേനല്‍ അവധിക്കായി ഹൈക്കോടതി അടച്ചതിനാല്‍ ഹര്‍ജി ഫയല്‍ ചെയ്യാനും പരിമിതികളുണ്ട്. 13-േന ഇനി ഹൈക്കോടതി സിറ്റിങ് ഉള്ളൂ.

 

 



അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിങ്ങനെ ഗുരുതരമായ കണ്ടെത്തലാണ് ലോകായുക്തയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. മന്ത്രിയെന്നനിലയില്‍ സത്യസന്ധതയില്ലാത്ത നടപടിയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകായുക്തയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ മൂന്നുമാസത്തിനുള്ളില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കണമെന്നാണ് നിയമം. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എടുത്ത നടപടി ലോകായുക്തയെ അറിയിക്കണം. തീരുമാനം തൃപ്തികരമല്ലെങ്കില്‍ ലോകായുക്ത വിഷയം ഗവര്‍ണറെ പ്രത്യേക റിപ്പോര്‍ട്ട് വഴി അറിയിക്കണം. ആ റിപ്പോര്‍ട്ട് ഗവര്‍ണര്‍ നിയമസഭയുടെ പരിഗണനയ്ക്ക് വെക്കണമെന്നുമാണ് കേരള ലോകായുക്ത ആക്ടില്‍ പറയുന്നത്. രണ്ടാഴ്ച കഴിയുമ്പോള്‍ പുതിയ മുഖ്യമന്ത്രിയായിരിക്കും കേരളം ഭരിക്കുക.

 

 



ഭരണഘടനയുടെ മൂന്നാമത്തെ ഷെഡ്യൂളില്‍ ഉള്‍പ്പെട്ട സത്യപ്രതിജ്ഞാ ലംഘനം ജലീലിന്റെ ഭാഗത്തുനിന്നുണ്ടായെന്നാണ് റിപ്പോര്‍ട്ട്. വകുപ്പ് മാറ്റി പ്രശ്നം പരിഹരിക്കാന്‍പോലും കഴിയാത്ത പ്രതിസന്ധിയാണത്. സത്യപ്രതിജ്ഞാ ലംഘനം എന്നത് മറികടക്കാനാണ് പ്രയാസം.

കോഴിക്കോട് മെഡിക്കല്‍ കോളേജിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ജലീലിനെതിരെയുള്ള വിധിയുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നു എന്നാണ് വിവരം. എ.ജി യില്‍ നിന്നാണ് മുഖ്യന്ത്രി റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.ജലീലിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ആഗ്രഹിക്കുന്നില്ല. എന്നാല്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം അവശേഷിക്കെ ഒരു രാജി മുഖ്യമന്ത്രി ആഗ്രഹിക്കുന്നില്ല. പൊതുവേ കളങ്കിതമായ സര്‍ക്കാരിനെ ഇത് കൂടുതല്‍ പ്രതിസന്ധിയിലാക്കും എന്നാണ് വിവരം.

 

 



എന്നാല്‍ ജലീലിന് ഇതിന്റെ ഗൗരവം മനസിലായിട്ടില്ലെന്ന് വേണം കരുതാന്‍. അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് തന്നെ ഇതിന് ഉദാഹരണം. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് നിസാരവല്‍ക്കരിക്കാനാണ് ജലീല്‍ ശ്രമിച്ചത്. ഹൈക്കോടതിയുടെ ഒരു പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി രാജി വച്ച ഒരു സംസ്ഥാനത്ത് ഇത്തരം നിസാരവല്‍ക്കരണത്തിന് എന്താണ് വിലയെന്ന് നിയമ വിദഗ്ദ്ധര്‍ ചോദിക്കുന്നു.

ഹൈക്കോടതി രണ്ടാഴ്ചത്തെ സാവകാശം ജലീലിന് നല്‍കിയാല്‍ മന്ത്രിസ്ഥാനം രാജീവയ്ക്കാതെ രക്ഷപ്പെടാം. കാരണം മൂന്നാഴ്ച മാത്രമാണ് ജലീലിന്റെ മന്ത്രിസ്ഥാനത്തിന് ആയുസുളളത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (1 hour ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (1 hour ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (1 hour ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (1 hour ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (1 hour ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (2 hours ago)

മനഃപൂർവം ആരോ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവച്ചത്; ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കാൻ എടുത്ത ചാക്കിനുളളിൽ പെരുമ്പാമ്പിനെ കണ്ടെത്തി  (2 hours ago)

MARRIAGE മൂന്ന് പേരും ഇൻഫ്ലുവൻസർമാർ  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റ്  (2 hours ago)

പാറ്റകൾക്ക് വേണ്ടി മമ്മൂട്ടിയും  (2 hours ago)

SABARIMALA എന്തുസംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.  (3 hours ago)

മഹാരാഷ്ട്രയിൽ കാർ നിയന്ത്രണം വിട്ട് മൂന്നു മരണം... രണ്ടു പേർക്ക് പരുക്ക്  (4 hours ago)

Malayali Vartha Recommends