പിണറായിയുടെ വാത്സല്യ ഭാജനത്തെ ആര് അട്ടിമറിച്ചു... മോഹ മുക്തനായ പഴയ കോണ്‍ഗ്രസുകാരന്‍ ചെറിയാന്‍ ഫിലിപ്പിനോടുള്ള ക്രൂര കൃത്യങ്ങള്‍
വലം നെഞ്ചിൽ ആൻ്റണിയും ഇടം നെഞ്ചിൽ പിണറായി വിജയനെയും കൊണ്ടു നടക്കുന്ന ഇടതു സഹയാത്രികനാണ് ചെറിയാൻ ഫിലിപ്പ് .
2001-ൽ ചെറിയാൻ ഇടതുപക്ഷത്തേക്ക് തിരിഞ്ഞു. ഒരു കാലത്ത് ഏ.കെ.ആൻറണിയുടെയും ഉമ്മൻ ചാണ്ടിയുടെയും വിശ്വസ്തൻ ആയിരുന്നു. ഇടത് സഹയാത്രികനായി 20 വർഷം പിന്നിടുമ്പോൾ മൂന്ന് തവണ നിയമസഭയിലെക്ക് മത്സരിക്കാൻ അവസരം നൽകി.
മത്സരിപ്പിച്ചത്എതിരാളികളുടെ കുത്തക കോട്ടയിലും - 2001-ൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയൊടും 2006-ൽ കല്ലൂപ്പാറ മണ്ഡലത്തിൽ ജോസഫ് എം പുതുശ്ശേരിയോടും 2011-ൽ വട്ടിയൂർക്കാവ് മണ്ഡലത്തിലും മത്സരിച്ച് ധീരതയോടെ പരാജയം ഏറ്റുവാങ്ങിയ ചാവേറാണ് ചെറിയാൻ ഫിലിപ്പ് .
2001 ൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചു കൊണ്ടാണ് ചെറിയാൻ ഫിലിപ്പ് തിരുത്തൽ വാദത്തിന് തുടക്കമിട്ടത്. തുടർച്ചയായി രണ്ടു തവണ എം എൽ എ മാരായവർ മാറി നിൽക്കണമെന്ന് യൂത്ത് കോൺഗ്രസിൽ പ്രവർത്തിച്ച കാലം മുതൽ ചെറിയാൻ ഫിലിപ്പ് വാദിച്ചിരുന്നു.
സീറ്റുകൾ കുത്തകയാക്കി വെക്കുന്നതിനോടായിരുന്നു എതിർപ്പ്. അത് പാർട്ടി അംഗീകരിക്കാതെ വന്നപ്പോഴാണ് 2001-ൽ പുതുപ്പള്ളിയിൽ മത്സരിച്ചത്.അത് ഉമ്മൻ ചാണ്ടിക്ക് എതിരായ വ്യക്തിവിരോധം ആണെന്ന് ചിലർ വ്യാഖ്യാനിച്ചപ്പോൾ - അത് ഒരു പ്രതീകാത്മക പോരാട്ടം ആയിരുന്നുവെന്നാണ് ചെറിയാൻ ഫിലിപ്പ് പറയുന്നത്.
