ഉസ്മാന്റെ വേദന മാറ്റുമോ പിണറായി? പിണറായിയുടെ കുത്തുവാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഉസ്മാന്റെയും കുടുംബത്തിന്റെയും നെഞ്ചകം ഇപ്പോഴും പിടയ്ക്കുന്നു
2020 - ലെ ദുരന്തം എന്തെല്ലാമായിരുന്നു? ഒന്ന് - കോ വിഡ്. രണ്ട് - മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം - ഇതിൽ കോവിഡിൻ്റെ വ്യാപനം ഇപ്പോഴും നമ്മൾ അനുഭവിക്കുന്നു.
കോ വിഡ് വന്നവർ കോവി ഡാനന്തര ബുദ്ധിമുട്ടുകളും നേരിടുന്നു. അത് പോലെ തന്നെ വാർത്താ സമ്മേളനം എന്ന ദുരന്തത്തിൽപ്പെട്ട് അതിനെ തുടർന്ന് മാനഹാനിയിൽ കഴിയുന്നവരും ഇപ്പോൾ കേരളത്തിലുണ്ട്. രോഗം ആരും ചെന്ന് ഇരന്നു വാങ്ങുന്നവരല്ല. അത് വന്നവരെ സമൂഹമധ്യത്തിൽ ആക്ഷേപിക്കേണ്ട കാര്യവുമില്ല.
ഇപ്പോൾ കാര്യങ്ങൾ എല്ലാം കൈവിട്ടപ്പോൾ മുഖ്യമന്ത്രിയും കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തി എന്ന ആരോപണം ശക്തമായിരിക്കുകയാണ്.ഇവിടെ അതിനെ കുറിച്ചുള്ള വാദപ്രതിവാദങ്ങൾ ശക്തമായി കൊണ്ടിരിക്കുമ്പോൾ കഴിഞ്ഞ ദിവസം വന്ന ഒരു വാർത്ത മാന്യ പ്രേക്ഷകർ ശ്രദ്ധിച്ചു കാണുമല്ലോ? - അതായത് കോ വിസ് ചട്ടങ്ങൾ ലംഘിച്ച നോർവേ പ്രധാനമന്ത്രിയ്ക്ക് വൻതുക പിഴ കൊടുത്തിരിക്കുകയാണ്.
സ്വകാര്യ ചടങ്ങുകളിൽ 10 പേരിൽ കൂടുതൽ പാടില്ലെന്നാണ് ചട്ടം -എന്നാൽ റിസോർട്ടിൽ നടത്തിയ ജന്മദിനാഘോഷത്തിൽ 13 പേരുണ്ടായിരുന്നതിനാണ് ഒന്നേമുക്കാൽ ലക്ഷം രൂപ പോലീസ് പിഴയിട്ടത്.പ്രധാനമന്ത്രിയെ ഇക്കാര്യത്തിൽ ആരോഗ്യമന്ത്രിയും കുറ്റപ്പെടുത്തിയിരുന്നു. ഇങ്ങനെ ഒരു കാര്യം - നമ്മുടെ ആരോഗ്യ മന്ത്രി മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുമോ?.
സംസ്ഥാനത്ത് വൈറസ് വ്യാപനത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ കോവിഡ് ബാധിച്ച ഇടുക്കിയിലെ കോൺഗ്രസ് നേതാവ് എ.പി.ഉസ്മാനെ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ശകാരിക്കുകയും തുടർന്ന് സമൂഹമാധ്യമങ്ങളിൽ വ്യക്തിഹത്യ നേരിടേണ്ടി വരികയും ചെയ്ത യാ ളാ ണ് ഉസ്മാൻ - ഇടുക്കിയിലെ ഒരു പൊതു പ്രവർത്തകൻ കോവിഡ് പരത്തി എന്ന രീതിയിൽ 2020 മാർച്ച് 27 ലെ പത്ര സമ്മേളനത്തിലാണു മുഖ്യമന്ത്രിയുടെ പരാമർശമുണ്ടായത്.
ഇന്ന് ഇപ്പോൾ ഉസ്മാൻ ചോദിക്കുന്നു തിരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രി എന്താണ് ചെയ്തത്? വൈറസ് വ്യാപനത്തിൻ്റെ ആദ്യഘട്ടത്തിൽ ഉസ്മാന് നേരിടേണ്ടി വന്ന മാനസിക സംഘർഷം വലുതായിരുന്നു.ഉസ്മാൻ മലയാളി വാർത്തയക്ക് അയച്ചു തന്ന ഈ വീഡിയോ ഞാൻ പ്രേക്ഷകരിലേക്ക് തരികയാണ്.
"
https://www.facebook.com/Malayalivartha