അന്ന് മുതൽ ചെറിയാൻ ഫിലിപ്പ് ഒരു പ്രതീകാത്മകമായി നിൽക്കുകയാണ്.കഴിഞ്ഞ രണ്ട് ദശകമായി സി പി എമ്മിൽ ഒരു പ്രതീകാത്മകമായി നിൽക്കുകയാണ് ചെറിയാൻ ഫിലിപ്പ് .ചെറിയാൻ്റെ പോരാട്ടത്തിലൂടെ മറ്റു പലർക്കും സീറ്റുകിട്ടാൻ ഇടയായി.എം.കെ.രാഘവനും കെ.പി.ധനപാലനും ഇക്കൂട്ടത്തിൽ പെടും. പിണറായി വിജയൻ്റെ സ്നേഹത്തിൻ്റെ മാസ്മരിക വലയത്തിലാണ് ചെറിയാൻ നിൽക്കുന്നത്.ആ മാസ്മരിക വലയത്തിൽ നിന്നും സഖാവ് പിണറായി എങ്ങോട്ടേക്കും വിട്ടുകൊടുക്കുന്നില്ല. അത് കൊണ്ടു തന്നെയാണ് രാജ്യസഭയിലേക്ക് ഒരിക്കൽ കൂടി ചെറിയാനെ മോഹിപ്പിച്ചത്. വർഷങ്ങളായി ഓണത്തിനും വിഷു വിനും താൻ ഭക്ഷണം കഴിക്കുന്നത് പിണറായി വിജയൻ്റെ വീട്ടിലാണെന്ന് ചെറിയാൻ പറയുമ്പോൾ, അത് തൻ്റെ അടുക്കൽ നിന്ന് നഷ്ടപ്പെട്ടിട്ട് ഡൽഹിയിൽ ആകരുത് എന്ന് പിണറായി ആഗ്രഹിക്കുന്നുണ്ട്- ആകെ ചെറിയാന് കിട്ടിയത് കെ ടി ഡി സി ചെയർമാൻ പദവി പിന്നെ പാർട്ടി മെമ്പർഷിപ്പ് പോലുമില്ലാത്ത ചെറിയാന് ഏ കെ ജി സെൻ്ററിൽ മുറിയും ഭക്ഷണവും നൽകി. അത് വലിയ കാര്യമല്ലേ? ഒറ്റയാൻ ആയി നടക്കുന്ന ചെറിയാന് നഗരഹൃദയത്തിൽ കയറി കിടക്കാൻ ഒരിടം കിട്ടുക പ്രധാനമാണല്ലോ?
പതിറ്റാണ്ടുകളോളം ഇ എം എസിനെ കേന്ദ്രീകരിച്ചാണ് കേരള രാഷ്ട്രീയം ചലിച്ചതെങ്കിൽ ഇപ്പോൾ പിണറായി യാ ണ് കേരള രാഷ്ട്രീയത്തിലെ കേന്ദ്ര ബിന്ദു എന്നാണ് ചെറിയാൻ പറയുന്നത്. അത് അത്രയും വേണോ ചെറിയാൻ? ഇ.എം.എസ് എവിടെ നിൽക്കുന്നു? ഏഴ് പുസ്തകങ്ങൾ രചിച്ച ഇ.എം എസിൻ്റെ ഉയരം താങ്കൾക്ക് അറിയാമല്ലോ? പിണറായി ഒരു ബിന്ദു മാത്രമാണ്. അത് അപ്രസക്തമാകാനും സമയം അധികം വേണ്ട
താങ്കൾക്ക് ബുദ്ധിരാക്ഷസനായ ഇ.എം.എസ് നൽകിയ വിശേഷണം ഓർമ്മയില്ലേ? മോഹമുക്തനായ കോൺഗ്രസുകാരൻ എന്നാണല്ലോ.ഗ്രൂപ്പ് കളികളിലൂടെ സീറ്റ് വീതം വയ്ക്കുമ്പോൾ തഴയപ്പെട്ട ഒരു പഴയ കോൺഗ്രസുകാരനായ _ കാൽ നൂറ്റാണ്ട് _ എന്ന പുസ്തകം രചിച്ച ചെറിയാൻ ഫിലിപ്പിന് സി പി എമ്മിലും അവഗണനയോ?
അട്ടിമറിയിലെ ട്ട പേരിൽ ഉള്ള ജോൺ തന്നെയാണോ ചെറിയാനെ അട്ടിമറിച്ചത്? പിണറായിയുടെ വാത്സല്യഭാജനത്തിന് ഇങ്ങനെ ഒരു അവസ്ഥ വരുമോ? അരനൂറ്റാണ്ട് കാലം ആദർശശുദ്ധിയോട് കൂടി നിന്ന ചെറിയാൻ ഫിലിപ്പിനോടുള്ള ക്രൂരകൃത്യങ്ങൾ അവസാനിപ്പിക്കുക.
"
https://www.facebook.com/Malayalivartha